കൊച്ചി : അമ്പലങ്ങളിൽ സ്ത്രീകൾ പതിവായി പോകുന്നതും അവിടെ മുടങ്ങാതെ അന്നദാനം നടക്കുന്നതും വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനം ഉയരുന്നു. ചെറിയ ക്ഷേത്രങ്ങളിൽ പോലും അന്നദാനം നടത്തുന്നത് ഹിന്ദുത്വവിഭാഗത്തിന്റെ ഒരു വലിയ പ്രൊജക്ടാണെന്നാണ് വേണു സ്വകാര്യ ചാനൽ ചർച്ചയ്‌ക്കിടെ പറഞ്ഞത്.
ധാരാളം പ്രായമായ സ്ത്രീകളുടെ ജീവിതരീതിയെ മാറ്റിമറിക്കുന്ന ഒരു കാര്യം കേരളത്തിൽ സംഭവിക്കുന്നു. അത് ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് . അവർക്ക് ദിവസവും മുഴുവൻ സമയം അമ്പലങ്ങളിൽ ഇരിക്കാൻ പറ്റുന്ന പല പല പരിപാടികൾ ക്രമീകരിക്കപ്പെടുകയാണ്. രാവിലെ പ്രാതൽ , ഉച്ചയ്‌ക്ക് ആഹാരം , വൈകിട്ട് ചായ , രാത്രിഭക്ഷണം അങ്ങനെ.അമ്പലത്തിനെ മാത്രം കേന്ദ്രീകരിച്ച് ഒരു വിഭാഗത്തിന് മാത്രം ജീവിക്കാൻ കഴിയുന്ന സൗകര്യങ്ങൾ ഒരുക്കുകയാണ്. ഇവർക്ക് ദീർഘയാത്രകൾ ഒരുക്കുന്നു അതും ചെറിയ പൈസയ്‌ക്ക് അമ്പലങ്ങളിലേക്ക് മാത്രം . അമ്പലത്തിലേയ്‌ക്ക് പോകുന്നത് മാത്രമാണ് ജീവിതരീതിയെന്ന് ചുരുക്കുന്നു. ഒരു കൂട്ടായ്‌മ എന്നത് ഒരേ വിശ്വാസമുള്ള ആളുകളുടെ കൂട്ടായ്‌മ മാത്രമായി മാറുന്നു.
അമ്പലങ്ങളിൽ നിന്ന് മാറരുത് എന്ന രീതിയിലുള്ള ക്രമം ഉണ്ടാക്കിയെടുക്കുന്നു. അത് യാദൃശ്ചികമല്ല .അതാണ് എന്റെ ആശങ്ക. നമ്മൾ ഇതുവരെ കാണാത്ത പരിപാടികൾ മുഴുവൻ വരികയാണ് . ഇതിന്റെ പണം എവിടെ നിന്ന് വരുന്നുവെന്ന ചർച്ചകളും നടക്കുന്നുണ്ട് “ എന്നാണ് വേണു ബാലകൃഷ്ണൻ പറയുന്നത്.
ഇടത് ജിഹാദികളെ തൃപ്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് വേണുബാലകൃഷ്ണന്റെ ഈ പ്രസ്താവന എന്നാണ് വിമർശനം . നിരവധി ഹിന്ദു വിശ്വാസികളാണ് വേണുവിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് . ഹിന്ദുവിന്റെ വിയർപ്പാണ് ക്ഷേത്രത്തിൽ വരുന്ന പണം അല്ലാതെ കടത്തി കൊണ്ടുവരുന്ന സ്വർണ്ണമല്ലെന്നും ചിലർ പറയുന്നു.












