ഗുരുവായൂര്‍: ഗുരുവായൂരിൽ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികൾ ഹൈന്ദവസമുദായത്തെ പ്രതിനിധീകരിച്ച് ഒരു എംഎൽഎയെ നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന ബിജെപി നേതാവും ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥിയുമായ അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പരാമർശത്തിനെതിരെ വിറളിപൂണ്ട് സിപിഎം. എന്താണ് ഈ പ്രസ്താവനയ്‌ക്ക് പിന്നിലെ സിപിഎമ്മിന്റെ അസഹിഷ്ണുത എന്നത് അഞ്ജാതമാണ്.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വർഗീയ പ്രസ്താവന നടത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്. അതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ പറഞ്ഞു
“കൊടുങ്ങല്ലൂരമ്മയുടെ നടയിൽനിന്ന് താൻ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാൻ ഗുരുവായൂരപ്പന്റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 50 വർഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വർഗീയ മതരാഷ്‌ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാൻ വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തിൽ മണ്ഡലത്തിലെ വോട്ടർമാർ തന്നോടൊപ്പം ഉണ്ടാകണം”- ഇതായിരുന്നു ഗോപാലകൃഷ്ണന്റെ അഭ്യര്‍ത്ഥന. .
സിപിഎം പ്രസ്താവന
ഗുരുവായൂരിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാൻ ബിജെപിയുടെ വർഗ്ഗീയ രാഷ്‌ട്രീയത്തിന് കഴിയില്ലെന്നും. ഗുരുവായൂർ ക്ഷേത്ര പ്രവേശന സമര കാലത്ത് യാഥാസ്ഥിതിക പക്ഷത്ത് നിന്ന പ്രസ്ഥാനമാണ് സംഘ് പരിവാര്‍ എന്നും സിപിഎം കുറ്റപ്പെടുത്തുന്നു.
















