മേദക്: തെലങ്കാനയിലെ മേദക് ജില്ലയിൽ നിന്ന് ഞെട്ടിക്കുന്ന ഒരു സംഭവം പുറത്തുവന്നു. ലസ്സി തയ്യാറാക്കുന്നതിനിടെ മൂത്രം വെള്ളത്തിൽ കലർത്തിയതിന് ഒരു യുവാവിനെതിരെ കേസെടുത്തു. ആരോപണത്തെ തുടർന്ന് സംഭവസ്ഥലത്ത് ഒരു ജനക്കൂട്ടം തടിച്ചുകൂടി വലിയ ബഹളമുണ്ടാക്കി.
തെലങ്കാനയിലെ മേദക് ജില്ലയിലെ നർസാപൂരിൽ ലസ്സിയിൽ മൂത്രം കലർത്തിയെന്ന ആരോപണം വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മേദക് ജില്ലയിലെ നർസാപൂർ പട്ടണത്തിലാണ് സംഭവം നടന്നത്. ലസ്സി വിൽപ്പനക്കാരൻ ലസ്സി തയ്യാറാക്കുമ്പോൾ മൂത്രം വെള്ളത്തിൽ കലർത്തിയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
മെയിൻ റോഡിലെ ഒരു ലസ്സി ജ്യൂസ് പോയിന്റിൽ ജോലി ചെയ്യുന്ന ഒരു യുവാവ് ലസ്സിയിൽ മൂത്രം കലർത്തുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇത് പൊതുജനങ്ങളുടെ രോഷത്തിന് കാരണമായി അവർ കട വളഞ്ഞു.
ബഹളത്തിനിടെ കടയുടമ യുവാവിനെ ഓടിച്ചുവിട്ടതായും കട അടച്ചിട്ട് പോകാൻ ശ്രമിച്ചപ്പോൾ നാട്ടുകാരുമായി തർക്കമുണ്ടായതായും ഇത് കുറച്ചുനേരം സംഘർഷാവസ്ഥയ്‌ക്ക് കാരണമായിയെന്നുമാണ് റിപ്പോർട്ട്.
അതേ സമയം തന്നെഇത്തരം കടകൾക്കെതിരെ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും അവിടെ ശുചിത്വത്തിന്റെയും സുരക്ഷയുടെയും ശരിയായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും താമസക്കാർ പോലീസിനോട് ആവശ്യപ്പെട്ടു.
















