ലഖ്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ദേവി ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു ഹിന്ദു കുടുംബത്തെ മുസ്ലീം യുവാക്കൾ ആക്രമിച്ചു. ഈ ആക്രമണത്തിൽ ഗർഭിണിയായ സ്ത്രീ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു.
കോട്‌വാലി പോലീസ് സ്റ്റേഷനിലെ വിവരങ്ങൾ അനുസരിച്ച് ടിങ്കു സിംഗ് തന്റെ കുടുംബത്തോടൊപ്പം ദേവി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്നു. ഫാറൂഖ് സലാവുദ്ദീനും 15 മുതൽ 20 വരെ കൂട്ടാളികളും പ്രദേശത്തെ ഉമർ റേഷൻ കടയ്‌ക്ക് സമീപം മൂർച്ചയുള്ള ആയുധങ്ങളും ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് അവരെ ആക്രമിച്ചു. സ്ത്രീകളെയും പീഡിപ്പിക്കുകയും അവരുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. പെട്ടെന്നുള്ള ഈ ആക്രമണത്തിൽ ഒരു ഗർഭിണിയുൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കാണ് സംഭവം. കൈല ഭട്ടയിൽ നിന്നുള്ള ഒരു കുടുംബം ദേവി ക്ഷേത്രത്തിൽ ജാഥ അർപ്പിച്ച് മാതാ റാണിയുടെ നാമം ജപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കേല ഭട്ട എന്ന സ്ഥലത്ത് റോഡിലൂടെ നടക്കുന്നതിനെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായതായി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ധവാൽ ജയ്‌സ്വാൾ പറഞ്ഞു.
” ചില മുസ്ലീം യുവാക്കൾ കുടുംബത്തിന് നേർക്ക് കല്ലെറിഞ്ഞു. ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇതുവരെ 10 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് സമാധാനം നിലനിൽക്കുന്നു. കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്, ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്,” – ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു.
അതേ സമയം കോട്‌വാലി സിറ്റി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും 10 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
















