Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2026, 10:55 am IST
in India
ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കൊല്‍ക്കത്ത: കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നെന്നും അതു ബംഗാളിലും പ്രതിഫലിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ  തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇത്തവണ എല്‍ഡിഎഫിനോ യുഡിഎഫിനോ വിജയം അവകാശപ്പെടാനാകാത്ത അവസ്ഥയാണ്. രണ്ടു മുന്നണികളും പരാജയം ഉറപ്പിച്ചുകഴിഞ്ഞു. ഉയര്‍ന്ന വോട്ടിങ് ശതമാനവും സ്ത്രീ വോട്ടര്‍മാരുടെ വര്‍ധനയും ബിജെപിക്ക് അനുകൂലമാണ്. വോട്ടെടുപ്പിനു ശേഷം ജയം അവകാശപ്പെടാന്‍ എല്‍ഡിഎഫിനും യുഡിഎഫിനുമാകുന്നില്ല. ഉയര്‍ന്ന പോളിങ്ങുണ്ടായ സ്ഥലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമാണ്. അതിനാല്‍ ബംഗാളും മാറ്റത്തിന് തയാറെടുക്കണമെന്നും തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയായ ടിഎംസിയുടെ പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ ബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കും. വരാനുള്ള നിയമസഭാ തെരഞ്ഞെടുപ്പിനെ പശ്ചിമ ബംഗാളിന്റെ സ്വത്വവും ഭാവിയും സംരക്ഷിക്കാനുള്ള പോരാട്ടമായി വിശേഷിപ്പിച്ച മോദി ബംഗാളികളെ സംസ്ഥാനത്തു ന്യൂനപക്ഷമാകാന്‍ ബിജെപി അനുവദിക്കില്ലെന്നു പറഞ്ഞു. അതേ സമയം ഭരണകക്ഷിയായ ടിഎംസി പ്രീണന രാഷ്‌ട്രീയത്തിലും നുഴഞ്ഞുകയറ്റക്കാരുടെ പിന്തുണയിലും അഭിവൃദ്ധി പ്രാപിക്കുകയാണെന്ന് ആരോപിച്ചു. രാജ്യസുരക്ഷ ഞങ്ങള്‍ക്കു പരമ പ്രധാനമാണ്. പ്രീണന രാഷ്‌ട്രീയം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനു പശ്ചിമ ബംഗാളില്‍ യുസിസി നടപ്പാക്കുകയെന്നതാണ് ബിജെപിയുടെ ദൃഢ നിശ്ചയം. ആറു മാസത്തിനകം നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിഎംസി അവരുടെ പഴയ മുദ്രാവാക്യം ‘മാ-മതി-മനുഷ്’ ഉപേക്ഷിച്ചു. അധികാരം നിലനിര്‍ത്താന്‍ അവര്‍ ഇപ്പോള്‍ നുഴഞ്ഞുകയറ്റക്കാരെയും വോട്ടുബാങ്ക് രാഷ്‌ട്രീയത്തെയും ആശ്രയിക്കുകയാണെന്നു മോദി ആരോപിച്ചു. ഭാരതത്തിലുടനീളം രാമനവമി സമാധാനപരമായി ആഘോഷിച്ചു. എന്നാല്‍ ബംഗാളില്‍ ടിഎംസി സംരക്ഷണയില്‍ അത്തരം റാലികള്‍ ആക്രമിക്കപ്പെട്ടു. ആക്രമിച്ചവരെ മമത സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്, അദ്ദേഹം തുടര്‍ന്നു.

അഴിമതിയും സിന്‍ഡിക്കേറ്റ് രാജും കാരണം ബംഗാള്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നിലാണ്. എല്ലാ സംസ്ഥാനങ്ങളും അവരുടെ ജിഡിപിയും സമ്പദ് വ്യവസ്ഥയും വര്‍ധിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ രാജ്യത്തിന്റെ ജിഡിപിയില്‍ പശ്ചിമ ബംഗാളിന്റെ പങ്ക് അതിവേഗം കുറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഴിമതിയും സിന്‍ഡിക്കേറ്റ് രാജും കാരണം ആയിരക്കണക്കിനു കമ്പനികള്‍ ബംഗാള്‍ വിട്ടുപോയി. പുതിയ വ്യവസായങ്ങളൊന്നും സംസ്ഥാനത്തേക്കു വരുന്നില്ല. ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. യുവാക്കള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു കുടിയേറാന്‍ നിര്‍ബന്ധിതരാകുന്നു, അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ വന്ന ശേഷം ടിഎംസി ഇടതുമുന്നണിയുടെ ‘കാര്‍ബണ്‍ കോപ്പി’ ആയി മാറി. ഇടതുപക്ഷ ഭരണ കാലത്ത് ബംഗാള്‍ കണ്ട അതേ ഭീഷണിയുടെയും പിടിച്ചുപറിയുടെയും രാഷ്‌ട്രീയം തന്നെയാണ് ഭരണകക്ഷിയും തുടരുന്നത്. ആയുധങ്ങള്‍, മയക്കുമരുന്ന്, കന്നുകാലി കള്ളക്കടത്ത്, കമ്മിഷന്‍-എല്ലാത്തിനും ടിഎംസി കരാര്‍ ഏറ്റെടുത്തു.

ബിജെപി ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ഇക്കൂട്ടര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. ജനങ്ങളുടെ അവകാശങ്ങള്‍ കവരുന്നവര്‍ക്ക് ചുവപ്പുപരവതാനി വിരിക്കില്ലെന്നും ഇവര്‍ക്കായി ജയില്‍ വാതിലുകള്‍ തുറന്നിടുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Narendra ModiBengal Assembly elections 2026election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

India

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.