ഗുവാഹത്തി : നുഴഞ്ഞുകയറ്റ പ്രശ്നം അസമിന്റേയോ വടക്കുകിഴക്കൻ സംസ്ഥാനത്തിന്റേയോ മാത്രം പ്രാദേശിക പ്രശ്‌നമല്ല മറിച്ച് ഇന്ത്യയിലെ വിവിധ സമൂഹങ്ങളുടെ ദേശീയ സുരക്ഷ, പരമാധികാരം, സാംസ്കാരിക സ്വത്വം എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസിലെ പൊതുജനാരോഗ്യ, മരണനിരക്ക് വിദഗ്ധയായ പ്രൊഫ. നന്ദിത സൈകിയ. ഗുവാഹത്തിയിൽ നടന്ന “ആസാമിന്റെ മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാ ഘടന: നുഴഞ്ഞുകയറ്റവും സുരക്ഷ, സമൂഹം, സ്വയം തിരിച്ചറിയൽ എന്നിവയിൽ അതിന്റെ സ്വാധീനവും” എന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
നുഴഞ്ഞുകയറ്റം അസമിൽ “ലവ് ജിഹാദ്”, കുറ്റകൃത്യങ്ങൾ എന്നിവ വർദ്ധിക്കുന്നതിലേക്ക് നയിച്ചു. കൂടാതെ പ്രാദേശിക ഭാഷയ്‌ക്കും സംസ്കാരത്തിനും ഭീഷണിയായി. നിലവിൽ നുഴഞ്ഞുകയറ്റക്കാർ അസമിൽ സിക്കിമിന്റെ വലിപ്പത്തിന് തുല്യമായ ഒരു പ്രദേശം കയ്യേറിയിട്ടുണ്ട്. ഈ ഗുരുതരമായ പ്രശ്നം പരിഹരിക്കുന്നതിന് കൃത്യവും പിശകുകളില്ലാത്തതുമായ ഒരു NRC-യെ പിന്തുണയ്‌ക്കുന്നതിനൊപ്പം സർക്കാരിന്റെയും സിവിൽ സമൂഹത്തിന്റെയും സജീവമായ പങ്കിന്റെ ആവശ്യകതയെപ്പറ്റി അവർ ഊന്നിപ്പറഞ്ഞു.
കൂടാതെ ജനസംഖ്യാശാസ്‌ത്രത്തിൽ മാറുന്ന പ്രശ്‌നം ഇപ്പോൾ ഗൗരവമായി പരിഗണിച്ചില്ലെങ്കിൽ ഭാവിയിൽ കശ്മീരിന് സമാനമായ ഒരു അസ്ഥിരമായ സാഹചര്യം അസമിന് നേരിടേണ്ടിവരുമെന്ന് അവർ മുന്നറിയിപ്പ് നൽകി. അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമുള്ള നുഴഞ്ഞുകയറ്റ പ്രശ്നം സ്വയമേവ ഉയർന്നുവന്നതല്ല, മറിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ വ്യവസ്ഥാപിതവും ആസൂത്രിതവുമായ പ്രക്രിയയുടെ ഫലമാണെന്ന് അവർ പ്രസ്താവിച്ചു.
വിവിധ സമയങ്ങളിൽ ചില ഗ്രൂപ്പുകൾ ഈ ഗുരുതരമായ പ്രശ്നത്തെ ഒരു കേന്ദ്രബിന്ദുവായി ഉപയോഗിക്കുകയും സ്വന്തം ലക്ഷ്യങ്ങൾക്കായി അസമിനെ ഒരു രാഷ്‌ട്രീയ ശക്തികേന്ദ്രമായി ഉപയോഗിക്കുകയും ചെയ്തുവെന്നും അവർ ആരോപിച്ചു. സെമിനാറിൽ 100-ലധികം ശ്രോതാക്കൾ സിമ്പോസിയത്തിൽ പങ്കെടുത്തു. ഗുവാഹത്തി സർവകലാശാലയിലെ ഭൗതികശാസ്ത്ര വിഭാഗം ചെയർപേഴ്‌സൺ പ്രൊഫ. കൽപ്പന ബോറ ചടങ്ങിൽ നന്ദി പറഞ്ഞു.
















