തിരുവനന്തപുരം: വാശിയേറിയ പോരാട്ടം നടന്ന നേമം നിയോജക മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ വിജയിച്ചു. 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മന്ത്രി വി. ശിവൻകുട്ടിയെ തോൽപ്പിച്ചത്. മുമ്പ് ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലം കൂടിയാണ് നേമം നിയോജക മണ്ഡലം.
രാജീവ് ചന്ദ്രശേഖറിന്റെ സമർപ്പണബോധവും വ്യവസ്ഥാപിതമായ സംഘടനാ ശ്രമങ്ങളുമാണ് ഈ ഉജ്ജ്വല വിജയത്തിന് അടിത്തറ പാകിയത്. അഴിമതിരഹിതമായ ഒരു ജനപ്രതിനിധിയെ നേടിയെടുക്കുന്നതിലൂടെ, നേമം മണ്ഡലം ഇനി വലിയ വികസനങ്ങൾക്ക് സാക്ഷ്യം വഹിക്കും. മോദി സർക്കാരിന്റെ വികസന കുതിപ്പിനൊപ്പം കേരളം മുന്നേറുകയാണ്.
വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ തന്നെ ബിജെപി ആദിപത്യം തുടര്‍ന്ന മണ്ഡലമായിരുന്നു നേമം. 39147 വോട്ടാണ് ശിവന്‍ കുട്ടിക്ക് ഇവിടെ നേടാനായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എസ് ശബരിനാഥന് 23099 വോട്ടും നേടാനായി. കോർപ്പറേഷനിലെ 23 വാർഡുകൾ ഉൾപ്പെടുന്നതാണ് നേമം മണ്ഡലം. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലെത്തിയ ബിജെപിക്ക് നേമം മണ്ഡലത്തിലുൾപ്പെട്ട വാർഡുകളിൽ 6000- ലേറെ വോട്ടിന്റെ മേൽക്കൈയ്യാണ് നേടിയിരുന്നത്.
















