മലപ്പുറം : മുസ്ലീം ലീഗിൽ ചേർന്നതിനെ തുടർന്ന് തനിക്ക് നിരവധി പരിപാടികൾ നഷ്ടപ്പെട്ടതായി സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ . 15 ഓളം പരിപാടികളാണ് ഒറ്റയടിയ്‌ക്ക് കാൻസൽ ആക്കിയതെന്നും ഹരിഗോവിന്ദൻ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഈ കുറ്റം പറയുന്നവർ ആരും സോപാനസംഗീതം കേട്ടിട്ടില്ല . ഞാനും അച്ഛനും പണിയെടുത്തപ്പോ ബാക്കി കുറെ ആൾക്കാർ ഇതിലേയ്‌ക്ക് വന്നു. ഇത് യൂട്യൂബിൽ വ്യാപകമായി . അതിൽ കേട്ട പാട്ടാണ് ഇവർ പറയുന്നത്. അത് ഞങ്ങൾ ഉണ്ടാക്കിയതാണ്. എന്നെ പോലെയുള്ള കലാകാരന്മാരെ എന്തുകൊണ്ടാണ് സംഘപരിവാർ ബഹുമാനിക്കാത്തത് . ഇവിടുത്തെ മുസ്ലീങ്ങളും , ക്രിസ്ത്യാനികളും സ്വമത പ്രചാരണത്തിലാണ് നിൽക്കുന്നത് .
പരമത വിദ്വേഷത്തിൽ ഈ രണ്ട് വിഭാഗകാരെയും നമുക്ക് കാണാൻ കഴിയില്ല. മാതാ അമൃതാനന്ദമയിയെ സ്തുതിച്ച് പാടാൻ പറഞ്ഞാൽ എനിക്ക് അത് പറ്റില്ല. സഖാക്കളാണ് എന്നെ വളർത്തിയത് എന്നാണ് അവർ പറയുന്നത് . ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു.“ എന്നും ഹരിഗോവിന്ദൻ പറഞ്ഞു.
















