കോട്ടയം ; വേമ്പിൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഭജന പരിപാടിക്കിടെ നന്ദഗോവിന്ദം ഭജൻസ് ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ച സംഭവത്തിൽ പ്രതികരിച്ച് വി എച്ച് പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ .
സംഗീത പരിപാടി നടക്കുമ്പോൾ പെട്ടെന്ന് ആവശ്യപ്പെട്ടാൽ ഒരു പാട്ട് ആർക്കും അങ്ങനെ ചുമ്മാ പാടാൻ സാധിക്കില്ല എന്നത് എല്ലാവർക്കും അറിയാമെന്നും , നന്ദഗോവിന്ദൻമാർ ഈ ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് വന്നതെന്നും അനില്‍ വിളയില്‍ പറയുന്നു.
സീസർക്ക് ഉള്ളത് സീസർക്കും കർത്താവിനുള്ളത് കർത്താവിനും എന്നാണ് പ്രമാണം. ക്ഷേത്രത്തിൽ പാടാവുന്നത് ക്ഷേത്രത്തിൽ പാടുക, പള്ളിയിൽ പാടേണ്ടത് അവിടെ പാടുക.ഭജൻ എന്ന് പറഞ്ഞാൽ അത് ക്ഷേത്രത്തിൽ പാടേണ്ടതാണ്. ഗാനമേള ആണെങ്കിൽ താങ്കൾക്ക് എവിടെ വേണമെങ്കിലും പാടാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ….
പാതി വെന്ത ഇംഗ്ലീഷ് മാപ്പുമായി നന്ദഗോവിന്ദം വന്നു. എന്നാൽ അത് മാപ്പല്ല, ചെയ്ത പ്രവൃത്തിയെ വീണ്ടും ന്യായീകരിക്കുക മാത്രം…. ഇംഗ്ലീഷ് അറിയുന്നവർ വായിച്ചു നോക്കുക ഇത് കുറ്റപ്പെടുത്തൽ അല്ല. അനിയൻമാർക്ക് പറ്റിയ വീഴ്ചകൾ ചൂണ്ടി കിട്ടുന്നു എന്നു മാത്രം
കുഴപ്പം കാണിച്ചിട്ട് മാപ്പ് പറയുക എന്നുള്ളത് ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. മൂന്നാലു ഉദാഹരണങ്ങൾ കഴിഞ്ഞ് രണ്ടു ദിവസത്തിനകം വന്നു കഴിഞ്ഞു. ഒന്ന് വിഷുവിന് മന്തി ആശംസ നേർന്നതിന് മുസ്ലിം കടക്കാരുടെ മാപ്പ് വന്നു, എഴുത്തച്ഛനെ അപമാനിച്ചതിന് വിനോയി തോമസിന്റെ മാപ്പും വന്നു. അവരൊക്കെ തന്നെ മാപ്പ് എന്ന എങ്കിലും പറഞ്ഞിട്ടുണ്ട്. അടുത്ത പാതി വെന്ത മാപ്പുമായിട്ട് ഇറങ്ങിയിരിക്കുകയാണ് നന്ദഗോവിന്ദം. മലയാളത്തിൽ പാടി ലക്ഷങ്ങൾ ഉണ്ടാക്കുന്നവരുടെ പാതി വെന്ത മാപ്പ് ഇംഗ്ലീഷ് ഭാഷയിൽ ആയിപ്പോയി എന്ന് മാത്രം. അതിൽ മാപ്പില്ല …. ഒരു ഇംഗ്ലീഷ് സാഹിത്യം മാത്രം അത് നന്ദ ഗോവിന്ദത്തിന്റെ മുതലാളി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ചതിന്റെ ബാക്കിപത്രമാകാം
നമുക്ക് അറിയാം ഒരു സംഗീത പരിപാടി നടക്കുമ്പോൾ പെട്ടെന്ന് ആവശ്യപ്പെട്ടാൽ ഒരു പാട്ട് ആർക്കും അങ്ങനെ ചുമ്മാ പാടാൻ സാധിക്കില്ല എന്നത്… അതിന്റെ കരോക്കെ, വരികൾ ഒക്കെ റെഡി ആണെങ്കിൽ മാത്രമേ അത് അവതരിപ്പിക്കാൻ സാധിക്കൂ. നന്ദഗോവിന്ദൻമാർ ഈ ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് വന്നതും പാടിയതും.
ഈ ഗാനം പാടുന്നതിനു മുൻപ് നവീൻ പറഞ്ഞത് പാർക്കിംഗിന് സ്ഥലം തന്നതിന്റെയും ഞാൻ പഠിച്ച വിദ്യാലയത്തിനോടുള്ള നന്ദിസൂചകമായിട്ടും ആണ് എന്നാണ്. ഇവന്റെ വിചാരം നാട്ടിലെ ഹിന്ദുക്കൾ ഒക്കെ തന്നെ മന്ദബുദ്ധികൾ ആണെന്നാണ് ഈ സംഭവം ഉണ്ടായതിനു ശേഷം പലരും നേരിട്ടും ഫേസ്ബുക്ക് വഴിയും മുതലാളിയോട് ചോദ്യം ചോദിച്ചപ്പോൾ അവരോട് വളരെ ധിക്കാരപരമായിട്ടാണ് ഇയാൾ പ്രതികരിച്ചതെന്ന് പലരും അറിയിച്ചിട്ടുണ്ട്.
സീസർക്ക് ഉള്ളത് സീസർക്കും കർത്താവിനുള്ളത് കർത്താവിനും എന്നാണ് പ്രമാണം. ക്ഷേത്രത്തിൽ പാടാവുന്നത് ക്ഷേത്രത്തിൽ പാടുക, പള്ളിയിൽ പാടേണ്ടത് അവിടെ പാടുക.ഭജൻ എന്ന് പറഞ്ഞാൽ അത് ക്ഷേത്രത്തിൽ പാടേണ്ടതാണ്. ഗാനമേള ആണെങ്കിൽ താങ്കൾക്ക് എവിടെ വേണമെങ്കിലും പാടാം
പ്രഗത്ഭരായ രചയിതാക്കൾ മനോഹരമായി ഭക്തി ചാലിച്ച് എഴുതിയ വരികൾ മനോഹരമായ പാടുന്നു എന്നൊഴിച്ചാൽ എന്താണ് ഇവരുടെ ഈ രംഗത്തെ സംഭാവന. ലക്ഷങ്ങൾ വാങ്ങുന്നു, പറന്നു നടന്ന് പരിപാടികൾ അവതരിപ്പിക്കുന്നു. നാട്ടിലെ ഹിന്ദുക്കൾ നൽകുന്ന സംഭാവനകൾ തിന്നു കൊഴുക്കുമ്പോൾ ഉണ്ടാകുന്ന ചില കുത്തലുകൾ മാത്രമാണ് ഇതൊക്കെ തന്നെ.
ഉയരം കൂടുംതോറും വീഴ്ചയുടെ ആഘാതവും വലുതായിരിക്കും. അന്ന് കൈ തന്ന സഹായിക്കാൻ ഈ നാട്ടിലെ പാവം പിടിച്ച സനാതനധർമ്മ വിശ്വാസികൾ മാത്രമേ കാണുകയുള്ളൂ. പാടി തെളിഞ്ഞപ്പോൾ ഫാൻസ് കൂടിയെന്ന് ഉള്ള അഹങ്കാര ചിന്ത താങ്കൾ മനസ്സിൽ വച്ചിരുന്നാൽ മതി.













