തിരുവനന്തപുരം:’കൃഷ്ണൻ മാംസാഹാരി ആയിരുന്നെന്നും അത് കൊണ്ട് മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം(കമ്മി) ആൻഡ് ഇസ്‌ലാമിസ്റ്റ് എമ്പോക്കികളുടെ ക്യാപ്സ്യൂൾ പുറത്തുവന്നുവെന്നും ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ബൈജു സ്വാമി. ശ്രദ്ധേയമായ ഫെയ്സ്ബുക്ക് കുറിപ്പുകള്‍ എഴുതുന്ന വ്യക്തിയാണ് ബൈജു സ്വാമി.
ചേർത്തലയിൽ ഒരു മന്തി കടയുടെ പരസ്യത്തിൽ ശ്രീ കൃഷ്‌ണൻ അൽ ഫാം നോക്കി ആസ്വദിക്കുന്ന ചിത്രം വന്ന വിവാദത്തിന് ശേഷം മന്തിക്കടയെ അനുകൂലിച്ചുകൊണ്ടാണ് ഈ അന്തം (കമ്മി) ആന്‍റ് ഇസ്ലാമിസ്റ്റ് എമ്പോക്കികളുടെ പുരോഗമന ക്യാപ്സൂളിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ സംഭവത്തിന്റെ പേരില്‍ ചേര്‍ത്തലയിലെ മന്തിക്കടയുടെ ഉടമയായ മുസ്ലിം ചെറുപ്പക്കാരൻ മാപ്പ് പറഞ്ഞതോടെയാണ് അന്തം കമ്മികളും ജിഹാദികളും രംഗത്തിറങ്ങി മാപ്പ് പറയേണ്ട കാര്യമില്ല എന്ന രീതിയില്‍ രംഗത്ത് വന്ന് ന്യായീകരിക്കുന്നത്.
ഇനി ബൈജുസ്വാമിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
“എന്നേ അത്ഭുതപ്പെടുത്തിയത് കുറെ അന്തം ആൻഡ് ഇസ്‌ലാമിസ്റ്റ് എമ്പോക്കികളുടെ ക്യാപ്സ്യൂൾ ആണ്. കൃഷ്ണൻ മാംസാഹാരി ആയിരുന്നെന്നും അത് കൊണ്ട് മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും എല്ലാം കുറെ പുരോഗമന വേഷത്തിൽ ഇറങ്ങിയ സുഡാവുകളും സഖാക്കളും സമർത്ഥിക്കുകയാണ്. അവരാണോ മതവികാര വ്രണത്തിന്റെ കണക്കെടുപ്പുകാർ. അത് പോലെയുള്ള ഒരു ചിത്രം കണ്ടാൽ മതവികാരം വ്രണപ്പെടുന്നവരും അടങ്ങുന്നതാണ് സമൂഹം എന്ന് ഈ ശവംതീനികൾക്ക് അറിയില്ലെങ്കിൽ സമാനമായ കേസുകളിൽ ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും വികാരം വ്രണപ്പെട്ടതും അത് സംബന്ധിച്ചുണ്ടായ അക്രമങ്ങളും ഒന്ന് പരിശോധിക്കാം.
ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം ഇറങ്ങിയ എന്റെ ചെറുപ്പകാലത്തെയും അടുത്തകാലത്തെ അന്ത്യ അത്താഴ ചിത്രത്തിന്റെയും വഴിയുണ്ടായ വ്രണങ്ങളുടെ കണക്ക് ഓര്മ വേണം. അത് പോലെ സല്‍മാന്‍ റുഷ്ദി എഴുതിയ സാത്താനിക് വേഴ്സസസ് എന്ന നോവല്‍ നിരോധിച്ചു കഴിഞ്ഞിട്ടും ഒരൊറ്റ ഒരുത്തൻ പോലും വായിക്കാത്ത ആ പുസ്തകത്തിന്റെ പേരിൽ ഇന്ത്യയിൽ ഉണ്ടായ ഇസ്ലാമിക കലാപത്തിന്റെ കണക്കു നോക്കാം, സൽമാൻ റുഷ്ദി ആ നോവൽ എഴുതുന്ന കാലത്ത് ജനിച്ചിട്ട് പോലുമില്ലാത്തവന്റെ കുത്ത് കൊണ്ടാണ് അയാളുടെ ഒരു കണ്ണ് ഈയിടെ പോയത്. ലജ്ജ എന്ന നോവൽ എഴുതിയതിന് തസ്ലീമ നസ്രീന്റെ അവസ്ഥയും ഒരു ക്‌ളാസ് പരീക്ഷയിൽ മുഹമ്മദ് എന്ന പേരുള്ള ഭ്രാന്തൻ എന്നെഴുതിയതിന് കൈയും കാലും ഭാര്യയും എല്ലാം നഷ്ടപ്പെട്ട ജോസെഫ് മാഷും എല്ലാം നമ്മുടെ മുന്നിലുണ്ട്.
അങ്ങനെ മതവികാരവും വിശ്വാസവും വൃണപ്പെടാം എന്നത് മനസിലായപ്പോൾ കൈയും കാലും ഉപയോഗിച്ചു കൊണ്ട് ഇനിയും അൽ ഫാം ഉണ്ടാക്കാനും കഴിയണമെന്ന് ആഗ്രഹമുള്ള, ഒരു സാധാരണക്കാരനായ വ്യക്തി നിരുപാധികം തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറയേണ്ട കുറ്റമല്ല, അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ അടിച്ചുവിടുന്ന പുരോഗമന നാട്യക്കാർ ഒന്നറിയുക, ഈ നാട്ടിൽ മനുഷ്യർക്ക് സമാധാനത്തോടെ ജീവിക്കാൻ ഒരാൾ അറിഞ്ഞുകൊണ്ടല്ലെങ്കിലും മാപ്പ് പറയുന്നതിനെ അപഹസിക്കരുത്. അതയാളുടെ മനസിന്റെ നന്മയും അന്യ മതത്തിലെ ആളുകളുടെ വിശ്വാസത്തെ അംഗീകരിക്കലും ആണ്. പ്രത്യേകിച്ച് എടുത്തുപറഞ്ഞാൽ രാജ്യം കടന്നുപോകുന്ന വിഷലിപ്തമായ അവസ്ഥയിൽ എന്തും തെറ്റിദ്ധരിക്കപ്പെടാനും തല്പര കക്ഷികൾ മുതലെടുക്കാനും സാധ്യതയുണ്ട്. അല്ലാതെ കൃഷ്ണൻ മാംസാഹാരിയായിരുന്നത്ത് കൊണ്ട് കുഴിമന്തി കഴിക്കും എന്നൊക്കെയുള്ള വിശകലനം കൊണ്ട് ആർക്കാണ് ആയുധം ഇട്ട് കൊടുക്കുക എന്നാലോചിക്കുക.
മറ്റൊരു കാര്യം ഇങ്ങനെയുള്ള വിഷയങ്ങളിൽ പുരോഗമന ക്യാപ്സ്യൂൾ ഇറക്കുന്ന ദാസപ്പ സേനയിലെ പൂമരൻ പരന്ന വായനയുടെ എല്ലാം അവസ്ഥ നോക്കൂ. അയ്യപ്പന്റെ കല്യാണം നടത്തി കൊടുത്ത പൂമരനും ദാസപ്പനും എല്ലാം പ്രതിസന്ധിയിലാണിപ്പോള്‍. പുരോഗമന ക്യാപ്സ്യൂളിസ്റ്റുകൾ അത്രയും ഓർത്താൽ മതി.
















