ന്യൂദൽഹി: നാലുമാസം മുമ്പ്, ജനുവരിയിൽ, ആൾ ഇന്ത്യ ഇന്റർയൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പുകഴിഞ്ഞ് മടങ്ങുമ്പോൾ പോൾവാൾട്ട് ചാമ്പ്യൻകൂടിയായ വിദ്യാർത്ഥി കുൽദീപ് കുമാറിനെ പൻവേൽ റെയിൽവേ സ്‌റ്റേഷനിൽവെച്ച് ഒരു ടിക്കറ്റ് എക്‌സാമിനർ പിടികൂടി. ഉറപ്പ്, അയാൾ സ്‌പോർട്‌സ് ക്വാട്ടയിൽ ജോലികിട്ടിയ ആളല്ല എന്നല്ല, പോൾവാൾട്ട് എന്നൊരു കായിക മത്സര ഇനമുണ്ടെന്നോ അത് ‘കമ്പുകുത്തിച്ചാട്ട’മാണെന്നോ അയാൾക്ക് അറിയില്ല. ഭുവനേശ്വർകാരനായ കുൽദീപ് കുമാർ പലതും പറഞ്ഞിട്ടും ഇത്ര നീളമുള്ള വസ്തുവകകൾ ട്രെയിനിൽ മറ്റുള്ളവർക്ക് ശല്യമാണെന്ന് വാദം പറഞ്ഞാണ് ഇറക്കിവിട്ടത്.
അന്ന് സഹികെട്ട് കുൽദീപ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചു, ഇങ്ങനെയായാൽ എങ്ങനെയാണ്, പോൾവാൾട്ട് എന്ന സ്‌പോർട്‌സിന്റെ ഗതിയെന്താകുമെന്നൊക്കെയായിരുന്നു ചോദ്യം. അപ്പോൾ അധികൃതർ അറിഞ്ഞെത്തി, പ്രശ്‌നം പരിഹരിച്ചു. അന്ന് ശ്രദ്ധേയനായ കുൽസദീപ് കുമാർ ഇന്ന് ഒരു സർവകാല റിക്കോഡിട്ടു; 5.41 മീറ്റർ ഉയരത്തിൽ ചാടി ഒന്നാം സമ്മാനം നേടി. അന്ന് തന്നെ ട്രെയിനിൽനിന്ന് ‘ച്ാടിച്ചവർക്ക്’ ചാടേണ്ട വിധവും നേടേണ്ട വഴിയും കാണിച്ചുകൊടുത്തു.
ഭുവനേശ്വറിൽ ആയിരുന്നു ആദ്യ ഇന്ത്യൻ ഇൻഡോർ ഓപ്പൺ കംബൈൻഡ് ഇവന്റ്സ് ആൻഡ് പോൾ വോൾട്ട് മത്സരം. പുരുഷന്മാരുടെ പോൾ വോൾട്ടിൽ 5.41 മീറ്റർ ക്ലിയറൻസോടെ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചുകൊണ്ടാണ് കുൽദീപ് കുമാർ നാഴികക്കല്ലായ പ്രകടനം കാഴ്ചവച്ചത്. മധ്യപ്രദേശിൽ നിന്നുള്ള 21 വയസ്സുള്ള ഈ അത്ലറ്റ്, ദേവ് മീണയുടെ 5.40 മീറ്ററിന്റെ മുൻ റെക്കോർഡിനെ മറികടന്നു. മീണ 5.20 മീറ്ററുമായി മൂന്നാം സ്ഥാനം നേടി, റീഗൻ ജി 5.25 മീറ്റർ ചാടി രണ്ടാം സ്ഥാനം നേടി.
മുഖ്യധാരാ അത്ലറ്റിക്‌സുകളിൽ അത്ര ശ്രദ്ധിക്കപ്പെടാത്തതാണ് ഇന്ത്യൻ പോൾ വോൾട്ട്. ഈ നേട്ടം അവഗണനയ്‌ക്ക് എതിരേ ഒരു പ്രധാന ചുവടുവയ്‌പ്പാണ്. അത്ലറ്റുകൾ പലപ്പോഴും നേരിടുന്ന ദൈനംദിന പോരാട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന അനുഭവങ്ങളാൽ രൂപപ്പെടുത്തിയ, പ്രത്യേകാവകാശത്തിലൂടെയല്ല, സ്ഥിരോത്സാഹത്തിലൂടെയാണ് കുൽദീപിന്റെ ഉയർച്ച.
ട്രെയിൻ സംഭവത്തിന് മാസങ്ങൾക്ക് ശേഷം പുരുഷന്മാരുടെ പോൾവോൾട്ടിൽ കുൽദീപിന് രാജ്യത്തെ ഏറ്റവും മികച്ച റെക്കോർഡ് നേടാനായത് ഏറെ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വ്യക്തിഗത നേട്ടം ചർച്ചയാകുന്നതിനൊപ്പം ഇന്ത്യൻ അത്ലറ്റിക്‌സിലെ അടിസ്ഥാന സൗകര്യങ്ങളെയും അംഗീകാരത്തെയും കുറിച്ചുള്ള വിശാലമായ ചർച്ചയ്‌ക്കും ഈ റെക്കോഡ് വഴി തുറക്കും.
















