Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2026, 02:21 pm IST
in Entertainment

നടൻ സുരേഷ് മേനോനുമൊത്തുള്ള ദാമ്പത്യം അവസാനിപ്പിച്ചതിനെ കുറിച്ച് നടി രേവതി മനസ് തുറന്നത് വീണ്ടും വൈറലാകുന്നു. പിരിയാമെന്ന് ആദ്യം പറഞ്ഞത് താനാണെന്നാണ് രേവതി ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്. 1988ൽ ആയിരുന്നു ഇവരുടെ വിവാഹം. പുസ്തകങ്ങളും മ്യൂസിക്കും കൈമാറ്റം ചെയ്താണ് ഞങ്ങൾ പ്രണയിച്ച് തുടങ്ങിയത്. എന്റെ മാതാപിതാക്കൾക്ക് ഞങ്ങളുടെ ബന്ധത്തിനോട് സമ്മതം അല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ഞങ്ങളുടെ വിവാഹം നടന്നിട്ടുണ്ടാവുമായിരുന്നില്ല.

അത്തരത്തിൽ ഭയങ്കരമായൊരു പ്രണയവുമായിരുന്നില്ല. ആ പ്രായത്തിൽ തന്നെ ഞങ്ങൾ രണ്ടുപേരും പക്വതയുള്ള ആളുകളായിരുന്നു. സുരേഷ് അദ്ദേഹത്തിന്റെ അമ്മയുടെ അടുത്തും എന്റെ മാതാപിതാക്കളുടെ അടുത്തും ഞങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞു. അവർ സമ്മതം പറഞ്ഞതോടെയാണ് യഥാർത്ഥത്തിൽ പ്രണയിച്ച് തുടങ്ങിയത്.

അതിന് മുമ്പ് പരസ്പരം ഇഷ്ടമായിരുന്നു. സുഹൃത്തുക്കളായിരുന്നു. പക്ഷെ ഇതിനെല്ലാം ഇടയിലും ഞങ്ങൾക്കിടയിലുണ്ടായിരുന്ന ചില തടസങ്ങൾ മറികടന്ന് പ്രണയിച്ച് തുടങ്ങിയത് കുടുംബത്തിന്റെ പിന്തുണ ലഭിച്ചതോടെയാണ്. ഒരേ പ്രൊഫഷനിൽ നിന്നും കല്യാണം കഴിച്ചതുകൊണ്ടാണ് ബന്ധം അധികകാലം നീണ്ടുപോകാതിരുന്നതെന്ന് പറയാനാവില്ല. അതൊരു എക്സ്ക്യൂസ് മാത്രമാകും. എനിക്ക് ഒരു ഹ്യൂമൺ ബീയിങിന്റെ ആറ്റിറ്റ്യൂഡ് മാത്രമെ എന്നും ഉണ്ടായിരുന്നുള്ളു. എന്റെ പ്രൊഫഷനിൽ തന്നെ പ്രവർത്തിക്കുന്നവർക്ക് എന്റെ ടൈമിങും മൂഡ് സ്വിങ്സും മനസിലാക്കാൻ പറ്റും. ഷൂട്ടിനായി നമ്മൾ പലയിടങ്ങളിൽ പോകുന്നവരല്ലേ. ഒരുപാട് യാത്ര ചെയ്യുന്നവരല്ലേ. പ്രൊഫഷനേക്കാൾ ഒരുമിച്ച് ജീവിക്കുന്ന രണ്ട് മനസുകളുടെ ആറ്റിറ്റ്യൂഡാണ് ബന്ധങ്ങൾ നിലനിർത്തുന്നത്.

