ബെംഗളൂരു: കാമുകി കാമുകനെ തീവെച്ച് കൊലപ്പെടുത്തി. വീട്ടിലേക്ക് വിളിച്ചുവരുത്തി, വിദേശങ്ങളിലെ വിവാഹ നിശ്ചയ മാതൃകയിൽ വിവാഹം ഉറപ്പിക്കാനെന്ന വ്യാജത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കാമുകൻ കിരൺ സംഭവസ്ഥലത്ത് വെന്തുമരിച്ചു.
ബെംഗളൂരുവിലെ അഞ്ജനനഗറിലെ വീട്ടിൽ വെച്ചാണ് കാമുകനെ 27 കാരിയായ പ്രേരണ ‘ചിത്രവധം’ ചെയ്തത്. രണ്ടുവർഷത്തിലേറെയായി തുടർന്ന ഇവരുടെ പ്രണയ ബന്ധം തകർന്നതിനെ തുടർന്നാണ് സംഭവം. പ്രേരണയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
കിരൺ എന്ന ഇരയെ പ്രേരണ വീട്ടിലേക്ക് ക്ഷണിച്ചു. ഇരുവരും ഒരേ ടെലികോം കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഏകദേശം രണ്ട് വർഷമായി അവർ തമ്മിൽ ബന്ധമുണ്ടായിരുന്നു.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ‘വധശിക്ഷ’ നടപ്പാക്കിയതെന്നാണ് കണ്ടെത്തൽ.
പോലീസ് പറയുന്നത് പ്രകാരം, പ്രേരണ എന്ന പ്രതി ‘പാശ്ചാത്യ ശൈലിയിലുള്ള വിവാഹാഭ്യർത്ഥന’യെന്ന് വിശദീകരിച്ച് കണ്ണുകെട്ടി കസേരയിൽ കെട്ടിയിട്ടു. പിന്നീട് കിരണിന്റെ വസ്ത്രങ്ങൾ അഴിച്ചു. പിന്നീട് വാങ്ങിവെച്ചിരുന്ന പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീകൊളുത്തുകയയായിരുന്നു. കിരൺ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഈ പ്രവൃത്തികളെല്ലാം പ്രേരണ തന്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നതായി പോലീസ് കണ്ടെത്തി. ദൃശ്യങ്ങൾ നിർണായക തെളിവായി കണക്കാക്കുന്നു.
തുടക്കത്തിൽ, പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. താൻ കുളിമുറിയിലായിരിക്കെ വലിയ സ്‌ഫോടന ശബ്ദം കേട്ടുവെന്ന് അവർ അവകാശപ്പെട്ടു, കിരൺ ആത്മഹത്യ ചെയ്തതായാണ് വിശദീകരിച്ചത്. എന്നാൽ കുറ്റകൃത്യം നടന്ന സ്ഥലത്തെ ഫോറൻസിക് പരിശോധനയും സംഭവത്തിന്റെ സ്വഭാവവും നിരവധി സംശയങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് കൂടുതൽ അന്വേഷിച്ചത്.
‘ആദ്യം കേസ് ആത്മഹത്യയാണെന്ന് തോന്നിയെങ്കിലും, ഞങ്ങളുടെ അന്വേഷണവും സംഭവസ്ഥലത്തെ തെളിവുകളും ഇത് ഒരു ക്രൂരമായ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു,’ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡി.എൽ. നാഗേഷ് പറഞ്ഞു.
വഷളായ ബന്ധമായിരിക്കാം സംഭവത്തിന് പിന്നിൽ.
തുടർച്ചയായ വഴക്കുകൾ കാരണം ബന്ധം വഷളായതായി പ്രാഥമിക ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമാണ്. കിരൺ തന്നിൽ നിന്ന് അകന്നു തുടങ്ങിയതായി പ്രേരണയ്‌ക്ക് തോന്നിയതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, കൂടുതൽ ആഴത്തിലുള്ള ലക്ഷ്യങ്ങളുണ്ടോ അതോ ഗൂഢാലോചനയിൽ മറ്റ് വ്യക്തികൾക്ക് പങ്കുണ്ടോ എന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
ബ്യാദരഹള്ളി പോലീസ് സ്‌റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, വിപുലമായ അന്വേഷണം നടക്കുന്നു.











