കൊച്ചി ; വയനാട് ദുരിതബാധിതർക്ക് മുസ്ലീം ലീഗ് വീട് വച്ച് കൊടുത്തതിന്റെ പേരിൽ സേവാഭാരതിയെയും, ഹിന്ദുസംഘടനകളെയും വെല്ലുവിളിക്കുന്നവർക്ക് കൃത്യമായ മറുപടിയുമായി കെ പി ശശികല ടീച്ചർ.
അമ്മമാരെയും, വൃദ്ധരെയും, അശരണരെയും ശാരീരിക പരിമിതികൾ ഉള്ളവരെയും, ഓട്ടിസം ബാധിച്ചവരെയും ഒക്കെ സംരക്ഷിക്കുന്ന കേന്ദ്രങ്ങൾ സംഘ പ്രസ്ഥാനങ്ങൾ നടത്തുന്നുണ്ട്. അവരുടെ ഫോട്ടോ വെച്ച് ഭിക്ഷതെണ്ടാറില്ല എന്നു മാത്രം. സേവാമനസ്കർ അറിഞ്ഞു കൊണ്ടുവന്നു തരുന്നതാണ് ഇത്തരം കാര്യങ്ങൾക്കുള്ള പണമെന്നും ശശികല ടീച്ചർ പറയുന്നു. അല്പന്മാരായ നന്മമരങ്ങൾ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്തത് കാറിക്കൂവി നടക്കും. പക്ഷേ സംഘകുടുംബത്തിലെ സേവാ സംഘടനയായ സേവാഭാരതിക്ക് അത് പറ്റില്ല . കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്.- എന്നും ശശികല ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….
വയനാട് 51 വീട് ലീഗ് കൊടുത്തത്രെ
അതിന്
അതിന് ശശികലയും മറ്റും എന്തു കൊടുത്തു?
നൂറാമതും ഉത്തരം പറഞ്ഞിട്ടും കാര്യമില്ല എന്നറിയാം
വയനാട് ഉരുൾപൊട്ടലിൽ ഒപ്പം നില്ക്കേണ്ട സമയത്തെല്ലാം സേവാഭാരതി ഒപ്പുണ്ടായിരുന്നു,
പ്രജിത്ത്, ശരത് എന്നീ
രണ്ട് ധീര സ്വയം സേവകരുടെ ജീവൻ രക്ഷാശ്രമത്തിനിടെ സേവാഭാരതിക്ക് അവിടെ നഷ്ടപ്പെട്ടു .
അറുപത്തിയാറ് ഭൗതീക ശരീരങ്ങൾ സേവാഭാരതിയാണ് ആചാരപരമായി അവിടെ സംസ്കരിച്ചത്.
പതിനാല് മൊബെൽ സംവിധാനങ്ങൾ അതിനായി സേവാഭാരതി സജ്ജമാക്കിയിരുന്നു.
പുനരധിവാസ പ്രവർത്തനങ്ങളിലും താങ്ങായും തണലായും സേവാഭാരതി ഉണ്ടായിരുന്നു..
സേവാഭാരതിയുടെ അൻപത് Ambulance കൾ അവിടെ സേവനത്തിലുണ്ടായിരുന്നു.
വീട് നഷ്ടപ്പെട്ട എല്ലാവർക്കും വീട് പണിയാമെന്ന ഉത്തരവാദിത്തം അവിടെ സർക്കാർ ഏറ്റെടുത്തിട്ടുണ്ട് .
കാരണം 2004 ലെ സുനാമി പോലെയോ
2018 -19 കാലങ്ങളിലെ പ്രളയം പോലെയോ സംസ്ഥാനം മുഴുവൻ വ്യാപിച്ച ദുരന്തമല്ല ഇത്.
കേന്ദ്രസർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും വ്യക്തികളും സ്ഥാപനങ്ങളും കൊടുത്ത തുകയും NDR fund ഉം ഇത്തരത്തിൽ ചിലവഴിക്കാനുള്ളതാണ്.
അത്യന്തം പരിസ്ഥിതി ലോലമായ ഒരു പ്രദേശത്ത് അത് ചെയ്യേണ്ടത് ഭരണകൂടമാണുതാനും.
ഏതവസ്ഥയിലാണ് ലീഗും കോൺഗ്രസ്സുമൊക്കെ വീടു നിർമ്മാണം ഏറ്റെടുക്കേണ്ടി വന്നത് എന്ന് അറിയില്ല
അതുകൊണ്ടു തന്നെ
ആ ദുരന്തത്തിൽ ജീവൻ തിരിച്ചു പിടിച്ചവർക്ക് ജീവിതം കെട്ടിപ്പടുക്കാൻ സേവാഭാരതി അവരോടൊപ്പം നില്ക്കുകയാണ് ഇപ്പോഴും
വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന 87 കുട്ടികൾക്ക് 50 ലക്ഷം രൂപ സ്കോളർ ഷിപ്പ് വിതരണം ചെയ്തു.
