ഗുരുവായൂർ ; ക്ഷേത്ര പരിസരത്തു നിന്ന് ‘ഈദ് മുബാറക്’ എന്നെഴുതിയ മിഠായി കവർ ലഭിച്ചതിൽ ദുരൂഹത തുടരുന്നു. കശ്മീർ നൗഖാം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ പെട്ട കരിദാർ സ്വദേശി താരിഖ് അൻവറിനെ (47) ആണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മാനസികരോഗിയെന്ന് മുദ്രകുത്തി മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
എന്നാൽ ക്ഷേത്രപരിസരത്തേക്ക് താരിഖ് അൻവർ എത്തിയത് എങ്ങനെയെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത് . അത് മാത്രമല്ല ഗുരുവായൂർ പോലെ ഭക്തജന ലക്ഷങ്ങൾ എത്തുന്നിടത്ത് ഒരു ഇസ്ലാമിക് ഭീകരവാദിക്ക് ദേവസ്വം നടത്തുന്ന ഔദ്യോഗിക റസ്റ്റ് ഹൗസിൽ താമസിക്കാൻ അനുവാദം ലഭിച്ചത് എങ്ങനെയെന്ന സംശയവും ഉയരുന്നു. ഇതിന് ഒത്താശ ചെയ്തവർ ആരൊക്കെയാണെന്നതും കണ്ടെത്തേണ്ടതുണ്ടെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ പറയുന്നു.
അഹിന്ദുക്കൾക്ക് പ്രവേശനം പൂർണമായും നിരോധിച്ചിരിക്കുന്ന ക്ഷേത്രമാണ് ഗുരുവായൂർ. ദേവസ്വത്തിന്റെ താമസ സൗകര്യങ്ങളായ പാഞ്ചജന്യം, കൗസ്തുഭം, ശ്രീവത്സം തുടങ്ങിയവയിലും ഇത് ബാധകമാണ് എന്നിട്ടും ഈ ഭീകരവാദിക്ക് അവിടെ പ്രവേശനം കിട്ടി എന്നത് നമ്മെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നുവെന്നും ശശികല ടീച്ചർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. താരിഖ് അറസ്റ്റിലായ ദിവസങ്ങൾക്ക് അടുപ്പിച്ചാണ് തൃശൂർ വെടിക്കെട്ടപകടം നടന്നത് എന്നതും ദുരൂഹത ഉണർത്തുന്നു.
















