Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 02:56 pm IST
in Entertainment

മിനിസ്ക്രീൻ പ്രേക്ഷകർക്കും സിനിമാ പ്രേമിക‌ൾക്കും ഒരുപോലെ പ്രിയങ്കരിയാണ് നടി ആശ ശരത്ത്. നർത്തകി കൂടിയായ താരം തന്റെ ബാല്യകാലത്തെ ജീവിത കഥകളും ആരാധകരിൽ നിന്നും ഉണ്ടായ രസകരമായ അനുഭവങ്ങളും ധന്യ വർമയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. നിരവധി സിനിമകളിൽ അഭിനയിച്ചുവെങ്കിലും ആശ ശരത്ത് കുടുംബപ്രേക്ഷകർക്ക് ഇപ്പോഴും കുങ്കുപ്പൂവിലെ പ്രൊഫസർ ജയന്തിയാണ്. മൂന്ന്, നാല് വർഷത്തെ യാത്രയായിരുന്നു പ്രൊഫസർ ജയന്തി.

അഭിനയം എന്താണെന്നോ കഥപാത്രത്തെ എങ്ങനെ സ്വീകരിക്കണമെന്നോ എനിക്ക് അറിയില്ലായിരുന്നു. ആദ്യ കാലങ്ങളിൽ വില്ലത്തിയായിരുന്നു ജയന്തി. സംവിധായകൻ പറയുന്നത് അനുസരിച്ച് സ്ക്രിപ്റ്റ് വായിച്ച് അപ്പോൾ കിട്ടുന്ന മൂഡ് അനുസരിച്ച് അഭിനയിക്കുക എന്നതായിരുന്നു എന്റെ രീതി.

പിന്നീട് കഥപാത്രം ജനങ്ങൾ ഏറ്റെടുക്കുകയും അവർ പറയുന്നത് കേട്ടുമാണ് കഥാപാത്രം ഉൾക്കൊണ്ട് തുടങ്ങിയത്. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും കണ്ണട എടുത്ത് വെച്ചാൽ തന്നെ പ്രൊഫസർ ജയന്തിയായി എന്നുള്ള തോന്നൽ വന്ന് തുടങ്ങി. ധൈര്യത്തോടെ ചെയ്യാൻ തുടങ്ങി ആശ പറഞ്ഞ തുടങ്ങി. സീരിയൽ പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ ഓർമയിൽ നിൽക്കുന്ന ഒരു സംഭവമുണ്ട്. ഗുരുവായൂർ അമ്പലത്തിൽ ഞാൻ നൃത്തം ചെയ്യുകയാണ്. സ്റ്റേജിന് വശത്തായി ഒരു ചേട്ടൻ നിൽപ്പുണ്ട്. പുള്ളി വളരെ സീരിയസായി നിന്ന് ഡാൻസ് കാണുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. നൃത്തം കഴിഞ്ഞ് ഇറങ്ങിയപ്പോൾ അദ്ദേഹം എന്റെ അടുത്തേക്ക് വന്നു. ശേഷം ശരത്തേട്ടനോട് ചോ​ദിച്ചു നിങ്ങൾ ഒരു മനുഷ്യനാണോയെന്ന്. ശരത്തേട്ടന് ഒന്നും മനസിലായില്ല. ഒരു കിഡ്നി വെച്ചിട്ടാണ് ഇവർ ഇത്രയും നേരം നൃത്തം ചെയ്തത്.