മരപ്പണി
തുന്നൽ
മേസൺ
തുടങ്ങിയ ജോലികൾക്കാവശ്യമായ തൊഴിൽ ഉപകരണങ്ങൾ തൊഴിലാളികൾക്കായി വിതരണം ചെയ്തു. ഒപ്പം
തൊഴിൽ പരിശീല പരിപാടികളും സംഘടിപ്പിച്ചു
അതിനോടൊപ്പം ചില സാങ്കേതികതകളുടെ പേരിൽ സർക്കാർ ലിസ്റ്റിൽ പെടാത്ത പുത്തുമല ദുരന്തത്തിലടക്കമുള്ള 25 പേർക്ക് വീടുവെക്കാനായി 4.25 ഏക്ര ഭൂമി അവിടെ സേവാഭാരതി വാങ്ങിയിട്ടുണ്ട്
വീടുകളോടൊപ്പം ഒരു കമ്മ്യൂനിറ്റി സെൻ്ററും അവിടെ പണിയുന്നുണ്ട്
അതിന്റെ ഭൂമിപൂജ കഴിഞ്ഞ് നിർമ്മാണം പുരോഗമിക്കുന്നു.
സർക്കാർ List ൽ പെട്ടവർക്ക് മറ്റുസംഘടനകൾ വീടുവെച്ചു കൊടുക്കാൻ ശ്രമിക്കുന്നത് നന്മമരം ചമയലാണെന്ന് പറയാതെ വയ്യ
അത് കോൺഗ്രസ്സാണെങ്കിലും ലീഗാണെങ്കിലും
അതിന്റെ പേരിൽ അവർ ഭീമമായ ഫണ്ടും collect ചെയ്തിട്ടുണ്ട്..
നിങ്ങളൊക്കെ
പിരിക്കാൻ ഉള്ളത് പിരിച്ചോളു
കൊടുക്കാൻ ഉള്ളത് കൊടുത്തോളു
പക്ഷേ
നന്മമരം ചമഞ്ഞ്
ഞങ്ങടെ ഒക്കെ തലയിൽ കേറണ്ട എന്നു മാത്രം
ചെയ്യാൻ ഉള്ളത് ഞങ്ങൾ നിശ്ശബ്ദമായി ചെയ്യുന്നുണ്ട് .
സുനാമി ക്കു ശേഷം 750 താല്ക്കാലിക വീടുകൾ സജ്ജമാക്കി കുടുംബങ്ങളെ ഒന്നരക്കൊല്ലംഎല്ലാ ചിലവും നോക്കി നടത്തി ശേഷം അതിൽ 50 പേർക്ക് വീടുണ്ടാക്കി നല്കിയത് സേവാ ഭാരതിയാണ്.
2018 -19 കാലത്തെ പ്രളയത്തിലും മണ്ണിടിച്ചിലിലും ഒക്കെപ്പെട്ടവർക്കായി
ആയിരം വീടുകൾ സേവാഭാരതി നിർമ്മിച്ചു നല്കി അതിൽ 450 ഉം ആലപ്പുഴ ജില്ലയിലാണ്.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്ന് തലചായ്‌ക്കാനൊരിടം ‘പദ്ധതിയിൽ 200 വീടുകൾ സംസ്ഥാനത്തൊട്ടാകെ നിർമ്മിച്ചു നല്കി. ആ പ്രവർത്തനം ഇപ്പോഴും തുടരുന്നു.
വിസ്താരഭയത്താൽ കുട്ടനാട്ടിലെ ശുദ്ധജലയൂനിറ്റുകൾ അടക്കം പലതും വിവരിക്കാൻ കഴിയുന്നില്ല.
ആയിരക്കണക്കിന് കുട്ടികളെ സംരക്ഷിക്കുന്ന ബാല ബാലികാ സദനങ്ങൾ കേരളത്തിലുണ്ട്
അമ്മമാരെ വൃദ്ധരെ അശരണരെ ശാരീരിക പരിമിതികൾ ഉള്ളവരെ ഓട്ടിസം ബാധിച്ചവരെ ഒക്കെ സംരക്ഷിക്കുന്ന കേന്ദ്രങ്ങൾ സംഘ പ്രസ്ഥാനങ്ങൾ നടത്തുന്നുണ്ട്.
അവരുടെ ഫോട്ടോ വെച്ച് ഭിക്ഷതെണ്ടാറില്ല എന്നു മാത്രം.
സേവാമനസ്കർ അറിഞ്ഞു കൊണ്ടുവന്നു തരുന്നതാണ് ഇത്തരം കാര്യങ്ങൾക്കുള്ള പണം .
അല്പന്മാരായ നന്മമരങ്ങൾ
കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്തത് കാറിക്കൂവി നടക്കും.
പക്ഷേ സംഘകുടുംബത്തിലെ സേവാ സംഘടനയായ സേവാഭാരതിക്ക്
അത് പറ്റില്ല
കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്.
അതുകൊണ്ട് ചെറ്റത്തരം പറഞ്ഞ് വരരുത് .
















