Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കേരളത്തിന്റെ പരമാചാര്യന്‍

എഴുത്തച്ഛനില്ലെങ്കില്‍ കേരളമില്ല-02

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍ by ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍
May 3, 2026, 03:11 pm IST
in Varadyam

മലയാളഭാഷയുടെയും ആധുനികമലയാളകവിതയുടെയും മാനവീകരണത്തിനും വ്യവസ്ഥാപനത്തിനും കാരണക്കാരന്‍ തുഞ്ചത്തെഴുത്തച്ഛനാണെന്നത് സുവിദിതം. സാഹിത്യചരിത്രങ്ങളും പഠനങ്ങളുമെല്ലാം മുന്നേറുന്നത് ആ നിലപാടുതറയില്‍ നിന്നുകൊണ്ടുതന്നെയാണ്. തനിക്കുമുന്‍പ് ഇവിടെയുണ്ടായിരുന്ന പാട്ട്, മണിപ്രവാളം എന്നീ വ്യത്യസ്തമായ കാവ്യസരണികളെ ചൈതന്യാത്മകമായി ഉദ്ഗ്രഥിച്ച് ഉത്കൃഷ്ടമായ ഒരു നൂതനകാവ്യപഥം സൃഷ്ടിച്ചത് എഴുത്തച്ഛനാണെന്നതില്‍ പക്ഷാന്തരമില്ല. ‘ദ്രമിഡസംഘാതാക്ഷരനിബന്ധ’മായിരുന്ന ഭാഷയ്‌ക്ക് ദേവഭാഷയായ സംസ്‌കൃതത്തിന്റെ അമൃതചൈതന്യം പകര്‍ന്നുകൊണ്ട് കേരളീയരുടെ മാതൃഭാഷയെ ജീവസ്സുറ്റ മലയാളമാക്കിത്തീര്‍ത്തതും എഴുത്തച്ഛനല്ലാതെ മറ്റാരുമല്ല. അതോടൊപ്പം, ആത്മീയതയുടെയും ഭൗതികതയുടെയും ആശയവാഹിനികളെപ്പോലെ വര്‍ത്തിച്ച ആ രണ്ടുകാവ്യസമ്പ്രദായങ്ങളും അഭിമുഖീകരിച്ചുപോന്ന പരിമിതികളെയും പരാധീനതകളെയും അതിവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം അവയ്‌ക്കു സ്വായത്തമായതും എഴുത്തച്ഛന്‍ സാധിച്ച ഭാഷോദ്ഗ്രഥനത്തില്‍ക്കൂടിത്തന്നെയായിരുന്നു. ”തുഞ്ചത്തെഴുത്തച്ഛനെ ഭാഷാസാഹിത്യത്തിന്റെ പിതാവെന്നും കേരളീയരുടെ ഗുരുവെന്നും പറയുന്നത് ഏറ്റവും അര്‍ത്ഥവത്താകുന്നു. അദ്ദേഹം കൈരളിയെ പലപ്രകാരത്തില്‍ സമര്‍ത്ഥമായി, സഫലമായി പരിപോഷിപ്പിക്കുകയും പരിഷ്‌കരിക്കുകയും ചെയ്തു. അധ്യാപനമായിരുന്നു അദ്ദേഹത്തിന്റെ യൗവനത്തിലെ ജീവിക; അനന്തരം അദ്ദേഹം തുരീയാശ്രമത്തില്‍ പ്രവേശിക്കുകയും അനുരൂപന്മാരായ ശിഷ്യന്മാരാല്‍ പരിവൃതനായി അവര്‍ക്കും മറ്റുള്ളവര്‍ക്കും അധ്യാത്മജ്ഞാനം ഉപദേശിച്ചുകൊണ്ട് ആയുശ്ശേഷം നയിക്കുകയും ചെയ്തു” എന്ന ഒ.എന്‍.വി. കുറുപ്പിന്റെ നിഗമനത്തിന്റെ സാധുതയാണ് ഇതുവരെ വിവരിച്ചത്.

