Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

വൈശാലിക്ക് 30. 8 ലക്ഷം രൂപ (28000 യൂറോ) സമ്മാനത്തുകയായി ലഭിയ്‌ക്കും. തന്റെ ചെസ് ജീവിതത്തില്‍ 24 കാരിയായ വൈശാലിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2026, 12:18 am IST
in India, Chess, Sports
വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

സൈപ്രസ് : വൈശാലിക്ക് 30. 8 ലക്ഷം രൂപ (28000 യൂറോ) സമ്മാനത്തുകയായി ലഭിയ്‌ക്കും. തന്റെ ചെസ് ജീവിതത്തില്‍ 24 കാരിയായ വൈശാലിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

പക്ഷെ കാന്‍ഡിഡേറ്റ്സ് ചെസ്സിന്റെ 14 റൗണ്ടിലെ മത്സരങ്ങളിലുമുള്ള ജയപരാജയങ്ങളെ മുന്‍നിര്‍ത്തി വീണ്ടും സമ്മാനത്തുകകള്‍ വേറെയും വൈശാലിക്ക് ലഭിയ്‌ക്കും. ഓരോ സമനിലയ്‌ക്കും 2.78 ലക്ഷം രൂപ വേറെയും ലഭിക്കും. ഈ ടൂര്‍ണ്ണമമെന്‍റില്‍ വൈശാലി നിരവധി റൗണ്ടുകളില്‍ വിജയം നേടി.അതിനാല്‍ സമ്മാനത്തുക എന്തായാലും മൊത്തത്തിലെടുത്താല്‍ 50 ലക്ഷത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് കരുതുന്നു.

14 റൗണ്ടുള്ള സൈപ്രസില്‍ നടന്ന വനിതാ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമമെന്‍റ് ചെസ്സിലെ ഇപ്പോഴത്തെ വനിതാചാമ്പ്യനായ ചൈനയുടെ ജു വെന്‍ ജുവിനെ ലോകചെസ് കിരീടത്തിന് വേണ്ടിയുള്ള എതിരാളിയെ നിശ്ചയിക്കാന്‍ വേണ്ടി നടത്തിയ ഒന്നായിരുന്നു. അതിനാല്‍ ചെസില്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിന് ഏറെ പ്രാധാന്യമുണ്ട്.

ഒരു സാധാരണ സഹകരണബാങ്ക് ജീവനക്കാരനായ രമേഷ് ബാബു തന്റെ മക്കള്‍ ടിവി കാണാതിരിക്കാന്‍ വേണ്ടിയാണ് ചെസ്സിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിട്ടത്. ഒഴിവ് കാലത്ത് അവരെ അടുത്ത ക്ലബ്ബില്‍ ചെസ് കോച്ചിംഗിന് അയയ്‌ക്കുകയും ചെയ്തു. ചേച്ചി വൈശാലിയാണ് ആദ്യം ചെസ് പഠിച്ചത്. ചേച്ചിയില്‍ നിന്നും അനുജന്‍ പ്രജ്ഞാനന്ദയും ചെസ് പഠിച്ചു.

വേലമ്മാള്‍ സ്കൂളിനുണ്ട് വൈശാലിയുടെ വിജയത്തില്‍ ഒരു പങ്ക്

വൈശാലിയും പ്രജ്ഞാനന്ദയും കുട്ടിക്കാലത്ത് പഠിച്ച വേലമ്മാള്‍ സ്കൂളും ഇവരിലെ ചെസ്സിനെ കത്തിജ്ജ്വലിപ്പിച്ച് നിര‍്ത്തിയ സ്കൂളായിരുന്നു. ചെസ്സിന് വലിയ പ്രാധാന്യം നല്‍കിയിരുന്ന ഈ സ്കൂള്‍ പിന്നീട് തമിഴ്നാടിനെ ഇന്ത്യയുടെ ചെസ്സ് നഗരമാക്കി മാറ്റിയതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ചെസ്സില്‍ പുരുഷവിഭാഗം ലോക ചാമ്പ്യന്‍ ഗുകേഷ്, പ്രജ്ഞാനന്ദ, വൈശാലി എന്നിവരെല്ലാം ഈ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഇന്ന് തമിഴ്നാട്ടില്‍ മാത്രം 35 ഗ്രാന്‍റ് മാസ്റ്റര്‍മാരുണ്ട്. ചെസ്സിന്റെ തലസ്ഥാനം എന്ന് അറിയപ്പെടുകയാണ് ഇന്ന് തമിഴ്നാട്.

വിശ്വനാഥന്‍ ആനന്ദ് പ്രതിഭയെ കണ്ടെത്തി

പിന്നീട് വിശ്വനാഥന്‍ ആനന്ദ് ചെന്നൈയില്‍ നടത്തിയിരുന്ന ചെസ് കോച്ചിംഗ് അക്കാദമിയില്‍ വൈശാലിയും പ്രജ്ഞാനന്ദയും ഗുകേഷും പരിശീലനം നേടിയിരുന്നു. വിശ്വനാഥന്‍ ആനന്ദിന്റെ കീഴിലെ പരിശീലനും ചെസ് കോച്ചായ രമേഷിന്റെ കീഴിലെ പരിശീലനവും വൈശാലിയിലെയും പ്രജ്ഞാനന്ദയിലെയും ചെസ് പ്രതിഭകളെ തിളക്കിയെടുത്തു.