പങ്കാളിയെ മനസിലാക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ ഏത് പ്രൊഫഷനിൽ നിന്നുള്ളവരാണെങ്കിലും കാര്യമില്ല. ഞങ്ങളുടെ വേർപിരിയൽ വ്യത്യസ്തമായ ഒന്നായിരുന്നു. ഞങ്ങൾക്കിടയിൽ കമ്യൂണിക്കേഷൻ ​ഗ്യാപ്പുണ്ടെന്ന് ആദ്യം മനസിലാക്കിയത് ഞാനാണ്. ശേഷം ഞങ്ങൾ ഇരുന്ന് സംസാരിച്ചു. പിന്നെ എത്ര തന്നെ സംസാരിച്ചുവെന്ന് പറഞ്ഞാലും ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് പിരിയുക എന്നത് വളരെ ഇമോഷണലായ ഒന്നാണ്. അത് ഹൃദയം തകർക്കും.

പുറത്ത് കടക്കാൻ ഒരുപാട് കഷ്ടപ്പെടും. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാനാണ്. ചെയ്യുന്നത് ശരിയാണോയെന്ന് എനിക്ക് അറിയാത്ത അവസ്ഥയായിരുന്നു. പിരിയാമെന്ന് തീരുമാനിച്ചപ്പോൾ ഞാൻ എന്റെ മാതാപിതാക്കളോട് കാര്യം പറഞ്ഞു. സുരേഷിനെ ഞാൻ കണ്ടെത്തിയത് പത്തൊമ്പത് വയസിലാണ്.

ഇരുപത്തിയൊന്ന് വർഷത്തെ പരിചയം ഞങ്ങൾക്കുണ്ട്. അദ്ദേഹം എന്റെ ഒരു ശീലമായി മാറിയിരുന്നു. ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്. ഞങ്ങൾ വീണ്ടും ഒരുമിക്കുമോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ എന്റെ ജീവിതത്തിന്റെ അ‌വസാനം വരെ ഞങ്ങൾ രണ്ടുപേർക്കും വേണ്ടി എപ്പോഴും ഉണ്ടായിരിക്കും. ഒന്നെങ്കിൽ അത് സുഹൃത്തെന്ന രീതിയിലോ അല്ലെങ്കിൽ പങ്കാളിയെന്ന രീതിയിലോ ആകും എന്നാണ് രേവതി പറഞ്ഞത്. രേവതിയും സുരേഷ്‌മേനോനും ചേര്‍ന്ന് നിരവധി ടെലിവിഷന്‍ സീരിയലുകള്‍ നിര്‍മ്മിച്ചിരുന്നു. അവയിലൂണ്ടായ കനത്ത നഷ്ടമാണ് ഇരുവരുടെയും ബന്ധത്തില്‍ ഉലച്ചില്‍ വീഴ്‌ത്താന്‍ കാരണമായതെന്നാണ് ഇരുവരും വേർപിരിഞ്ഞ സമയത്ത് പ്രചരിച്ച റിപ്പോര്‍ട്ട്. വിവാഹമോചനത്തിനുശേഷമാണ് രേവതിക്ക് മകൾ പിറന്നത്. ഐവിഎഫ് വഴിയാണ് നടിക്ക് മകൾ പിറന്നത്.

മഹി എന്നാണ് മകളുടെ പേര്. ഇപ്പോൾ നടിയുടെ ജീവിതം മകൾക്ക് വേണ്ടിയാണ്. മഹിക്ക് നാല് വയസായശേഷമാണ് കുഞ്ഞിനെ കുറിച്ച് രേവതി വെളിപ്പെടുത്തിയത്. കുറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മാഹിയെ ലഭിച്ചത്. തുടക്കത്തിൽ കു‍ഞ്ഞിനെ ​ദത്തെടുക്കാമെന്നാണ് രേവതി കരുതിയിരുന്നത്. പിന്നീടാണ് ഐവിഎഫ് സാധ്യത പ്രയോജനപ്പെടുത്താമെന്ന് തീരുമാനിച്ചു. സിനിമാക്കാരുടെ ഫങ്ഷനുകളിൽ മകളുമായി നടി എത്താറുണ്ട്.

Tags: MARRIAGEdivorceActor RevathyLatest newsACTOR SURESH
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

Entertainment

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

Entertainment

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

പുതിയ വാര്‍ത്തകള്‍

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.