ന്യൂദൽഹി: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം സുപ്രീംകോടതിയിൽ ആരംഭിച്ചു. മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗാണ് വാദിക്കുന്നത്. വാദത്തിനിടെ വിശ്വാസികളാണോ ശബരിമല കയറിയതെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോയെന്നും കോടതി ചോദിച്ചു. എന്നാൽ ഇവർ രണ്ടു പേരും കേരളത്തിൽ നിന്നുള്ള ഹിന്ദുക്കളാണെന്നാണ് ഇന്ദിരാ ജയ്സിംഗ് മറുപടി പറഞ്ഞത്.
യുവതീ പ്രവേശം അനുവദിച്ച വിധി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മല കയറിയതിന്റെ പേരിൽ ബിന്ദു അമ്മിണിക്കെതിരെ ആൾക്കൂട്ട ആക്രമണം ഉണ്ടായെന്നും അവർക്ക് കേരളത്തിൽ നിന്നും പോകേണ്ടിവന്നുവെന്നും ഇന്ദിര ജയ്സിംഗ് വാദിച്ചു. ആർട്ടിക്കിൽ 25(1) പ്രകാരം ക്ഷേത്രങ്ങളിൽ പവേശിക്കാൻ അനുവാദമുണ്ടെന്നുമുള്ള വാദവും മുന്നോട്ട് വച്ചു.
