അദ്ധ്യാപകന്‍ ആചാര്യനും കവി ഋഷികവിയുമാകുമ്പോള്‍ മാത്രം സംഭവിക്കുന്ന മഹാധന്യതയാണ് തുഞ്ചത്തെഴുത്തച്ഛന്റെ കാര്യത്തില്‍ നാം ദര്‍ശിച്ചത്. ആ യുഗധര്‍മ്മം ഭക്തിപ്രസ്ഥാനത്തോടു ചേര്‍ന്നുവന്നത് ഒട്ടും ആകസ്മികമല്ല. ”ഉച്ചനീചത്വങ്ങളും വര്‍ണ്ണഭേദങ്ങളും കിടമത്സരങ്ങളും ഭോഗലാലസതയും മറ്റും നാശത്തിലേക്കുനയിച്ചുകൊണ്ടിരിക്കുന്ന ഒരു ജനസമൂഹത്തിന്റെ ആത്മവേദനകള്‍ക്ക് ഉപശാന്തിയും ഉജ്ജീവനവുമായിത്തീര്‍ന്ന ഭക്തിപ്രസ്ഥാനത്തെ പ്രോജ്ജ്വലിപ്പിക്കുക എന്ന മഹനീയദൗത്യമാണ് എഴുത്തച്ഛന്റെ കൃതികള്‍ നിറവേറ്റിയത്. ഭക്തിയിലൂടെ കേരളീയജനസമൂഹത്തെയാകെ ഏകീകരിക്കുവാനും അധികാരമോഹംപൂണ്ട വിദേശികളും സ്വദേശികളും കലാപമുഖരിതമാക്കിയ അന്തരീക്ഷത്തില്‍ ശാന്തിനിലാവ് ഉദിപ്പിക്കുവാനുള്ള ഒരു കവിയുടെ മഹനീയമായ തപസ്യയുടെ സാഫല്യമാണ് ആ കൃതികള്‍…… ഭക്തിപ്രസ്ഥാനമെന്ന് അറിയപ്പെടുന്നത് മറ്റൊന്നുമല്ല. ഈ പ്രസ്ഥാനത്തിന് ഇന്ത്യയുടെ പ്രമുഖഭാഷകളില്‍ ശില്‍പ്പികളായത് കവികള്‍കൂടിയായ ആത്മീയാചാര്യന്മാരോ അതുമല്ലെങ്കില്‍ യോഗിതുല്യരായി ജീവിച്ച കവികളോ ആണെന്നതും പ്രസിദ്ധമത്രേ. അവര്‍ക്ക് കവിത ജീവിതം തന്നെയായിരുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, അവര്‍ കവിതയ്‌ക്കുവേണ്ടി ജീവിക്കുകയും ജീവിതത്തിന്റെ ധന്യതയ്‌ക്കായി കവിത രചിക്കുകയും ചെയ്തു.” എഴുത്തച്ഛന്റെ ജന്മദൗത്യത്തെക്കുറിച്ചുള്ള ഒഎന്‍വിയുടെ കൃത്യമായ വിലയിരുത്തലാണിത്.

ഇങ്ങനെ കവിതയിലൂടെ തന്റെ ദര്‍ശനം ജനസാമാന്യത്തിന് എത്തിച്ചുകൊടുക്കുകവഴി എഴുത്തച്ഛന്‍ ഭാരതീയനവോത്ഥാനത്തിലെ ശക്തമായ ഒരു കണ്ണിയായിത്തീര്‍ന്നു. അദ്ദേഹം അവതരിപ്പിച്ച ദര്‍ശനമാകട്ടെ, വേദോപനിഷത്തുകളും ഇതിഹാസപുരാണാദിപുണ്യഗ്രന്ഥങ്ങളും ആവര്‍ത്തിച്ചുദ്‌ഘോഷിച്ചുപോന്നവയും ശ്രീശങ്കരാചാര്യരുടെ അതുല്യപ്രതിഭയാല്‍ സുപ്രതിഷ്ഠിതവുമായ അദ്വൈതവേദാന്തദര്‍ശനം തന്നെയാകുന്നു. ഇത് ഭാരതചരിത്രത്തില്‍ എക്കാലവും പ്രത്യക്ഷമാകുന്ന വിസ്മയദൃശ്യമാണ്. ഭാഷയുടെയോ പ്രദേശത്തിന്റെയോ സംസ്‌കാരത്തിന്റെയോ ഭിന്നതകള്‍ക്കിടയിലും ഭാരതീയമായ ആചാരവിശ്വാസങ്ങളിലെല്ലാം പ്രതിഫലിക്കുന്ന ഏകാത്മകദര്‍ശനമാണിത്. ഇതുതന്നെയാണ് നാനാത്വത്തിലെ ഏകത്വം എന്ന വിശേഷണത്തിന് നമ്മുടെ സംസ്‌കാരത്തെ സമര്‍ഹമാക്കുന്ന അടിസ്ഥാനഗുണം. ഇതിനെയാണ് എഴുത്തച്ഛന്‍ പുനരുജ്ജീവിപ്പിച്ചത്.

