തിരുവനന്തപുരം:: എസ് ഡിപിഐ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറുമെന്ന് ഫക്രൂദ്ദീന്‍ അലി. മുസ്ലീം ലീഗിനേക്കാള്‍ ശക്തമായ പാര്‍ട്ടിയായി എസ് ഡിപി ഐ മാറും.- ഫക്രുദ്ദീന്‍ അലി പറയുന്നു.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പണ്ടത്തെ മുസ്ലിം ലീഗ് എസ് ഡിപിഐയേക്കാള്‍ മൗലിക വാദികളായിരുന്നു. രാജ്യം വിഭജിക്കണമെന്ന് വരെ പറഞ്ഞവരായിരുന്നു മുസ്ലിം ലീഗ്. ആ മുസ്ലിം ലീഗ് പിന്നീട് ദേശീയവാദി മുസ്ലിങ്ങളായി മാറി. അതുപോലെ എസ് ഡിപിഐയും മാറും.- ഫക്രുദ്ദീന്‍ അലി പറയുന്നു.
മുസ്ലിം ലീഗ് നബി പരമ്പരയില്‍ നിന്നും വരുന്നവരാണ്. അതിനാല്‍ അവരുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുകയില്ല. ഇപ്പോള്‍ ഇവിടെ ഒരു കുടുംബമാണ് അതിനെ നയിക്കുന്നത്. കുട്ടിമാളു അമ്മ കെപിസിസി നേതാവായ കാലത്ത് പുറത്ത് നിന്നും കോണ്‍ഗ്രസിന് ലീഗ് പിന്തുണ നല്‍കിയിരുന്നു. ഇതോടെ ലീഗിനെ ചത്ത കുതിര എന്ന് വിളിച്ച നെഹ്രു ലീഗിനെ ദേശീയസ്നേഹമുള്ള പാര്‍ട്ടി എന്ന് വിളിച്ചു. ഇതോടെയാണ് മുസ്ലിം ലീഗ് ദേശീയസ്നേഹികളായി മാറി. സിഎച്ച് മുഹമ്മദ് കോയ എല്ലാം കടുത്ത ദേശീയവാദികളാണ്.- ഫക്രുദ്ദീന്‍ അലി പറഞ്ഞു.
യുഡിഎഫ് ഉണ്ടായപ്പോള്‍ അതില്‍ ലീഗ് പ്രധാനപങ്കുവഹിച്ചു. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കാന്‍ ലീഗ് പ്രധാനപങ്കുവഹിച്ചു. ഇഎംസിനെ പിടി്ച് അവര്‍ മലപ്പുറം ജില്ല വാങ്ങിച്ചു. ഇഎംഎസ് മുസ്ലിംലീഗിനോട് അന്ന് രണ്ട് ഓപ്ഷന്‍ നല്‍കി. നിങ്ങള്‍ക്ക് മലപ്പുറം ജില്ല വേണോ അതോ മദ്യം നിരോധിക്കണോ? തങ്ങള്‍ക്ക് മലപ്പുറം ജില്ല മതിയെന്ന് അന്ന് ലീഗ് പറഞ്ഞു. -ഫക്രുദ്ദീന്‍ അലി പറഞ്ഞു.
പിന്നീട് സര്‍ക്കാരില്‍ പൊതുമാരമത്ത് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ പിടിച്ചുവാങ്ങി. നിറയെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചു. അതിന് ശേഷം ഗള്‍ഫ് ബൂം വന്നപ്പോള്‍ ലീഗ് നിരവധി മുസ്ലിങ്ങളെ ഗള്‍ഫിലേക്ക് പറഞ്ഞയച്ചു. അവര്‍ക്ക് ഗള്‍ഫില്‍ മികച്ച ജോലി നല്‍കി. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ പൊതുവേ അധികാരത്തില്‍ നിന്നും അകന്നുനിന്നപ്പോള്‍, കേരളത്തില്‍ എപ്പോഴും മുസ്ലിങ്ങള്‍ അധികാരത്തോടൊപ്പം നിന്നു. – ഫക്രുദ്ദീന്‍ അലി പറഞ്ഞു.
പലപ്പോഴും കരുണാകരന്‍ പിടിവാശിക്കാരനായിരുന്നു. കരുണാകരനെ ചോദ്യം ചെയ്യാന്‍ മുസ്ലിംലീഗിന് ധൈര്യമില്ലായിരുന്നു. അതോടെയാണ് അവര്‍ കോണ്‍ഗ്രസില്‍ മറ്റൊരു നേതാവിനെ തേടിയത്. അങ്ങിനെയാണ് ഉമ്മന്‍ചാണ്ടി ആ ഒഴിവിലേക്ക് കയറിവരുന്നത്. അങ്ങിനെ മുസ്ലിംലീഗ് കരുണാകനെ പുറത്താക്കി. ഉമ്മന്‍ചാണ്ടിക്ക് കോണ‍്ഗ്രസിനെ കയ്യിലൊതുക്കണമായിരുന്നു. അതും നടന്നു. – ഫക്രുദ്ദീന്‍ അലി പറയുന്നു.
പക്ഷെ കരുണാകരന്‍ എന്ന ശക്തനായ നേതാവ് വീണ് ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നു. പക്ഷെ ഇവിടെ മുസ്ലിംലീഗിന്റെ അധികാരത്തിലെ പിടി ശക്തമായി. അങ്ങിനെയാണ് അവര്‍ അഞ്ചാം മന്ത്രിസ്ഥാനം വരെ ചോദിക്കുന്നതില്‍ എത്തി. മുസ്ലീംലീഗ് ഇങ്ങിനെ അധികാരം കയ്യാളാന്‍ തുടങ്ങിയതോടെയാണ് കേരളത്തില്‍ ലീഗിനെ പലരും വെറുത്തുതുടങ്ങിയത്. ക്രിസ്ത്യന്‍ ജനതയും കാര്യമായി ലീഗിനെ വെറുക്കാന്‍ തുടങ്ങി.-ഫക്രുദ്ദീന്‍ അലി പറയുന്നു.
ഇന്ത്യയെ രണ്ട് കഷണങ്ങളാക്കി മാറ്റണമെന്നാണ് മുസ്ലിം ലീഗ് പറഞ്ഞതെങ്കില്‍ ഇന്ത്യയെ 13 കഷണമായി മാറ്റണമെന്ന് വാദിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അങ്ങിനെ വിഭജിക്കപ്പെട്ടാല്‍ തെലുങ്കാനയും കേരളയും ഉള്‍പ്പെടെ തെക്കേയിന്ത്യ ഭരിക്കാമെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കരുതിയത്. പക്ഷെ അത് നടന്നില്ല. ഫര്കുദ്ദീന്‍ അലി പറയുന്നു.
















