ന്യൂദൽഹി: പ്രധാനമന്ത്രി നമരന്ദ്രമോദിയെ ഭീകരൻ എന്ന് വിളിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെയ്‌ക്കെതിരെ ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനിൽ പരാതി നൽകി.
നിർമല സീതാരാമൻ, കിരൺ റിജിജു, അർജുൻ റാം മേഘ്‌വാൾ തുടങ്ങിയ ബിജെപി നേതാക്കൾ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
‘ബിജെപിയുടെ ഉന്നതതല പ്രതിനിധി സംഘം ഇന്ന് തെരഞ്ഞെടുപ്പുകമ്മീഷനെ കണ്ടു. വളരെ ദുഃഖത്തോടെയും രോഷത്തോടെയുമാണ് ഞങ്ങൾ കമ്മീഷനെ കണ്ടത്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി മോദിയെ അപമാനിച്ച രീതി കാരണം ഇന്ന് ഞങ്ങൾ ഇവിടെയെത്തി. പ്രധാനമന്ത്രിയെ ഭീകരൻ എന്ന് വിളിക്കുന്നത് മുഴുവൻ രാജ്യത്തിനും അപമാനമാണ്,’ റിജിജു മാധ്യമങ്ങളോട് പറഞ്ഞു.
മല്ലികാർജുൻ ഖാർഗെയുടെ പരാമർശം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് ബിജെപി ആരോപിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 175 പ്രകാരമുള്ള കുറ്റമാണ് ഈ പ്രസ്താവനയെന്നും പ്രഥമദൃഷ്ട്യാ മാനനഷ്ടത്തിന് കേസെടുക്കാമെന്നും പാർട്ടി വാദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി, കോൺഗ്രസ് മേധാവി പൊതുമാപ്പ് പറയണമെന്ന് നിർദ്ദേശിക്കണമെന്ന്
‘ഞാൻ പ്രധാനമന്ത്രിയെ ഭീകരൻ എന്ന് വിളിച്ചിട്ടില്ല. ആളുകളെ ഭയപ്പെടുത്താൻ അദ്ദേഹം ഭീകരതയെ സഹായിക്കുകയാണെന്ന് ഞാൻ പറഞ്ഞു. റെയ്ഡുകളിലൂടെയും തെരഞ്ഞെടുപ്പുകളിൽ അവരെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെയും അദ്ദേഹം ആളുകളെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണ്. ഇതാണ് ഞാൻ ചെന്നൈയിൽ പറഞ്ഞത്,’ ഖാർഗെ വിശദീകരിച്ചു.
















