കൊല്‍ക്കൊത്ത: വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന. അത്തരത്തിലുള്ള ഉത്തരവ് തന്നെയാണ് കേന്ദ്രസേനയ്‌ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല‍്കിയിരിക്കുന്നത്. അതിനാല്‍ കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് ബംഗാളിലെ എല്ലാ സ്ട്രോംഗ് റൂമുകളുടെയും മുന്‍പില്‍.
രണ്ടാം ഘട്ടവോട്ടെടുപ്പ് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് സ്ട്രോംഗ് റൂമുകള്‍ തുറന്നുവെന്ന ആരോപണം തൃണമൂല്‍ ഉയര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ വന്ന ഒരു വ്യാജവീഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു ഈ ആരോപണം. ഇതോടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ പല സ്ട്രോംഗ് റൂമുകളുടെയും മുന്‍പില്‍ തടിച്ചുകൂടിയതോടെ പിന്നാലെ ബിജെപി പ്രവര്‍ത്തകരും എത്തി. ഇതോടെ വലിയ തോതില്‍ സംഘര്‍ഷാവസ്ഥ ബംഗാളില്‍ ഉടലെടുത്തിരുന്നു.
എന്തായാലും സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമായിരിക്കുകയാണ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം ബിജെപിയ്‌ക്ക് അനുകൂലമായതിനാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാതിരിക്കാന്‍ മമത കിണഞ്ഞുശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിന്‍റ ഭാഗമായാണ് സ്ട്രോംഗ് റൂമുകള്‍ അനധികൃതമായി തുറുന്നവെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് എതിരെ മമത ആരോപണം ഉയര്‍ത്തിയത്. ഇപ്പോള്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന 85 മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വോട്ടിംഗ് ശതമാനം കൂടിയത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രചാരണവും മമത ക്യാമ്പുകള്‍ നടത്തുകയാണ്. മുര്‍ഷിദാബാദ്, ബുര്‍ഭൂം, മള്‍ഡ്, സൗത്ത് 24 പര്‍ഗാനാസ് തുടങ്ങിയ ഇടങ്ങളില്‍ നടന്ന രണ്ടാം ഘട്ടവോട്ടെടുപ്പില്‍ 35 ശതമാനം മുസ്ലിം വോട്ടുകളുള്ള 85 മണ്ഡലങ്ങളുണ്ടത്രെ. തോല്‍ക്കുമെന്നുറപ്പായതോടെ തെരഞ്ഞെടുപ്പ് കൃത്രിമം ചൂണ്ടിക്കാട്ടി കലാപം നടത്താനാണ് മമത ക്യാമ്പിന്റെ പദ്ധതി. അതിന് മുന്നോടിയായി വോട്ടെണ്ണാല്‍ കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പോരെന്നും സംസ്ഥാനത്തെ ഉദ്യോഗസ്ഥരെയും കൂട്ടണമെന്ന ആവശ്യമുയര്‍ത്തി മമത സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
