അതിനായി അദ്ദേഹത്തിന് തന്റെ വ്യക്തിജീവിതം ഹോമിക്കേണ്ടിവന്നു. കേരളത്തില്‍ ആദ്യമായി ശിക്ഷിക്കപ്പെട്ട സാഹിത്യകാരന്‍ എഴുത്തച്ഛനാണ്. ജാതിത്താഴ്ചവരുത്തലും നാടുകടത്തലും അദ്ദേഹത്തിനുമേല്‍ വിധിക്കപ്പെട്ട രാജശിക്ഷകളായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ കൃതികളാണ് മലയാളികള്‍ക്ക് എല്ലാറ്റിനും ആശ്രയമായിരിക്കുന്നത്. വിദ്യാരംഭം, നാമകരണം, ജന്മദിനം, ശ്രാദ്ധാചരണം, രാമായണമാസാചാരണം എന്നിങ്ങനെ പോകുന്നു ആ സന്ദര്‍ഭങ്ങളുടെ പട്ടിക. ലോകത്ത് മറ്റേതെങ്കിലും ഭാഷയിലെ ഒരു കവിക്ക് ഈ അംഗീകാരം ലഭിച്ചിരിക്കുമോ? ഇല്ലെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നുമാത്രമല്ല, ദിവസം കഴിയുന്തോറും എഴുത്തച്ഛന്റെ കൃതികള്‍ക്ക് ആവശ്യക്കാര്‍ ഏറിവരുന്നു. അവയുടെ പ്രസിദ്ധീകരണത്തിലൂടെ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു. ഇതൊക്കെക്കൊണ്ടാണ് തുഞ്ചത്തെഴുത്തച്ഛന്‍ കേരളസംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും ആത്മവിദ്യയുടെയും പരമാചാര്യനായിത്തീരുന്നത്.

ഒരര്‍ത്ഥത്തില്‍ എഴുത്തച്ഛന്റെ ജന്മദൗത്യം ഭാരതചരിത്രത്തിലെ നിര്‍ണ്ണായകസന്ദര്‍ഭങ്ങളില്‍ സംഭവിക്കാറുള്ള നിയോഗങ്ങളിലൊന്നെന്നു കരുതാവുന്നതാണ്. സ്വത്വം, സംസ്
കാരം മുതലായവയ്‌ക്ക് പ്രതിബന്ധങ്ങളോ പ്രതിസന്ധികളോ ഉണ്ടായിട്ടുള്ളപ്പോഴെല്ലാം എത്രയെത്ര മഹാവ്യക്തികള്‍ ആവിര്‍ഭവിച്ച് അവയ്‌ക്കൊക്കെ പരിഹാരം കണ്ടെത്തിയിരിക്കുന്നു. അവരില്‍, ‘ഉറക്കംതൂങ്ങുന്ന ഒരുകാലഘട്ടത്തില്‍നിന്ന് ഉണര്‍വിന്റെ കാലത്തെ വിളിച്ചുണര്‍ത്തിയ കവി’യായിട്ടാണ് കേരളസമൂഹത്തില്‍ എഴുത്തച്ഛന്‍ രംഗപ്രവേശം ചെയ്തത്. ഉറക്കംതൂങ്ങുന്ന കാലഘട്ടത്തിന്റെ കെടുതികളെ അദ്ദേഹം നേരിട്ട് അഭിസംബോധന ചെയ്തില്ല. ശരിതന്നെ. എന്നാല്‍ ”അദ്ദേഹം രോഗിയോട് രോഗവിവരങ്ങള്‍ വിസ്തരിക്കാതെ സമര്‍ത്ഥമായി ചികിത്സിക്കുന്ന ഒരു ഭിഷഗ്വരനെപ്പോലെയാണ്” കേരളത്തെ അരോഗദൃഢമാക്കിയതെന്ന് കാലം തെളിയിക്കുന്നു.
(അവസാനിച്ചു)

 

Tags: Malayalam languageതുഞ്ചത്തെഴുത്തച്ഛന്‍modern Malayalam poetry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

Editorial

മലയാള ഭാഷ ഭരണത്തിലേറുമ്പോള്‍

India

ഇവിടെ പ്രാദേശിക ഭാഷാ വിവാദങ്ങളില്ല; യുപി വിദ്യാര്‍ഥികള്‍ക്ക് ഇനി മലയാളവും

Entertainment

ഇളംകാറ്റിനോടും, നീരരുവിയോടും സല്ലപിച്ച ഗാനരചയിതാവ്; വയലാര്‍ രാമവര്‍മയുടെ വേര്‍പാടിന് ഇന്നേക്ക് 49 വര്‍ഷം

Main Article

അക്ഷരം കൊണ്ട് കളിക്കരുത്, അത് സംസ്‌കാരമാണ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.