തൃശൂർ: എൻഡിഎക്ക് പിന്തുണപ്രഖ്യാപിച്ച് കാസ (ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക് ഷൻ) നേതൃത്വം. കേരളത്തിൽ ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎക്ക് ഒപ്പം നില്ക്കണം. മറ്റ് രണ്ട് മുന്നണികളും ഇസ്ലാമിക തീവ്രവാദ പ്രീണനം നടത്തുകയാണ്. കാസ നേതൃത്വം വ്യക്തമാക്കി. സഭാ നേതൃത്വവും ബിഷപ്പുമാരും ഇത് തിരിച്ചറിയണം.വിശ്വസിക്കാൻ കൊള്ളാവുന്ന മുന്നണിയും നേതൃത്വവും എൻഡിഎയുടേതാണ്, കാസ പറയുന്നു.
കോൺഗ്രസിനെ നയിക്കുന്നത് ലീഗ്; ഭീഷണി
കേരളത്തിന്റെ ഭരണം കൈയാളിയ മുന്നണികൾ സ്വീകരിക്കുന്ന മതപ്രീണന നയം ക്രൈസ്തവർക്ക് മാത്രമല്ല കേരളത്തിലെ എല്ലാ സമുദായാംഗങ്ങൾക്കും ദോഷമാണെന്ന് കാസ ചൂണ്ടിക്കാട്ടി. കേരളത്തിലെ കോൺഗ്രസിന്റെ രാഷ്‌ട്രീയം വർഗീയതയെ അനുകൂലിക്കുന്നതാണ്. എ.കെ. ആന്റണി സംസ്ഥാന രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടുപോയത് ലീഗിന് കോൺഗ്രസ് കീഴടങ്ങിയതുകൊണ്ടാണ്. മുസ്ലിം ലീഗ് കോൺഗ്രസിന്റെ ഭരണത്തിൽ അഞ്ചാം മന്ത്രി സ്ഥാനം വിലപേശി വാങ്ങി. ഇപ്പോൾ കോൺഗ്രസിൽ അംഗത്വം എടുക്കുന്നവർ ലീഗിന്റെ ആത്മീയ നേതാവിന്റെ കാലുപിടിക്കേണ്ട ഗതികേടിൽ എത്തിയിരിക്കുന്നു. ഹമാസ് തീവ്രവാദികളെ പിന്തുണയ്‌ക്കൽ, ഒരു രാജ്യത്തെ തകർകാൻ തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്ന ഇറാനെ സപ്പോർട്ട് ചെയ്യൽ, പാലസ്തീൻ മുസ്ലിങ്ങൾക്ക് വേണ്ടി കരയുകയും ബംഗ്ലാദേശിലെ ഹിന്ദുകൾക്ക് വേണ്ടി മൗനം ഭജിക്കുകയും ചെയ്യൽ, പാക്കിസ്ഥാന്റെ തീവ്രവാദ പ്രവർത്തികളെ പൊതുജനം ചർച്ച ചെയ്യാതെയിരിക്കുന്നതിന് അഭിപ്രായം പറയാതെ ഇന്ത്യാ വിരുദ്ധ പ്രവർത്തികളെ സംരക്ഷിക്കൽ, റൊഹിംഗ്യൻ തീവ്രവാദികൾക്ക് സംരക്ഷണം നൽകേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണെന്ന് വാദിക്കൽ, ജിഹാദികൾ തയ്യാറാക്കിയ 1995ൽ വഖഫ് ബിൽ കോൺഗ്രസിന്റെ എംപി മാരെക്കൊണ്ട് പാസാക്കിയത്, സച്ചാർ കമ്മിഷൻ, ഇന്ത്യാ വിരുദ്ധ കാശ്മീർ നയം, സിഎഎ എതിർക്കൽ, എൻആർസിവിരുദ്ധ നിലപാട് എല്ലാം മത വർഗീയ പ്രസ്ഥാനമായ മുസ്ലിം ലീഗുമായുള്ള സമ്പർക്കം മൂലം കോൺഗ്രസിൽ വന്ന മാറ്റങ്ങളാണെന്ന് കാസ വിശദീകരിക്കുന്നു.
