തിരുവനന്തപുരം: വികസിത കേരളത്തിനായി ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
ഇനിയും നിരവധിപ്പേര്‍ ബിജെപിയുടെ ഭാഗമാവുമെന്നും വികസിത കേരളമെന്ന രാഷട്രീയത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ നിരവധിപ്പേര്‍ തയ്യാറാവുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍. വികസനരാഷ്‌ട്രീയത്തിന്റെ ഭാഗമാവാന്‍ ആര് തയ്യാറായാലും സ്വീകരിക്കാന്‍ ബിജെപി തയ്യാറാണ്. എൻഡിഎ മുന്നണിയില്‍ എല്ലാകാര്യങ്ങളും സുതാര്യമായിട്ടാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പാര്‍ട്ടികളിലും മുന്നണികളിലുമാണ് വലിയ പ്രശ്‌നങ്ങൾ ഉടലെടുത്തിരിക്കുന്നതെന്നും പിന്നോക്ക സമുദായത്തിൽ നിന്നുയർന്നു വന്ന നിരവധി നേതാക്കളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇടത് വലത് മുന്നണികൾ ഉപേക്ഷിച്ച് ബിജെപിയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും അവരുടെ ഉത്തരവാദിത്തം മനപ്പൂര്‍വ്വം മറന്നു. ഒരു ക്ഷേത്രത്തില്‍ കൊള്ള നടക്കുമ്പോള്‍ അത് ഒളിക്കാനും എങ്ങനെയെങ്കിലും ശ്രദ്ധ തിരിച്ചുവിടാനുമാണ് ശ്രമമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അത് തുറന്ന് കാട്ടേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലേ? അത് ചെയ്യും.
അതിനപ്പുറം വിശ്വാസികളുടെ സംരക്ഷണം. ഈ നാട്ടില്‍ മുസ്ലിംകളുണ്ട്, ക്രിസ്ത്യാനികളുണ്ട്, ഹിന്ദുക്കളുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും ഒരവകാശമുണ്ട്. ആര്‍ട്ടിക്കിള്‍ 25 എന്ന് പറഞ്ഞാല്‍ ‘റൈറ്റ് ടു പ്രാക്ടീസ് റിലീജിയന്‍’ എന്നത് എല്ലാവരുടെയും മൗലികാവകാശമാണ്. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അവര്‍ അത് ചെയ്യുന്നുണ്ടോ അത് ചോദിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം ടി രമേശ്, എസ് സുരേഷ് എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കാത്തത് പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ്. ഞങ്ങളുടെ പാര്‍ട്ടിയില്‍ ജയിക്കുന്നവരും ജയിപ്പിക്കാന്‍ ശ്രമിക്കുന്നവരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണ്ട് കാലത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ നോക്കി നടക്കുന്ന പാര്‍ട്ടിയായിരുന്നു. ഇന്ന് എല്ലാ മണ്ഡലങ്ങളിലും മൂന്നും നാലും പേര്‍ കഴിവും യോഗ്യതയുമുള്ളവരാണ്. കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ്. കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ഡീലാണ് അതില്ലാതാക്കുന്നത്.
ബിജെപിയില്‍ ഒരു ടീമായാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിന് കൃത്യമായ സംവിധാവും സംഘടനാ സിസ്റ്റവും ബിജെപിയിലുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഗാസ, സിറിയ ഇറാന്‍ എന്നതൊക്കെ ചര്‍ച്ച ചെയ്യുന്ന സിപിഎമ്മും കോണ്‍ഗ്രസും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനോ പരിഹരിക്കാനോ തയ്യാറാകുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വിവാദരാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും വരാന്‍ പോകുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
എന്‍ഡിഎയുടെയും ബിജെപിയുടെയും ലക്ഷ്യം വികസിത കേരളമാണ്. നാടിനെ നശിപ്പിക്കുന്ന പൊതുകടത്തിന്റെ രാഷ്‌ട്രിയമാണ് ഇടത് വലത് മുന്നണികളുടേത്. ബിജെപി-എന്‍ഡിഎ കേരളത്തെ നന്നാക്കാനും നാട്ടുകാരുടെ ജീവിതത്തില്‍ വികസനം കൊണ്ടുവരാനുമാണ് പരിശ്രമിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് കൊണ്ടുവന്ന വികസനം കേരളത്തില്‍ കൊണ്ടുവരാന്‍ ബിജെപി ആഗ്രഹിക്കുന്നു. അഴിമതി രഹിത ഭരണം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു, വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ജമാ അത്തെ ഇസ്ലാമിയെ ആശ്രയിക്കാത്ത ഒരു രാഷ്‌ട്രീയം നടത്താന്‍ ആഗ്രഹിക്കുന്നു ഇതൊക്കെയാണ് ബിജെപി-എന്‍ഡിഎ ലക്ഷ്യമിടുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
















