Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപ്രതീക്ഷിതമായെത്തി, കളം നിറഞ്ഞു; ചരിത്രവിജയത്തിലേക്ക് ബാബു ദിവാകരന്‍

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Apr 5, 2026, 09:27 am IST
in Kerala
കുന്നത്തുനാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ബാബു ദിവാകരന് നടുമുകളില്‍ നല്‍കിയ സ്വീകരണം

കുന്നത്തുനാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ബാബു ദിവാകരന് നടുമുകളില്‍ നല്‍കിയ സ്വീകരണം

കൊച്ചി: എറണാകുളം ജില്ലയിലെ കുന്നത്തുനാട് ഇത്തവണ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് അടൂരില്‍ നിന്ന് കുന്നത്തുനാട്ടിലേക്ക് ഒരു സ്ഥാനാര്‍ത്ഥി എത്തുന്നത്. ഒരു നിയോഗം പോലെ എത്തിയ ബാബു ദിവാകരന്‍ വളരെ പെട്ടെന്ന് തന്നെ കുന്നത്തുനാട്ടിലെ ജനങ്ങളുടെ മനസ് കീഴടക്കിക്കഴിഞ്ഞു. അടൂര്‍ നഗരസഭ മുന്‍ ചെയര്‍മാനും പത്തനംതിട്ട മുന്‍ ഡിസിസി സെക്രട്ടറിയുമായിരുന്നു പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 53 കാരനായ ഈ നേതാവ്. രാഷ്‌ട്രീയത്തില്‍ നിന്നും ഒന്നും നേടാതെ ഇന്നും ദരിദ്ര്യനായി കഴിയുന്ന അദ്ദേഹത്തെ കോണ്‍ഗ്രസ് തഴയുകയായിരുന്നു. ഇതില്‍ മനംനൊന്ത് കോണ്‍ഗ്രസിനോട് വിടപറയുകയായിരുന്നു. ബാബു ദിവാകരന്റെ സത്യസന്ധമായ ജീവിത പശ്ചാത്തലം അറിഞ്ഞ് ട്വന്റി 20 പാര്‍ട്ടി ചെയര്‍മാന്‍ സാബു എം. ജേക്കബ് അദ്ദേഹത്തെ കുന്നത്തുനാട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. ആ ഒരു നിയോഗം ഇത്തവണ കുന്നത്തുനാടിന്റെ ചരിത്രം മാറ്റിയെഴുതാനുള്ളതാണെന്നാണ് വിലയിരുത്തല്‍.

തുടക്കത്തിലുള്ള അപരിചിതാവസ്ഥ മാറി ബാബു ദിവാകരന്‍ ഇപ്പോള്‍ കളം നിറഞ്ഞിരിക്കുകയാണ്. സാധാരണക്കാരായ പട്ടിണി പാവങ്ങള്‍ അധിവസിക്കുന്ന കോളനികളില്‍ നിന്നുള്‍പ്പെടെ വന്‍ സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. എളിമ നിറഞ്ഞ സാധാരണക്കാരില്‍ ഒരാളായി ജനങ്ങളില്‍ക്കിടയില്‍ ഇടപെടുന്ന അദ്ദേഹം തങ്ങളില്‍ ഒരാളായി തന്നെയാണ് അവര്‍ കരുതുന്നത്. ഈ ലാളിത്യവും പെട്ടെന്ന് തന്നെ ലഭിച്ച സ്വീകാര്യതയുമാണ് എതിരാളികളെ ഏറെ അസ്വസ്ഥമാക്കുന്നത്. പതിറ്റാണ്ടുകളായി രാഷ്‌ട്രീയത്തില്‍ നിറഞ്ഞ് നിന്ന് പ്രവര്‍ത്തിച്ച പരിചയം തന്നെയാണ് ബാബു ദിവാകരന് കരുത്താകുന്നത്, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വ്യത്യസ്തനാക്കുന്നത്.

സിറ്റിങ് എംഎല്‍എയായ പി.വി. ശ്രീനിജന്‍ തന്നെയാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ നേരത്തെ രണ്ടുവട്ടം എംഎല്‍എയായിരുന്ന വി.പി. സജീന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. രണ്ടുകൂട്ടരെയും കുന്നത്തുനാട്ടുകാര്‍ക്ക് ശരിക്കറിയാമെന്നതാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന് ഗുണമാകുന്നത്. ഇരുമുന്നണികളുടെ കാലത്തെ വികസന മുരടിപ്പും ജനദ്രോഹനയങ്ങള്‍ക്കും പകരംവീട്ടാനുള്ള ഒരവസരമാണ് ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമുള്ള വോട്ടുകണക്കില്‍ എന്‍ഡിഎ ബഹുദൂരം മുന്നിലാണ്. ട്വന്റി 20 പാര്‍ട്ടി എന്‍ഡിഎയില്‍ എത്തിയതോടെ കുന്നതത്തുനാട് ഇത്തവണ ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. പഞ്ചായത്തു തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ 62000 ത്തില്‍പരം വോട്ടാണ് ട്വന്റി 20 ക്ക് മണ്ഡലത്തില്‍ ലഭിച്ചത്. അതിനൊപ്പം ബിജെപിയുടെ വോട്ടും ചേര്‍ന്നാല്‍ ഏതാണ്ട് 70000 വോട്ടിലേക്ക് എത്തും. ഇതോടെ എന്‍ഡിഎയുടെ വിജയം സുനിശ്ചിതമാവുകയാണ്. കുന്നത്തുനാട് മണ്ഡലത്തില്‍ നാലു പഞ്ചായത്തുകളാണ് ട്വന്റി 20 ഭരിക്കുന്നത്. കിഴക്കമ്പലം, തിരുവാണിയൂര്‍, ഐക്കരനാട്, പൂത്തൃക്ക എന്നിവ. പുത്തന്‍കുരിശ്, മഴുവന്നൂര്‍, കുന്നത്തുനാട്, വാഴക്കുളം എന്നീ നാലു പഞ്ചായത്തുകളില്‍ യുഡിഎഫിനാണ് ഭരണം. ഈ പഞ്ചായത്തുകളിലും എന്‍ഡിഎ നിര്‍ണായക ശക്തിയാണ്. ഒന്നില്‍പ്പോലും എല്‍ഡിഎഫിന് ഭരണമില്ല.

ഇരുമുന്നണികളെയും പരാജയപ്പെടുത്തി പൊന്‍തിളക്കത്തോടെയുള്ള ഉജ്വല വിജയമാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. അതിനുള്ള കളമാണ് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നത്. പ്രത്യേകിച്ച്, ക്ലീന്‍ ഇമേജുള്ള, സാധാരണക്കാരനായ, തങ്ങളില്‍ ഒരാളായ സ്ഥാനാര്‍ത്ഥിയാണ് ബാബു ദിവാകരനെന്നുള്ളതും ജനങ്ങള്‍ അദ്ദേഹത്തെ നെഞ്ചിലേറ്റുന്നു. വിജയത്തില്‍ കുറഞ്ഞൊന്നും എന്‍ഡിഎ ഇവിടെ പ്രതീക്ഷിക്കുന്നില്ല. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുന്നത്തുനാട് മണ്ഡലത്തില്‍ എത്തുന്നതോടെ വലിയ മുന്നേറ്റമാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും തിളക്കമാര്‍ന്ന വിജയത്തിനായുള്ള ഒരുക്കത്തിലാണ് എന്‍ഡിഎ.

Tags: Bjp KeralaKerala assembly election 2026Babu Divakaranelection 2026Kunnathunadu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)
Kerala

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.