പാലക്കാട്: ഇക്കുറി കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രധാന മണ്ഡലങ്ങളില്‍ ഒന്നായി പാലക്കാട് മാറിക്കഴിഞ്ഞു. വാഗ്മിത്വം കൊണ്ട് കേരളത്തിന്റെ അറിയപ്പെടുന്ന നേതാവായ ശോഭാസുരേന്ദ്രനും സിനിമയുടെ പശ്ചാത്തലമുള്ള രമേഷ് പിഷാരടിയും നേര്‍ക്കുനേര്‍ നില്‍ക്കുന്നതോടെ തീ പാറും പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.
പക്ഷെ പാലക്കാട് സിപിഎം സ്ഥാനാര്‍ത്ഥിയായി എന്‍എംആര്‍ റസാഖ് എത്തിയതോടെ ബിജെപിയുടെ ശോഭാ സുരേന്ദ്രന് വിജയസാധ്യത വര്‍ധിച്ചിരിക്കുന്നുവെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍.
പാലക്കാടുമായി അഭേദ്യബന്ധമുള്ള ശോഭാ സുരേന്ദ്രന്‍ മുന്‍പ് പാലക്കാട് മത്സരിച്ചപ്പോള്‍ തോറ്റത് ഷാഫി പറമ്പിലുമായാണ്. 2016ല്‍ വെറും 17483 വോട്ടുകള്‍ക്കാണ് ശോഭാസുരേന്ദ്രനെ ഷാഫി പറമ്പില്‍ തോല്‍പിച്ചത്. ഇന്ന് ശോഭയ്‌ക്ക് ഒത്ത എതിരാളികളില്ല. സിനിമാപശ്ചാത്തലമുള്ള രമേഷ് പിഷാരടിയെ കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത് ഷാഫിയുടെ ബലത്തില്‍ മുസ്ലിം വോട്ടുകളും രമേഷ് പിഷാരടിയുടെ പേരില്‍ കിട്ടുന്ന ഹിന്ദുവോട്ടുകളും ചേര്‍ന്നുള്ള വിജയസാധ്യതയാണ്. പക്ഷെ ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍എംആര്‍ റസാഖ് കൂടി വന്നത് ശോഭാ സുരേന്ദ്രന് വലിയ മുന്‍തൂക്കം നല്‍കുന്നു.
ഷാഫി പറമ്പില്‍ പോലെയല്ല രമേഷ് പിഷാരടി. രാഷ്‌ട്രീയപ്രവര്‍ത്തനങ്ങളുടെ പാരമ്പര്യവും രമേഷ് പിഷാരടിയ്‌ക്കില്ല. 2021ല്‍ ഇ. ശ്രീധരന്‍ ഷാഫിയുടെ ഭൂരിപക്ഷം വെറും 3859 മാത്രമായിരുന്നു എന്തായാലും ബിജെപിയ്‌ക്ക് സ്വാധീനം കൂടി വരുന്ന മണ്ഡലം കൂടിയാണ് പാലക്കാട് എന്നതാണ് ശോഭയുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നത്. 2016ല്‍ 40,076 വോട്ടുകള്‍ ശോഭ നേടിയിരുന്നു.
മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എത്തുന്ന രമേഷ് പിഷാരടിയ്‌ക്ക് പക്ഷെ ന്യൂനപക്ഷവോട്ടുകള്‍ മുഴുവന്‍ പെട്ടിയിലാക്കാന്‍ അത് മതിയാവാതെ വരും. എൻ എം ആർ റസാഖിനെ സ്വതന്ത്രനായി നിർത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്. . പ്രദേശത്തെ പ്രമുഖനായ ഹോട്ടൽ വ്യവസായിയാണ് എൻഎംആര്‍ റസാഖ്.
എന്തായാലും ശോഭാ സുരേന്ദ്രന്റെ കരുത്ത് രമേഷ് പിഷാരടി ഇപ്പോഴേ തിരിച്ചറിഞ്ഞിട്ടുണ്ട്. അതാണ് മണ്ഡലത്തിൽ തന്റെ പ്രധാന എതിരാളി ബിജെപി ആണെന്ന പിഷാരടിയുടെ വിലയിരുത്തലിന് പിന്നില്‍. എന്തായാലും ശോഭ സുരേന്ദ്രന്റെ രാഷ്‌ട്രീയ പരിചയവും അവരില്‍ പാലക്കാടുകാര്‍ക്കുള്ള വിശ്വാസവും പകരംവെയ്‌ക്കാന്‍ പിഷാരടിയുടെ ഗ്ലാമറിന് കഴിയില്ലെന്നാണ് പൊതുവേ കരുതപ്പെടുന്നത്. നേരത്തെ തന്നെ ചുവരെഴുത്തുകള്‍ നടത്തി ശോഭാ ആദ്യറൗണ്ടില്‍ തന്നെ ഏറെ മുന്നേറിക്കഴിഞ്ഞു.
















