Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 06:47 am IST
in Samskriti

അര്‍ജുനന്റെ അമ്പ് എല്‍ക്കുന്ന ശക്തിയില്‍ കര്‍ണ്ണന്റെ രഥം ഏറെ ദൂരെ പിറകിലേക്ക് പോയി കൊണ്ടിരിക്കുന്നു, തിരിച്ച് കര്‍ണ്ണന്‍ അമ്പ് എയ്യുമ്പോള്‍ അതേറ്റ് അര്‍ജുനന്റെ രഥം ഏഴു അടി മാത്രം പിറകിലേക്ക് പോകുന്നു. പക്ഷെ ഓരോ തവണയും രഥം ഏഴു അടി പിറകിലേക്ക് പോകുമ്പോള്‍ ശ്രീകൃഷ്ണന്‍ പറയും ‘എത്ര വീരനാണ് കര്‍ണ്ണന്‍’അര്‍ജുനന്റെ ബാണം കൊണ്ട് കര്‍ണ്ണ രഥം ഒരുപാട് ദൂരം പിറകിലേക്ക് പോകുമ്പോള്‍ ശ്രീകൃഷ്ണന്‍ മിണ്ടാതെ ഇരിക്കും. ഒരുപാട് തവണ ഇതു തന്നെ ആവര്‍ത്തിച്ചപ്പോള്‍ അര്‍ജുനന്‍ അസ്വസ്ഥനായി ശ്രീകൃഷ്ണനോട് ചോദിച്ചു,

‘ഹേ വാസുദേവാ അങ്ങ് എന്ത് പക്ഷഭേദം ആണ് കാണിക്കുന്നത് നമ്മുടെ രഥം ഏഴടി മാത്രമേ പിറകിലേക്ക് പോകുന്നുള്ളൂ. പക്ഷേ എന്റെ ബാണം കൊണ്ട് കര്‍ണ്ണ രഥം ഒരുപാട് പിറകിലേക്ക് പോകുന്നു. അത് അങ്ങ് കാണാതെ കര്‍ണ്ണനെ മഹാവീരന്‍ എന്ന് പുകഴ്‌ത്തുന്നത് എന്തിന് ?’

മന്ദഹസ്സിച്ചുകൊണ്ട് ശ്രീകൃഷ്ണന്‍ അര്‍ജുനനോട് പറഞ്ഞു, ‘ഹേ പാര്‍ത്ഥാ ഞാന്‍ പറഞ്ഞത് ശരിയാണ്, കര്‍ണ്ണന്‍ വീരനാണ്. നീ മുകളിലേക്ക് നോക്കുക നിന്റെ രഥത്തിന്റെ കൊടിക്കൂറയില്‍ ലോകത്തിലെ ഏറ്റവും ശക്തനായ വീരഹനുമാനും മുന്നില്‍ സാരഥിയായി ഞാന്‍ വാസുദേവ കൃഷ്ണനും ഉണ്ടായിട്ടും കര്‍ണ്ണന്റെ ബാണമേറ്റു രഥം ഏഴ് അടി പിറകിലേക്ക് പോകുന്നു. അപ്പോള്‍ ഞങ്ങള്‍ രണ്ടും ഇല്ലായിരുന്നെങ്കില്‍
നിന്റെ രഥത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതെ ആകുമായിരുന്നു.

സത്യം തിരിച്ചറിഞ്ഞപ്പോള്‍ അര്‍ജുനനന്‍ ഇളഭ്യനായി. പക്ഷെ എങ്കിലും സ്വന്തം കഴിവില്‍ ഒരുപാട് വിശ്വസിച്ചിരുന്ന അര്‍ജുനനന്‍ യുദ്ധത്തിന്റെ അവസാന ദിനമായിരുന്നുന്നു ആ സത്യം ശരിക്കും ബോധ്യപെട്ടത്. സാധാരണ എല്ലാ ദിവസവും യുദ്ധം കഴിഞ്ഞു രഥത്തില്‍ നിന്ന് സാരഥിയായ കൃഷ്ണന്‍ ആദ്യം ഇറങ്ങും പിന്നെ അര്‍ജുനനു വേണ്ടി വാതില്‍ തുറന്ന് കൊടുക്കും. എന്നാല്‍ അവസാന ദിനം ശ്രീ കൃഷ്ണന്‍ രഥത്തില്‍ തന്നെ ഇരുന്നിട്ട് അര്‍ജുനനോട് ഇറങ്ങി ഏറെ ദൂരം നടക്കാന്‍ പറഞ്ഞു.അര്‍ജുനന്‍ അത് അനുസരിച്ചു. അര്‍ജുനനന്‍ ഇറങ്ങി കുറെ ദൂരം എത്തിയപ്പോള്‍ ശ്രീകൃഷ്ണനും തേരില്‍ നിന്ന് ഇറങ്ങി. ഭഗവാന്‍ ഇറങ്ങിയതും രഥം കത്തി ഭസ്മം ആയി. ഇതുകണ്ട അര്‍ജുനന്‍ ആശ്ചര്യത്തോടെ ഭഗവാനെ നോക്കി. ഭഗവാന്‍ പറഞ്ഞു, ‘അര്‍ജുനാ നിന്റെ രഥം ഭീഷ്മര്‍, കൃപാചാര്യര്‍, ദ്രോണര്‍, കര്‍ണ്ണന്‍ എന്നിവരുടെ ദിവ്യാസ്ത്രങ്ങള്‍ ഏറ്റ് ഏറെ മുന്നേ തന്നെ ഭസ്മംആയി പോയിരുന്നു. പക്ഷെ ഞാന്‍ എന്റെ യോഗമായ ശക്തിയില്‍ ഒരു സങ്കല്‍പ്പ രഥം ആയിരുന്നു പകരം സൃഷ്ടിച്ചത്.

അര്‍ജുനന്‍ ഒരു നിമിഷം ഭൂമി പിളര്‍ന്നു താഴേക്ക് പോകുന്ന പോലെ തോന്നി. ‘ഞാന്‍’ എന്ന അഹം ബോധത്തില്‍ നമ്മളും പലപ്പോഴും അര്‍ജുനനനെപ്പോലെ ചിന്തിക്കാറുണ്ട്. ഈ ലോകത്തിലെ എല്ലാം നമ്മളുടെ വരുതിയില്‍ ആണെന്ന തികഞ്ഞ അഹം ബോധം. ഇവിടെ രഥം നമ്മുടെ ശരീരവും യുദ്ധം മാനസിക സങ്കര്‍ഷങ്ങളും ആകുന്നു. ഒരിക്കല്‍ ജീവിത യുദ്ധം കഴിഞ്ഞ് ജീവാത്മാവ് ആകുന്ന അര്‍ജുനന്‍ ശരീരമാകുന്ന രഥത്തില്‍ നിന്ന് ഇറങ്ങുന്നു,

പിന്നാലെ പരമാത്മാവും. അതോടെ അത് നശിക്കുന്നു.

Tags: krishanaKARNAHindu DivotionalMahabharataArjunBagavat gita
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ

Samskriti

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ദ്വാദശ നാരിമാര്‍ക്ക് തുല്യയായ സുഭദ്ര

Samskriti

അറിവിന്‍ നിറകുടമായിരുന്ന സഹദേവന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.