ന്യൂദൽഹി: ജനകീയയാണ് മുഖ്യമന്ത്രിയാണെന്നാണ് മമതാ ബാനർജിയെക്കുറിച്ച് പറച്ചിൽ. എന്നാൽ ആ ജനകീയത ഇത്രത്തോളം വരില്ലെന്ന് ഒറ്റ ദിവസംകൊണ്ട് തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ ചോദിക്കുന്നു; ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ. തെരഞ്ഞെടുപ്പുപ്രചാരണ പരിപാടികൾക്കിടയിൽ ഇന്ന് ബംഗാളിലെ വഴിയോരക്കച്ചവടക്കാരനിൽനിന്ന് ‘കൊറിക്കാൻ’ മലരും കപ്പലണ്ടിയും മറ്റും ചേർന്ന ‘ഝാൽമൂറി’വാങ്ങി, അത് തന്നെക്കാത്തു വഴിയോരത്തുനിന്ന കൊച്ചുകുട്ടികളുമായി പങ്കിട്ട് മോദി ചിരിച്ചുരസിച്ച് കളിച്ച് നടക്കുമ്പോൾ ജനക്കൂട്ടം അതിശയിച്ചു, ഇങ്ങനെയും പ്രധാനമന്ത്രിയോ!! (മലർ, കപ്പലണ്ടി, കടുകെണ്ണയിൽ വറുത്ത ചെറുകഷ്ണങ്ങളാക്കിയ പച്ചക്കറികൾ എന്നിവയാണ് ഝാൽമൂറി എന്ന ബംഗാളിന്റെ പ്രസിദ്ധ ജനകീയ ലഘുവിഭവം)
പശ്ചിമ ബംഗാളിലെ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര ഝാർഗ്രാമിൽ ഒരു വലിയ റാലിയെ അഭിസംബോധന ചെയ്ത ശേഷം മടങ്ങുമ്പോൾ പ്രധാനമന്ത്രി മോദി തന്റെ വാഹനവ്യൂഹം വഴിയരികിൽ നിർത്തി. വണ്ടിയിൽനിന്ന് ഇറങ്ങി.
ബംഗാളിന്റെ ജനപ്രിയ ലഘുഭക്ഷണമായ ഝാൽമൂറി വിൽക്കുന്ന ഒരു ചെറിയ റോഡരികിലെ കടയിൽ കയറി. വർഷങ്ങളായി ഈ ബിസിനസ്സ് നടത്തുന്ന കടയുടെ ഉടമ, ഒന്നമ്പരന്നു, പിന്നെ ആഹ്ലാദിച്ചു, പ്രധാനമന്ത്രി മോദിക്ക് അഭിവാദ്യം പറഞ്ഞു. മോദി കുശലം പറഞ്ഞു, ഏറ്റവും മെച്ചപ്പെട്ട വിഭവം ഏതാണെന്ന് ചോദിച്ചു, അത് എടുക്കാൻ പറഞ്ഞു, അളവ്് കടക്കാരന്റെ ഇഷ്ടത്തിനായിക്കോട്ടെ എന്നും പറഞ്ഞു. പക്ഷേ വില ചോദിച്ചറിഞ്ഞ്, ജൂബയുടെ ഇടത്തെ പോക്കറ്റിൽനിന്ന് എടുത്ത് കൊടുക്കുകയും ചെയ്തു. ആദ്യം പണം കൊടുത്തശേഷമാണ് മോദി വിഭവം വാങ്ങിയത്.
വിൽപ്പനക്കാരനോടും സമീപവാസികളോടും അദ്ദേഹം കുശലം പറഞ്ഞു. അവരുടെ ജീവിതത്തെക്കുറിച്ചും ദൈനംദിന ജോലികളെക്കുറിച്ചും ചോദിച്ചറിഞ്ഞു. അന്തരീക്ഷം പെട്ടെന്ന് ഉത്സവമായി മാറിയെന്ന് നാട്ടുകാർ പറയുന്നു, ‘മോദി, മോദി’, ‘ജയ് ശ്രീറാം’ എന്നീ വിളികൾ മുഴങ്ങി.
പ്രധാനമന്ത്രി മോദി കുട്ടികളുമായി ഝാൽമൂറി പങ്കിട്ടു. നീട്ടിയ കൈകളിലെല്ലാം വീതിച്ചു. കുട്ടികളുമായി ജൽമൂറി പങ്കിട്ട് പ്രദേശത്തെ സ്ത്രീകളുമായി സംവദിച്ചു.
സർക്കാർ പിന്തുണ തന്റെ കുടുംബത്തിന്റെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്താൻ സഹായിച്ചതായി ഒരു സ്ത്രീ പരാമർശിച്ചു, ഇത് അവിടത്തെ അന്തരീക്ഷം വികാരഭരിതമാക്കി.
സന്ദർശനത്തെക്കുറിച്ച് മുൻകൂട്ടി വിവരമൊന്നുമില്ലെന്നും പ്രധാനമന്ത്രി അത് ആസ്വദിക്കുന്നതിന് മുമ്പ് ‘നല്ല ഝാൽമൂറി’ ആവശ്യപ്പെട്ടതേയുള്ളൂവെന്നും സ്റ്റാളിന്റെ ഉടമ പിന്നീട് പറഞ്ഞു. പിന്നീട്, പ്രധാനമന്ത്രി മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ജൽമൂറിക്കടയുടെ ചിത്രവും കുട്ടികളുമായി അത് പങ്കിടുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തു.
ഝാർഗ്രാമിൽ നടന്ന റാലിയിൽ, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടിഎംസി)ക്കെതിരെ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി രൂക്ഷമായ രാഷ്‌ട്രീയ ആക്രമണം നടത്തി. ബംഗാൾ ഭരണത്തിൽ വ്യാപകമായ അഴിമതി നടക്കുന്നു എന്ന് ആരോപിച്ച അദ്ദേഹം പൊതുജനക്ഷേമ പദ്ധതികൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞു. വിദ്യാഭ്യാസം, ഗ്രാമീണ തൊഴിൽ, ദുരന്ത നിവാരണം എന്നിവയുൾപ്പെടെ നിരവധി മേഖലകളെ ‘വ്യവസ്ഥാപിതമായ അധികാര ദുർവിനിയോഗം’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചത് ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഒരു രാഷ്‌ട്രീയ മത്സരം മാത്രമല്ല, ബംഗാളിലെ ജനങ്ങൾ നയിക്കുന്ന മാറ്റത്തിനായുള്ള പ്രവർത്തനമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. വികസനം നടപ്പാക്കുന്ന ഭരണത്തെ പിന്തുണയ്‌ക്കാൻ അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു. തന്റെ പാർട്ടി സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു
