ക്രിസ്ത്യൻ വോട്ടർമാരെ ഭയപെടുത്തി ഇസ്ലാമിക ഭരണത്തിന് കൂടെ നിറുത്താൻ ഇവർ മണിപ്പൂർ, ഛത്തീസ്ഗ്ഢ്,വിഷയങ്ങളിൽ മതം പറഞ്ഞ് കരഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലീം ലീഗിന്റെയും മതവർഗീയ പാർട്ടികളുടെയും പൂർണ്ണ നിയന്ത്രണത്തിലായിരിക്കും ഭരണമെന്നും കാസ മുന്നറിയിപ്പ് നൽകുന്നു.
എൽഡിഎഫ് ഇസ്ലാമിക
തീവ്രവാദം വളർത്തുന്നു
ഇസ്ലാംമതത്തിന്റെ സംഘടിത വോട്ടിംഗിൽ നിന്നും അടർന്ന് വരുന്ന തീവ്ര ഇസ്ലാമത ആശയക്കാരെ കൂടെ കൂട്ടി അവരെ വളർത്തിയ ചരിത്രമാണ് ഇടത് പക്ഷത്തിന് ഉള്ളതെന്ന് കാസ ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിന് ‘തീവ്രമായ ഈമാനില്ല’ എന്ന് പറഞ്ഞ് അടർന്ന് വന്ന ഐഎൻഎൽ, മദനിയുടെ പിഡിപി, പോപ്പുലർ ഫ്രണ്ട്,എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി, വെൽഫയർ പാർട്ടിഎന്നിവരെ ശൈശവ ദശയിൽ പാലൂട്ടി വളർത്തിയത്തിൽ എൽഡിഎഫിന് നിർണായക സ്ഥാനമുണ്ട്. കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കാനുള്ള ശ്രമം തുറന്ന് കാണിച്ച വി.എസ്. അച്യുതാനന്ദനെ തോൽപ്പിച്ചും മൂലക്കിരുത്തിയുമാണ് സംഘടിത വോട്ട് ബാങ്കിന്റെ ‘സാമ്പത്തിക സംഭാവനനകൾ’ ലഭിച്ചവർ പാർട്ടിയിൽ പ്രതികരിച്ചത്. സ്‌കൂളിലെ ഹിജാബ് വിഷയം മത ധ്രുവീകരണത്തിന് ഉപയോഗിച്ചത് കേവലം വോട്ടുബാങ്ക് രാഷ്‌ട്രീയമല്ല. നേമത്ത് എസ്ഡിപിഐ വോട്ട് ഉറപ്പിക്കാനുള്ള ശിവൻകുട്ടിയുടെ ദീർഘ വീക്ഷണമാണെന്ന് ഓർമ്മിക്കണമെന്ന് കാസ പ്രസ്താവനയിൽ പറയുന്നു.
കോൺഗ്രസിനെ പോലെ ഇടത്പക്ഷവും മുസ്ലിം വോട്ട്ബാങ്കിന്റെ അടിമത്ത്വം പേറുന്നു.
ക്രിസ്ത്യൻ പെൺകുട്ടികൾ ലൗ ജിഹാദ് നാർക്കോട്ടിക്ക് ജിഹാദുകൾക്കിരയാവുന്നു എന്ന് പറഞ്ഞ ബിഷപ്പിനെതിരെ കേസെടുക്കുകയും വൈദികർക്കെതിരെയും ക്രൈസ്ത വിശ്വാസത്തിന് എതിരെയും െ്രെകസ്തവ സ്ഥാപനങ്ങൾക്ക് എതിരെയും ജിഹാദി ഗ്രൂപ്പുകൾ നടത്തുന്ന അക്രമങ്ങൾ കണ്ടില്ലന്ന് നടിക്കുകയൊ, രക്ഷപ്പെടാൻ കഴിയുന്ന തരത്തിൽ ദുർബല വകുപ്പുകൾ ഇട്ട് രക്ഷിക്കുകയോ ചെയ്യുന്നു, പ്രസ്താവന തുടരുന്നു.
