മൂവാറ്റുപുഴ : മൂവാറ്റുപുഴ – വാളകം പൊട്ടുമുഗൾ ഭാഗത്ത് ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന നിർമ്മാണ സാമഗ്രികളുടെ മോഷണവുമായി ബന്ധപ്പെട്ട് ആക്രി കട ഉടമ ഉൾപ്പെടെ നാലു പേരെ മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ആക്രി കട ഉടമയായ മുളവൂർ സ്വദേശി ഷെമീർ (46) , 18 വയസുകാരായ വാളകം സ്വദേശികളായ ബേസിൽ, ആദർശ് , അശ്വിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത നാല് പേർക്കെതിരെ സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കി നൽകി. ആക്രി കട നടത്തിവന്നിരുന്ന ഷമീർ. പലപ്പോഴായി എത്തിച്ചു കൊടുത്തിരുന്ന മുതലുകൾ മോഷണ മുതലാണെന്ന അറിവോടെ കുറഞ്ഞ വിലയ്‌ക്ക് വാങ്ങി ഉയർന്ന വിലക്ക് മറിച്ച് വിറ്റു വരികയായിരുന്നു.
അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ബിനോയ് അ ബ്രഹാം, അബ്ദുൾഖനി കെ എം , റോഷ്‌നി ആർ ബി .ഉബൈസ് എം എം , ഷിബു മാത്യു, എഎസ്ഐ ദിനി എ വി ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനിൽ എൽദോസ്, സന്ദീപ് ബാബു, നിജാസ് കെ റ്റി , രഞ്ജിത് രാജൻ എന്നിവരും ഉണ്ടായിരുന്നു.. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം നൽകി.
















