ജബൽപുർ: മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ ഈ ആഴ്ച ആദ്യം ഉണ്ടായ ക്രൂയിസ് ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നതായി പോലീസ് അറിയിച്ചു. ഇന്ന് രാവിലെ ബാർഗി അണക്കെട്ടിൽ നിന്ന് അഞ്ച് വയസ്സുകാരന്റെയും അമ്മാവന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണിത്.
“ഖമാരിയയിലെ ഓർഡനൻസ് ഫാക്ടറിയിലെ ജീവനക്കാരനായ മയൂരം (5), അമ്മാവൻ കാമരാജ് (50 വയസ്സ്) എന്നിവരുടെ മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി, തുടർന്ന് അണക്കെട്ടിൽ നിന്ന് പുറത്തെടുത്തു. ” – ബാർഗി സബ് ഡിവിഷണൽ പോലീസ് ഓഫീസർ അഞ്ജുൽ അയങ്ക് മിശ്ര വാർത്താ ഏജൻസിയായ പിടിഐയോട് ഫോണിൽ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് കൊടുങ്കാറ്റിൽ 40-ലധികം യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് മറിഞ്ഞ് അപകടത്തിൽപെട്ടത്.
















