India

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: നാളെ വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേയും ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ബംഗാളിലെ 152 മണ്ഡലങ്ങളിലെയും പരസ്യ പ്രചരണം സമാപിച്ചു.

ഇരുസംസ്ഥാനങ്ങളിലും ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. തമിഴ്നാട്ടില്‍ ഇത്തവണ ഭരണത്തില്‍ എത്തുമെന്ന ശുഭപ്രതീക്ഷയിലാണ് എന്‍ഡിഎ സഖ്യം. ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള ജനരോഷം വോട്ടായി മാറ്റാനാകുമെന്ന പ്രതീക്ഷയാണ് ബിജെപിയും എഐഎഡിഎംകെയും നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ തിരുപ്രംകുണ്ഡ്രം വിഷയത്തിലടക്കം സ്വീകരിച്ച നിലപാടുകള്‍ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയാണ് ലക്ഷ്യമിടുന്നതെങ്കില്‍ അധികാരത്തിലേറുകയാണ് പ്രതിപക്ഷത്തുള്ള ബിജെപിയുടെ ലക്ഷ്യം. പ്രീണന നിലപാടുകള്‍ സ്വീകരിക്കുന്ന, കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് തടയിടുന്ന മമത സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാണ്. ബംഗാളില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. ഈ മാസം 29 നാണ് രണ്ടാം ഘട്ടം. 142 മണ്ഡലങ്ങളാണ് അന്ന് ജനവിധി രേഖപ്പെടുത്തുക.

ഉംറേത്ത് (ഗുജറാത്ത്), രാഹുറി, ബാരാമതി (മഹാരാഷ്‌ട്ര) എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നാളെ നടക്കും.

Recent Posts