ഗാസ: ഇസ്ലാമിക മതമൗലികവാദികളുടെ ഉറ്റവര്‍ ആഡംബര ജീവിതം നയിക്കുന്നുവെന്നത് എന്നും ഒരു സമസ്യയായി അവശേഷിക്കുന്നു. ഹമാസ് നേതാവ് യാഹ്യ സിന്വറിന്റെ ഭാര്യ ഒളിവില്‍, ഒരു അണ്ടര്‍ഗ്രൗണ്ട് ഗുഹയ്‌ക്കുള്ളില്‍ താമസിച്ചപ്പോള്‍ ഉപയോഗിച്ചിരുന്നത് 30 ലക്ഷത്തിന്റെ ബര്‍കിന്‍ തുകല്‍ ഹാന്‍ഡ് ബാഗ് ആണ്. ഇത് പാലസ്തീനികളെ വഞ്ചിച്ച പണമാണ് ഈ ആഡംബര ജീവിതത്തിന് പിന്നിലെന്ന് പറയുന്നു.
ഹമാസ്, ഹെസ്ബുള്ള, ഹൂതി എന്നീ ഭീകരരേയും ഈ ഭീകരസംഘടനകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഇറാനെയും ഇസ്രയേല്‍ ബോംബാക്രമണത്തില്‍ തകര്‍ക്കാന്‍ കാരണമായ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച ആളാണ് യാഹ്യ സിന്‍വര്‍. ഇയാളുടെ നിര്‍ദേശപ്രകാരമാണ് ഹമാസ് ഭീകരര്‍ 2024 ഒക്ടോബര്‍ 7ന് ഒരു സംഗീതപരിപാടി കാണുകയായിരുന്നു സ്ത്രീകളും കുട്ടികളുമടക്കം 1200 ഇസ്രയേലികളെ വധിച്ചത്.
ഇസ്രയേലിനെതിരായ പോരാട്ടങ്ങള്‍ക്ക് ഹമാസ് പിരിക്കുന്ന തുകയ്‌ക്ക് കയ്യും കണക്കുമില്ല. പണം കുന്നുകൂടുമ്പോള്‍ സ്വന്തം ഭാര്യയുടെയും മക്കളുടെയും അമിതമായ സുഖവും ആഡംബരവും ഈ ഭീകരവാദനേതാക്കള്‍ അനുയായികളേക്കാള്‍ പ്രധാനമായി കാണുന്നു എന്നത് ചരിത്രത്തിലെ വിരോധാഭാസമാണ്.
അതുപോലെ പലസ്തീന്‍ നേതാവായി എത്രയോ ദശകങ്ങളായി വാണ യാസർ അറാഫത്തിന്റെ മകൾ, സഹ് വ അറഫാത്തിന്റെ ആഡംബര ജീവിതം പറഞ്ഞറിയിക്കാന്‍ വയ്യ. ദശലക്ഷക്കണക്കിന് പലസ്തീൻ യുവാക്കളെ മരണത്തിന്റെ ചെളിക്കുണ്ടിലേക്ക് വലിച്ചെറിഞ്ഞ നേതാവാണ് യാസര്‍ അരാഫത്ത്. എന്നാൽ ലോകത്തിലെ എല്ലാ അച്ഛന്മാരെയും പോലെ മകളെ ഓർത്ത് അദ്ദേഹം വിഷമിച്ചു എന്നതാണ് ഇതെഴുതാൻ കാരണം.
പലസ്തീനെ സേവിക്കുമ്പോൾ ശേഖരിച്ച പണത്തിന്റെ കുറച്ച് മകൾക്കായി അദ്ദേഹം സൂക്ഷിച്ചു.
അധികം അല്ല, കുറച്ച് മാത്രം. ഇന്നത്തെ മാർക്കറ്റ് വിലയിൽ അതിന്റെ മൂല്യം ₹66,311 കോടി മാത്രം! പാക്കിസ്ഥാന്റെ മൊത്തം വിദേശനാണ്യ ശേഖരത്തിന്റെ പലമടങ്ങ്!
യാസർ അറാഫത്തിന്റെ ഈ മകൾ ലണ്ടനിലെ ഒരു റോഡിന്റെ ഉടമയാണെന്ന് പറഞ്ഞാൽ തെറ്റില്ല, കാരണം ആ റോഡിന്റെ ഇരുവശത്തുമുള്ള ഭൂരിഭാഗം കെട്ടിടങ്ങളും ഈ സ്ത്രീയുടെ പേരിലാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി, പാരീസിലെ വളരെ ചെലവേറിയ പ്രദേശത്ത് ഒരു ആഡംബര മാളികയിൽ താമസിക്കുന്ന അവൾ കഴിഞ്ഞ 25 വർഷമായി പലസ്തീന്റെ മുഖം പോലും കണ്ടിട്ടില്ല.
സഹ് വ അറഫാത്തിന് നാല് ഭാഷകൾ അറിയാം, പക്ഷേ അവൾക്ക് അറബി അറിയില്ല!
ഐക്യരാഷ്‌ട്രസഭയുടെ നിർദ്ദേശപ്രകാരം അവർക്ക് അഭയാർത്ഥി പദവി നൽകിയിട്ടുണ്ട്.
ഇതാണ് ജിഹാദ് എന്ന വ്യവസായത്തിന്റെ മറ്റൊരു മുഖം.
















