Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന് മറുപടി വനിതാസംഭരണബില്‍ മാറ്റിവെക്കില്ല: കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 08:46 am IST
inIndia

ന്യൂദല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്‍ അവതരണം നീട്ടിവയ്‌ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. വനിതാ സംവരണത്തില്‍ നീട്ടിവയ്‌ക്കല്‍ രാഷ്‌ട്രീയം പാടില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്‌ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് ബില്‍ അവതരണം, സര്‍വകക്ഷി യോഗം വിളിച്ചേ ബില്‍ അവതരിപ്പിക്കാവൂ, തുടങ്ങിയവ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഈ ആവശ്യങ്ങളുമായി പ്രധാനമന്ത്രിക്ക് ഖാര്‍ഗെ കത്തും അയച്ചിരുന്നു. ഈ കത്തിനും കോണ്‍ഗ്രസിന്റെ പ്രചരണങ്ങള്‍ക്കും കത്തിലൂടെ കിരണ്‍ റിജിജു അക്കമിട്ട് മറുപടി നല്‍കി.

പതിറ്റാണ്ടുകളായ കാത്തിരിപ്പിന് അറുതിവരുത്താന്‍ സമയമായെന്ന് കിരണ്‍ റിജിജു കത്തില്‍ ചൂണ്ടിക്കാട്ടി. 2029ല്‍ വനിതാ സംവരണം ഉറപ്പാക്കാന്‍ മണ്ഡല പുനര്‍ നിര്‍ണയം അത്യാവശ്യമാണ്. നടപടിക്രമങ്ങളുടെ പേരില്‍ സംവരണം വൈകിക്കുന്നത് സ്ത്രീകള്‍ക്ക് ലഭിക്കേണ്ട നീതിയുടെ നിഷേധമാണ്. ഇതില്‍ രാഷ്‌ട്രീയമില്ലെന്നും രാജ്യത്തെ പുത്രിമാര്‍ക്കുള്ള ഉറപ്പാണെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.

വനിതാ സംവരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നില്ലെന്ന പ്രതിപക്ഷ വാദം കിരണ്‍ റിജിജു പൂര്‍ണമായും തള്ളി. മാര്‍ച്ച് 16ന് അയച്ച കത്തിന്റ അടിസ്ഥാനത്തില്‍ ഖാര്‍ഗെയുമായും രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ജയറാം രമേഷുമായും താന്‍ തന്നെ ചര്‍ച്ചകള്‍ നടത്തി.

മാര്‍ച്ച് 19 മുതല്‍ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളുമായും എന്‍ഡിഎ കക്ഷികളുമായും ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തി. ഇക്കാലത്ത് എസ്പി, ഡിഎംകെ, വൈഎസ്ആര്‍സിപി, എന്‍സിപി, ശിവസേന (യുബിടി), എഐഎംഐഎം, ബിജെഡി, ടിഎംസി എന്നിവയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇതുകൂടാതെ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ രണ്ട് വരെ എന്‍ഡിഎക്ക് പുറത്തുള്ള സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, ആപ്, ആര്‍ജെഡി, ബിആര്‍എസ്, ജെഎംഎം തുടങ്ങിയ പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഫോണില്‍ സംസാരിക്കുകയും ബില്‍ അവതരണത്തിന് പിന്തുണ തേടിയിട്ടുമുണ്ട്. സംവാദം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ക്കപ്പുറം പ്രവൃത്തിയിലേക്കും തീരുമാനങ്ങളിലേക്കും നീങ്ങേണ്ട സമയമായെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വനിതാ സംവരണ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കുന്നതിനായി 16 മുതല്‍ 18 വരെയാണ് പാര്‍ലമെന്റ് ചേരുന്നത്. ഈ ദിവസങ്ങളില്‍ മുഴുവന്‍ അംഗങ്ങളും നിര്‍ബന്ധമായും ഹാജരാകണമെന്ന് കാണിച്ച് ഇരുസഭകളിലെയും എംപിമാര്‍ക്ക് ബിജെപിയും കോണ്‍ഗ്രസും വിപ്പ് നല്‍്കിയിട്ടുണ്ട്. 2023 സപ്തംബറില്‍ പാര്‍ലമെന്റ് പാസാക്കിയ നാരീശക്തി വന്ദന്‍ അധിനിയത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ ബില്‍ നടപ്പാക്കുന്നത്.

Tags: Women's Reservation Amendment BillCentral GovernmentUnion Minister Kiren Rijiju
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

Kerala

എസ്എസ്‌കെ ഫണ്ട് ലഭിക്കണമെങ്കില്‍ പിഎംശ്രീയുടെ ഭാഗമാകണം; കേന്ദ്രം കത്ത് നല്‍കും

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫിനെതിരെ ബലാത്സംഗ കേസ് : മറ്റൊരു സഹോദരനെതിരെ വധഭീഷണിക്കും കേസെടുത്തു

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.