മക്കള്‍ക്കൊപ്പം ലോകമെങ്ങും യാത്രചെയ്ത് ഇഡ്ഡലിയും സാമ്പാറും ഉണ്ടാക്കിയ അമ്മ നാഗലക്ഷ്മി

തന്റെ 22ാം വയസ്സിലാണ് വൈശാലി ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടിയത്. ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച ഇവര്‍ക്ക് ലോകനിലവാരത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുക തുടക്കത്തില്‍ അസാധ്യമായിരുന്നു. പല കമ്പനികളുടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് അന്താരാഷ്‌ട്രമത്സരങ്ങളില്‍ പങ്കെടുത്തത്. ഹോട്ടല്‍, ഭക്ഷണച്ചെലവുകള്‍ കുറയ്‌ക്കാന്‍ ഇവരുടെ അമ്മ നാഗലക്ഷ്മി മക്കള്‍ക്കൊപ്പം യാത്ര ചെയ്യുമായിരുന്നു. പരിമിതസൗകര്യങ്ങളില്‍ ഒതുങ്ങിക്കൂടും. നാഗലക്ഷ്മി ഉണ്ടാക്കുന്ന ചായയും ഇഡ്ഡലിയും സാമ്പാറും തൈര് സാദവും തന്നെയാണ് എത്ര ഉയര്‍ന്ന നഗരങ്ങളില്‍ മത്സരിക്കുമ്പോവും വൈശാലിയുടെയും പ്രജ്ഞാനന്ദയുടെയും ഭക്ഷണം. ഇന്ന് വൈശാലിയും പ്രജ്ഞാനന്ദയും ലോകത്തില്‍ തന്നെ അറിയപ്പെടുന്ന ചെസ് താരമായി.

Tags: PraggnanandhaaChessCandidate #chessR.VaishaliLatest newsCyprusWoemn Candidates Champion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമുദായത്തെ തൃപ്തിപ്പെടുത്താന്‍ സിപി ജോണിന് പോലും മന്ത്രിസ്ഥാനം, ഒമ്പത് എംഎല്‍എമാരെ നല്‍കിയ ഈഴവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനം മാത്രം

India

കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയാൽ UAE പെട്രോൾ തരില്ല എന്ന് പ്രചരിപ്പിച്ച രാഹുല്‍ ഗാന്ധി കേട്ടോ? യുഎഇ ഇന്ത്യയ്‌ക്ക് നല്കുക 3 കോടി ബാരൽ എണ്ണ

Kerala

ദുല്‍ഖര്‍ സല്‍മാന്‍ ‘ലക്കി ഭാസ്കര്‍’ സിനിമയില്‍ ഉപയോഗിച്ച നിസ്സന്‍ കാര്‍ പിടിച്ചെടുത്ത സംഭവം: കസ്റ്റംസ് വിശദീകരണം തേടും

India

ഒരു ദമ്പതികള്‍ക്ക് നാല് കുട്ടികള്‍….ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു ജനസംഖ്യ കൂട്ടുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്

India

ആന്ധ്രയില്‍ മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ 30,000 രൂപ, നാലാമത്തെ കുട്ടിക്ക് 40,000 രൂപ: ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ചന്ദ്രബാബു നായിഡു

പുതിയ വാര്‍ത്തകള്‍

ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകുമെന്ന് നെതർലാൻഡ്‌സ്

‘ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപകരിൽ നെതർലൻഡ്‌സും’: പ്രധാനമന്ത്രി മോദിയും ഡച്ച് പ്രധാനമന്ത്രിയും ചർച്ചകൾ നടത്തി; ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

‘ ഇന്നത്തെ ഇന്ത്യ അതിവേഗം മുന്നോട്ട് കുതിക്കുന്നു’ ; നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

‘ഇട്ട വസ്ത്രമുൾപ്പെടെ വെച്ച് സൈബർ ആക്രമണം നടക്കുന്നു , പലരും മോശമായി കമന്റ് ചെയ്യുകയാണ് ‘ ; ബസിന്റെ ചില്ല് തകർത്ത മുംതാസ് ബീഗം

മന്ത്രി ആരാകണമെന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം

മറ്റൊരു മാറാടിനുള്ള മുസ്ലിം ലീഗ് ശ്രമം അനുവദിക്കില്ല,വെള്ളാപ്പള്ളിയെ തടഞ്ഞാല്‍ ലീഗ് നേതാക്കളെ വഴിയില്‍ തടയും,ലീഗിന്റേത് വര്‍ഗീയ കലാപ ശ്രമം

ആഭ്യന്തരം ചെന്നിത്തലയ്‌ക്ക് നൽകിയതിൽ ലീഗിൽ മുറുമുറുപ്പ് ; ‘ ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ‘ എന്ന് വിളിച്ചിട്ട് വകുപ്പ് കൈവിട്ടു പോയോ ?

ബിനോയ് വിശ്വത്തിന്റെ പ്രവര്‍ത്തനം പോരെന്ന് ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം, യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.