പ്രതീക്ഷ എൻഡിഎ മാത്രം
കേരളത്തിൽ ക്രൈസ്തവർക്ക് പ്രതീക്ഷവെക്കാവുന്ന ഏക രാഷ്‌ട്രീയ മുന്നണിയാണ് എൻഡിഎ. ചത്തീസ്ഗഢിലെ കന്യാസ്ത്രീ പ്രശ്‌നത്തിൽ ഒപ്പം നിന്ന ഏക മുന്നണി എൻഡിഎ ആയിരുന്നു. കന്യാസ്ത്രീകളുടെ മോചനത്തിനായി കേരളത്തിലെ ബിജെപി നേതാക്കൾ ഛത്തീസ്ഗഢിലെ സർക്കാരിൽ നടത്തിയ സ്വാധീനം തള്ളികളയാൻ കഴിയാത്തതാണ്. വഖഫ് അമന്റ്‌മെന്റ് ബിൽ മുനമ്പം ഉൾപ്പടെ ഒരു ലക്ഷം അധിനിവേശങ്ങൾക്കാണ് തടയിട്ടത്. ഒപ്പം കോൺഗ്രസിന്റെ ഭരണകാലത്ത് കൈയടക്കിയ 90% ഭൂമിയും യഥാർത്ഥ ഉടമയിലേക്ക് തിരിച്ച് വരാൻ ഇടയാക്കിയിടുണ്ട്. വടക്ക് കിഴക്ക് സംസ്ഥാനങ്ങളേയും ഗോവയിലേയും ക്രൈസ്തവർ എൻഡിഎക്കൊപ്പമാണ്. കേരളത്തിൽ ക്രൈസ്തവരോട് സൗഹാർദ്ദപരമായ നിലപാടു സ്വീകരിക്കുകയും ബിജെപിയിൽ സ്ഥാനമാനങ്ങൾ നൽകുകയും ചെയ്യുന്നു. വിദ്യഭ്യാസ നിലവാരം, സാമ്പത്തിക ഭദ്രത, ആരോഗ്യ സംരക്ഷണം, രാജ്യത്തിന്റെ പരമാധികാരം, വിദേശ നയത്തിലെ സ്വതന്ത്ര നിലപാട്, തീവ്രവാദ വിരുദ്ധ നിലപാട്, അഭ്യന്തര സുരക്ഷ, എന്നി മേഖലയിൽ ക്രൈസ്തവർക്ക് എൻഡിഎയുമായേ സഹകരിക്കാൻ കഴിയുകയുള്ളു. കേന്ദ്ര സർക്കാരുമായുള്ള തുറന്ന ചർച്ചകളല്ലാതെ ഇൻഡി മുന്നണിയുടെ നാടകങ്ങളിൽ വിശ്വസിക്കുന്നത് കൊണ്ട് ഇന്ത്യയിൽ പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നും കാസ പറയുന്നു.
ക്രൈസ്ത ഭൂരിപക്ഷമായിരുന്ന പല പശ്ചിമേഷ്യൻ രാജ്യങ്ങളും, പല യൂറോപ്പിയൻ രാജ്യങ്ങളും വിനാശകരമായ പടുകുഴിയിൽ വീണ്‌പോയത് ഇടതുപക്ഷ സ്വാധീനവും ഇസ്ലാമിക സ്വാധീനവും കൊണ്ടാണ്. അത് പോലെ അതേ പടുകുഴുയിൽ വിഴാൻ കേരളവും മെല്ലെ മെല്ലെ വഴുതി വിഴുന്നത് തടയാൻ െ്രെകസ്തവർക്ക് ഉത്തരവാദിത്വം ഉണ്ട്,കാസ നേതൃത്വം വ്യക്തമാക്കുന്നു.
















