
മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)
കൊച്ചി: കണ്ണൂരില്‍ മഹിളാമോര്‍ച്ച നേതാവായ അമ്മയെ മയക്കമരുന്ന് ലഹരിയ്‌ക്കടിമയായ മകന്‍ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ വര്‍ഗ്ഗീയച്ചുവയുള്ള കമന്‍റുകള്‍ കണ്ട് താന്‍ ഞെട്ടിയെന്ന് അഖില്‍ മാരാര്‍. അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- തുടങ്ങിയ ബിജെപി വിരുദ്ധമായ വര്‍ഗ്ഗീയ കമന്‍റുകളാണ് ഈ വാര്‍ത്തയ്‌ക്കടിയില്‍ താന്‍ വായിച്ചതെന്ന് അഖില്‍ മാരാര്‍. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അഖില്‍ മാരാര്‍ ഈ ചിന്തകള്‍ പങ്കുവെച്ചത്.
അമ്മ മഹിളാ മോര്‍ച്ചാ നേതാവായ അമ്മയെ ലഹരിയ്‌ക്കടിമയായിട്ടായാലും ശരി കുത്തിക്കൊന്ന മകനെ അഭിനന്ദിക്കുകയാണ് കേരളത്തിലെ പലരും. എത്രത്തോളം തീവ്രവാദ മനസ്സ് മലയാളികളെ ബാധിക്കുന്നുവെന്ന തിരിച്ചറിവ് കേരളീയസമൂഹത്തിന് ഉണ്ടാവണമെന്നും അഖില്‍ മാരാര്‍ പറയുന്നു.
ജിഹാദികള്‍ക്ക് ഹരം പകര്‍ന്നത് അമ്മ ഗീത മഹിളോ മോര്‍ച്ച ഭാരവാഹിയായത്
കണ്ണൂരിലെ പേരാവൂരില്‍ താന്നിക്കുന്നിലാണ് കേരളത്തെ ഞെട്ടിച്ച ഈ കൊലപാതകം നടന്നത്. അമ്മ ഗീതയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ മകന്‍ അവരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേളകത്ത് ‘മൊണാലിസ’ എന്ന പേരിൽ ഗീത ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. ബെംഗളൂരുവിൽ വിദ്യാർഥിയായിരുന്ന മകന്‍ ക്രിസ്റ്റി കടുത്ത ലഹരിക്ക് അടിമയായിരുന്നു. അമ്മ ഗീത ഉപദേശിച്ചതാണ് അമ്മയെ കൊലചെയ്യാന്‍ ക്രിസ്റ്റിയെ പ്രേരിപ്പിച്ചത്. പിന്നീട് ക്രിസ്റ്റി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഗീത മഹിളാ മോര്‍ച്ച ഭാരവാഹിയാണ് എന്നതാണ് ഈ സംഭവത്തില്‍ മകനെ പിന്തുണയ്‌ക്കാന്‍ ജിഹാദികള‍്ക്ക് പ്രേരണയായത്.
“കഴിഞ്ഞ ദിവസം മൂന്ന് കോടിയുടെ എംഡിഎംഎയുമായി ഇന്‍ഫ്ളൂവന്‍സര്‍ പിടിയിലായി. പണ്ട് മറവില്‍ ചെയ്ത പലതും ഇന്ന് പരസ്യമായി ചെയ്യുന്നു. നാടിന് കൈവന്ന ഈ പുരോഗതിയില്‍ നമ്മുടെ പുരോഗമനവാദികളുടെ പങ്ക് ചെറുതല്ല. പരസ്പരം വെട്ടിയും തിന്നും നടക്കുന്ന ഒരു സോമ്പി സമൂഹത്തെ സൃഷ്ടിക്കാന്‍ വെമ്പുന്ന കുറെ പുരോഗമനവാദികളുടെ വാദം മയക്കമരുന്ന് നിരോധിക്കരുത് എന്നാകുമ്പോള്‍ കേരളം പൂര്‍ണ്ണമായും പ്രബുദ്ധമാണ് എന്ന് പറയാതെ വയ്യ”- ഏറ്റവും പുതിയ ഫെയ്സ് ബുക്ക് പോസ്റ്റില്‍ അഖില്‍ മാരാര്‍ കുറിയ്‌ക്കുന്നു.