പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ ബിജെപിയും തൃണമൂലും ഒപ്പത്തിനൊപ്പം വന്നെങ്കിലും ഇപ്പോൾ വരുന്ന ഫലസൂചനകൾ അനുസരിച്ചു ബിജെപി ആണ് ലീഡ് ചെയ്യുന്നത്.ബിജെപി 102 സീറ്റിലും ടിഎംസി 92 സീറ്റുകളിലും ലീഡ് ചെയ്യുന്നു. അതേസമയം,
പശ്ചിമബംഗാളില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക അവസാനം ആണ്.
ചരിത്രത്തിലാദ്യമായാണ് ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിയ ശേഷം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത്. ബംഗാളില്‍ വ്യാപകമായ അട്ടിമറി ആരോപണങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ഇതിനിടെയാണ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്.
അതേസമയം, പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തിലും അട്ടിമറി ആരോപണം ഉയര്‍ത്തി മുഖ്യമന്ത്രി മമത ബാനര്‍ജി. എക്‌സിലൂടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അവര്‍ ആരോപണം ഉന്നയിച്ചത്. പോളിങ്‌സ്‌റ്റേഷനുകള്‍ക്ക് സമീപം വ്യാപകമായി വൈദ്യുതി മുടങ്ങുന്നുവെന്നും ഇത് അട്ടിമറി സൂചനയാണെന്നും മമത ബാനര്‍ജി വ്യക്തമാക്കി.
















