ന്യൂദൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തീവ്രവാദിയെന്ന് വിളിച്ചതിലുടെ
കോൺഗ്രസ് പാർട്ടി തങ്ങളുടെ യഥാർത്ഥ മാനസികാവസ്ഥയെ കാണിക്കുന്നുവെന്ന് ബിജെപി വക്താവും എംപിയുമായി സാംബിത് പത്ര. ഖാർഗെയുടെ പ്രസ്താവനയെക്കുറിച്ച് ബിജെപി എംപി സംബിത് പത്ര ശക്തമായി പ്രതികരിച്ചു.
” ഇത് അപലപനീയം മാത്രമല്ല, കോൺഗ്രസ് പാർട്ടിയുടെ മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നു. ഇത് ഒരു നാക്ക് പിഴച്ചതല്ല. അദ്ദേഹം എന്തെങ്കിലും വിശദീകരണം നൽകിയാലും, ഇത് കോൺഗ്രസ് പാർട്ടിയുടെ മനഃപൂർവമായ ഗൂഢാലോചനയാണെന്ന് ഓർമ്മിക്കുക… എല്ലാ ദിവസവും, രാഹുൽ ഗാന്ധി തന്റെ പ്രസംഗങ്ങളിൽ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നു, ഇന്ന്, രാഹുലിന്റെ നിർദ്ദേശപ്രകാരം, മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയെ ഒരു തീവ്രവാദി എന്ന് വിളിക്കുന്നു.
ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന അതേ കോൺഗ്രസ് പാർട്ടിയാണിത്. പ്രധാന തീവ്രവാദികൾക്കൊപ്പം നിൽക്കുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു തീവ്രവാദി എന്ന് വിളിക്കുന്നതും ഇതേ കോൺഗ്രസ് പാർട്ടിയാണ്. സാക്കിർ നായിക്കിനെ സമാധാനത്തിന്റെ അപ്പോസ്തലൻ എന്ന് വിളിക്കുന്ന അതേ കോൺഗ്രസ് പാർട്ടിയാണിത്… കോൺഗ്രസ് പാർട്ടി പ്രധാനമന്ത്രിയെ അധിക്ഷേപിച്ചപ്പോഴെല്ലാം ഇന്ത്യയിലെ ജനങ്ങൾ അതിനെ ശിക്ഷിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് പാർട്ടി ഓർമ്മിക്കണം. ഇത്തവണയും ഇന്ത്യയിലെ ജനങ്ങൾ മറുപടി നൽകും.”- സംബിത് പത്ര രോഷത്തോടെ പറഞ്ഞു.
തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി മോദിയെ തീവ്രവാദി എന്ന് വിളിച്ച് വിവാദം സൃഷ്ടിച്ചത്.
















