India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അപൂര്‍വമായ റെക്കോഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തി എന്ന നേട്ടമാണ് അദ്ദേഹം കൈവരിച്ചത്. സിക്കിം മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ്ങിന്റെ റെക്കോഡാണ് മോദി മറികടന്നത്.ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതും നരേന്ദ്ര മോദിയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.

2014, 2019, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ നേടിയാണ് അദ്ദേഹം അധികാരം നിലനിര്‍ത്തുന്നത്.2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി അധികാരമേറ്റ നരേന്ദ്ര മോദി, 13 വർഷത്തിലധികം ആ പദവിയിൽ തുടർന്നു. തുടർന്ന് 2014 മെയ് 21-ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേശീയ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം 2014 മെയ് 26-ന് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ലോക്‌സഭയിൽ വ്യക്തമായ ഭൂരിപക്ഷം നേടുന്ന ആദ്യ കോൺഗ്രസ് ഇതര നേതാവായ മോദി 2014, 2019, 2024 പൊതുതിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച് അധികാരം നിലനിർത്തി.

ഏറ്റവും കൂടുതൽ കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വ്യക്തിയും മുൻപ് മുഖ്യമന്ത്രിയായിരുന്നവരിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരിക്കുന്ന വ്യക്തിയും നരേന്ദ്ര മോദിയാണ്. ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്ന് തവണ പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏക നേതാവെന്ന ഖ്യാതിയും നരേന്ദ്ര മോദിക്കുണ്ട്.

 

 

 

 

Recent Posts