Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2026, 12:20 pm IST
in Kerala, Idukki

മൂന്നാര്‍: മൂന്നാറിലും പരിസര പ്രദേശങ്ങളിലും വളര്‍ത്ത് മൃഗങ്ങള്‍ക്ക് നേരെ വന്യജീവിയാക്രമണം തുടര്‍ക്കഥയാവുന്നതായി പരാതി. വേനല്‍ കനത്തതോടെ കാടിറങ്ങുന്ന വന്യജീവികള്‍ മേയാന്‍ വിടുന്ന പശുക്കളെയാണ് അധികമായി കൊലപ്പെടുത്തുന്നത്. മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റില്‍ വന്യജീവിയാക്രമണത്തില്‍ പശു ചത്തതാണ് ഒടുവിലത്തെ സംഭവം.

പ്രദേശവാസിയായ കണ്ണന്റെ പശുവിനെയാണ് വന്യജീവി കൊലപ്പെടുത്തിയത്. റോഡരികില്‍ തന്നെയായിരുന്നു പശുവിന്റെ ജഡം കണ്ടെത്തിയത്. മൂന്നാറിലും പരിസരപ്രദേശങ്ങളിലും പുലിയുടെയും കടുവയുടെയും ആക്രമണത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യം ആളുകളില്‍ വലിയ പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. നൂറുകണക്കിന് പശുക്കളാണ് ഇതുവരെ തോട്ടം മേഖലയില്‍ വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതിലൂടെ തൊഴിലാളികള്‍ക്ക് വലിയ നഷ്ടം സംഭവിക്കുന്നതിനൊപ്പം അധിക വരുമാനം കണ്ടെത്താനുള്ള കുടുംബങ്ങളുടെ മാര്‍ഗ്ഗവും വഴിയടയുന്നതായും തൊഴിലാളി കുടുംബങ്ങള്‍ പറയുന്നു.

വന്യജീവിയാക്രമണം പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് ആവര്‍ത്തിക്കുമ്പോഴും വന്യജീവിയാക്രമണം മുന്‍കാലങ്ങളിലേതു പോലെ തന്നെ തുടരുന്നുവെന്ന പരാതിയുമുണ്ട്. സമാന രീതിയില്‍ ഇനിയും വളര്‍ത്ത് മൃഗങ്ങള്‍ വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെടുമോയെന്ന ആശങ്കയിലാണ് തൊഴിലാളി കുടുംബങ്ങള്‍.

മൂന്നാറിലെ ജനവാസ മേഖലകളിലൂടെ കാട്ടുകൊമ്പന്‍ പടയപ്പയും സ്വൈരവിഹാരം നടത്തുന്നത് തുടരുകയാണ്. ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തുന്ന പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെയാണ് കാട്ടാന വീണ്ടും വീണ്ടും ജനവാസ മേഖലകളിലേക്കെത്തുന്നത്. മുന്‍കാലങ്ങളില്‍ വ്യത്യസ്തമായി ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുകൊമ്പന്‍ വ്യാപക നാശം വരുത്തുന്ന സ്ഥിതിയുമുണ്ട്. കൃഷി വിളകള്‍ നശിപ്പിക്കുന്നതിനൊപ്പം നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കും കാട്ടാന കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.

ജനവാസ മേഖലയില്‍ കാട്ടാനയുടെ സാന്നിധ്യം സ്ഥിരമായതോടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമോയെന്ന ആശങ്കയിലാണ് തൊഴിലാളി കുടുംബങ്ങള്‍. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ കാട്ടാന ഇടക്കിടെ ഗതാഗത തടസ്സവും തീര്‍ക്കുന്നു. മുന്‍കാലങ്ങളില്‍ ശാന്തസ്വഭാവമായിരുന്നു പടയപ്പക്കെങ്കില്‍ ഇപ്പോള്‍ കാട്ടാന ഇടക്കിടെ ആക്രമണ സ്വഭാവം പുറ ത്തെടുക്കുന്ന സ്ഥിതിയുമുണ്ട്. കാട്ടാനയുടെ സാന്നിധ്യമുള്ള ഇടങ്ങളില്‍ ആനക്ക് മുമ്പില്‍ പെടുമോയെന്ന ആശങ്കയോടെയാണ് ആളുകള്‍ യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.

Tags: idukkiMunnarwild animalsPadayappa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോഡ്ജ് ഹെദര്‍ സായ്‌പ്പിന്റെ പ്രേതാലയം; കങ്കാണിമാർ തലവെട്ട് നടത്തിയ സ്ഥലം, ചരിത്ര കഥകളുറങ്ങുന്ന ബ്രിട്ടീഷ് ദേവാലയം

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

മൂന്നാറിൽ ആനവണ്ടി തള്ളി കൊടുത്ത് പടയപ്പ വീണ്ടും വൈറൽ

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.