തിരുവനന്തപുരം: മതേതരത്വം പറയുന്ന സിപിഎം, ഈ തെരഞ്ഞെടുപ്പിൽ പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോയമ്പത്തൂർ ബോംബുസ്‌ഫോടനക്കേസിൽ പ്രതിയായി ഇപ്പോൾ ബെംഗളൂരു ജയിലിൽ വിചാരണത്തടവുകാരനായി കഴിയുന്ന അബ്ദുൾ നാസർ മദനി രൂപീകരിച്ചപാർട്ടിയാണ് പിഡിപി. കേരളത്തിലെ ആദ്യകാല ഭീകര പ്രസ്ഥാനമായ ഐഎസ്എസ്സിന്റെ തലവനായിരുന്നു മദനി. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന എൽ.കെ. അദ്വാനിയെ വധിക്കാൻ കോയമ്പത്തൂരിൽ സ്‌ഫോടന പരമ്പരയിൽ പ്രതിയായാണ് മദനി ജയിലിൽ കഴിയുന്നത്.
ജമാ അത്തെ ഇസ്ലാമി മതരാഷ്‌ട്രീയ വാദിയാണ്. എസ്ഡിപിഐയുമായി സഖ്യമില്ല. പിഡിപി ഇടതുപക്ഷ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. അത് സ്വീകരിക്കുന്നു. ഏതെല്ലാം പാർട്ടി വർഗ്ഗീയമാണ് അല്ല എന്നു ചർച്ച ചെയ്യുന്നില്ല. അബ്ദുൾ നാസർ മദനി സ്വയം പ്രഖ്യാപിച്ചതാണ്, തന്റെ പഴയ നിലപാടുകൾ ഉപേക്ഷിച്ചുവെന്നു. മദനി ചെയ്യാത്ത കുറ്റങ്ങൾ വ്യാജമായി ചുമത്തിയാണ് മദനിയെ ജയിലിലടച്ചിരിക്കുകയാണെന്ന് മദനി പറഞ്ഞത് വിശ്വസിക്കുന്നുവെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.
















