ചെന്നൈ: നടന്‍ വിജയിനെ കാണാന്‍ വരുന്നവര്‍ മുഴുവന്‍ വിജയിന് അനുകൂലമായ വോട്ടായി മാറില്ലെന്ന് ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്‍റ് ഖുശ്ബു സുന്ദര്‍. തെരഞ്ഞെടുപ്പ് റാലികളിലെ പ്രകടനം നോക്കി വോട്ടുകള്‍ വിലയിരുത്താന്‍ കഴിയില്ല. വോട്ടെടുപ്പ് ദിവസം ബൂത്തിലെത്തുന്നവരുടെ തീരുമാനം തികച്ചും വ്യത്യസ്തമാണെന്നും ഖുശ്ബു സുന്ദര്‍ വിലയിരുത്തി.
ഇന്ത്യില്‍ ഇത്രയധികം വികസനം കൊണ്ടുവന്ന ഇന്ത്യയെ ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. ഇന്ത്യയില്‍ മുഴുവന്‍ വികസനം കൊണ്ടുവന്ന ബിജെപിയ്‌ക്ക് തമിഴ്നാട്ടിലും വന്‍വികസനം എത്തിക്കാന്‍ സാധിക്കും. – ഖുശ്ബു പറഞ്ഞു.
വിജയ് റാലികളിലെ ആളുകളുടെ സാന്നിധ്യം വോട്ടായി കണക്കാക്കാനാവില്ല. തെരഞ്ഞെടുപ്പിലെ വോട്ടുകളുടെ കണക്ക് മറ്റൊന്നാണ്. വാസ്തവത്തില്‍ തമിഴ്നാട്ടിലെ മത്സരം ഡിഎംകെയും എന്‍ഡിഎയും തമ്മിലാണെന്നും ഖുശ്ബു പറഞ്ഞു. ആറ് വര്‍ഷത്തോളം ഡിഎംകെയില്‍ പ്രവര്‍ത്തിച്ചതുവഴി തന്റെ അത്രയും കാലം നഷ്ടമായമെന്നും ബിജെപിയാണ് ഇന്ത്യയുടെ ഭാവിയെന്നും ഖുശ്ബു സുന്ദര്‍ പറഞ്ഞു.
നടന്‍ വിജയിനെ പഴയ മുഖ്യമന്ത്രിമാരായ എംജിആര്‍, ജയലളിത എന്നിവരുമായി താരതമ്യം ചെയ്യാനാവില്ലെന്നും ഖുശ്ബു പറയുന്നു. എംജിആറും ജയലളിതയും താരങ്ങൾ മാത്രമായിരുന്നില്ല, രാഷ്‌ട്രീയ നേതാക്കളുമായിരുന്നു.അവർ രാഷ്‌ട്രീയ നേതാക്കളായി അവരുടെ കരിയർ കെട്ടിപ്പടുത്തവരാണ്. ഒരു രാഷ്‌ട്രീയക്കാരൻ എന്ന നിലയിൽ എംജിആർ തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട പ്രശ്‌നങ്ങൾ, അദ്ദേഹം നേരിട്ട പ്രതിബന്ധങ്ങൾ വലുതായിരുന്നു. അതുപോലെ ജയലളിത നേരിട്ട കഷ്ടപ്പാടുകളും അപമാനങ്ങളും വരുതായിരുന്നു. ഇവര്‍ ഇരുവരും അവരുടെ കേഡർമാരുമായി ചേര്‍ന്നാണ് അവരുടെ രാഷ്‌ട്രീയ ജീവിതം കെട്ടുപ്പടുത്തത്.
