നിങ്ങൾക്ക് അത് കണ്ടുനിൽക്കാൻ എങ്ങനെ സാധിച്ചു. അത് കേട്ടപാടേ ശരത്തേട്ടൻ പറഞ്ഞു എന്റെ ഭാര്യയ്‌ക്ക് രണ്ട് കിഡ്നിയും ഉണ്ടെന്ന്. കുങ്കുമപ്പൂവ് അവസാനിക്കുമ്പോൾ ജയന്തിക്ക് ഒരു കിഡ്നിയെ ഉള്ളൂ. അതാണ് അയാൾ ഉദ്ദേശിച്ചത്. അതൊരു നല്ല രസമുള്ള ഓർമയാണ് നടി പറഞ്ഞു. ബാല്യകാല ഓർമകളാണ് പിന്നീട് താരം പങ്കുവെച്ചത്. അച്ഛന്റേയും അമ്മയുടേയും മാത്രമല്ല ചേട്ടന്മാരുടെയും അനുവാദം ലഭിച്ചാൽ മാത്രമെ തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നുള്ളുവെന്ന് ആശ പറയുന്നു. അച്ഛൻ‌ വളരെ സ്ട്രിക്കായിരുന്നു. അമ്മയും. എനിക്ക് രണ്ട് ചേട്ടന്മാരാണ്. ആൺകുട്ടി, പെൺകുട്ടി എന്ന വ്യത്യാസമുണ്ടായിരുന്നു. അമ്മയോട് ഇപ്പോഴും ഞാൻ അത് പറഞ്ഞ് കുത്തും. തൂത്തുവാരുന്നത് മുതൽ പാത്രം എടുത്ത് കൊണ്ടുവരുന്നത് അടക്കം എന്റെ ജോലിയായിരുന്നു.

എന്തുകൊണ്ട് ചേട്ടന്മാരെകൊണ്ട് ഇതൊന്നും ചെയ്യിപ്പിക്കുന്നില്ലെന്ന് ചോദിച്ചാൽ നീ മറ്റൊരു വീട്ടിലേക്ക് കയറി ചെല്ലേണ്ട പെൺകുട്ടിയാണെന്നായിരുന്നു മറുപടി. ഇത് കേട്ടുകൊണ്ടായിരുന്നു എന്റെ ബാല്യകാലം മുഴുവൻ. സ്ട്രിക്ടായിരുന്നുവെങ്കിലും ബാങ്കിൽ പോവുക, വണ്ടി ഓടിക്കുക, തെറ്റ് കണ്ടാൽ പ്രതികരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഞാൻ‌ സ്വയം പര്യാപ്തയായിരിക്കണമെന്ന് അച്ഛന് നിർബന്ധമായിരുന്നു. ലോകം അറിയുന്ന കലാകാരിയാണ് അമ്മ. നടൻ വിനീതേട്ടൻ അടക്കമുള്ളവരെ കൊണ്ട് കേരള ​ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ട്രാവൽ ചെയ്തിട്ടുള്ള വ്യക്തിയുമാണ്. പക്ഷെ വീട്ടിൽ എത്തിയാൽ അച്ഛൻ സുമതി എന്ന് വിളിച്ചാൽ ഞെട്ടുന്ന ഭാര്യയാണ്. എന്തിനാണ് ഞെട്ടുന്നത്. ഭർത്താവിനോട് തോന്നേണ്ടത് പ്രേമം എന്ന വികാരമല്ലേയെന്ന് അമ്മയോട് ഞാൻ ചോദിച്ചിട്ടുണ്ട്.

അതൊക്കെ മറ്റുള്ളവർക്ക്.എനിക്ക് പേടിയാണ് എന്നായിരുന്നു മറുപടി. ഉള്ളിൽ അച്ഛനോടും ബഹുമാനവും ഇഷ്ടവുമാണ്. അച്ഛനെ കണ്ടാൽ അമ്മ എഴുന്നേൽക്കും. ചേട്ടന്മാരുടെ അനിയത്തി കുട്ടിയായിരുന്നു. താലോലിച്ചാണ് എന്നെ വളർത്തിയത്. പക്ഷെ എന്തിനും ഏതിനും അവരുടെ എല്ലാം പെർമിഷൻ എടുക്കണം. എന്നാലെ ചെയ്യാൻ പറ്റൂ. എന്റെ മൂത്ത ചേട്ടനും ഞാനും തമ്മിൽ ഒമ്പത് വയസ് വ്യത്യാസമുണ്ട്. അദ്ദേഹം പറഞ്ഞയാളെയാണ് ‍ഞാൻ കല്യാണം കഴിച്ചതെന്നും ആശ പറഞ്ഞു.

 

Tags: Asha sharathMalayalam MovieDancerLatest newssharath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

Kerala

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

India

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.