Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപേട്ടൻ വിളിച്ചത് രാത്രി 12 ന്, ഭക്ഷണവും കഴിച്ച് മടങ്ങി.;മനസ്സ് തുറന്ന് ശാലു മേനോൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 03:10 pm IST
in Entertainment

ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് മനസുതുറന്ന് നടി ശാലു മേനോൻ. കാവ്യ മാധവനുമായി വളരെ ചെറുപ്പത്തിൽ തന്നെ തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ആ സൗഹൃദമാണ് ദിലീപുമായി അടുത്തതിന് പിന്നിലെന്നും അവർ പറഞ്ഞു.

ദിലീപേട്ടനെക്കാളും ഞാനും കാവ്യയുമായാണ് നല്ല ബന്ധം. കാവ്യയും ഞാനും ഒരുമിച്ച് സ്റ്റേറ്റിൽ മത്സരിച്ചതാണ്. ഞങ്ങൾ അവിടെ വെച്ചാണ് യഥാർത്ഥത്തിൽ പരിചയപ്പെടുന്നത്. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ഞങ്ങൾ രണ്ടുപേരും മോഹിനിയാട്ടത്തിനായിരുന്നു മത്സരിച്ചത്. എന്റെ കഴിഞ്ഞാണ് കാവ്യയുടേത്. അതും വെളുപ്പിന് നാലരയ്‌ക്കായിരുന്നു മത്സരം. കാവ്യ ഇരുന്ന് ഇങ്ങനെ ഉറക്കം തൂങ്ങും, ഞാൻ ഇപ്പുറത്ത് ഇരിക്കും. അങ്ങനെ അവിടെ വെച്ചാണ് ‘എവിടെയാ വീട്, പേര് എന്താ’ എന്നിങ്ങനെ പരിചയപ്പെട്ടത്.പിന്നീട് കാവ്യ സിനിമയിലൊക്കെ എത്തി. അന്ന് എനിക്കായിരുന്നു ഒന്നാം സ്ഥാനം, കാവ്യയ്‌ക്ക് ഗ്രേഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.

അങ്ങനെ പിന്നീട് ഞാൻ ഒരു സിനിമ ചെയ്തിരുന്നു. പേര് പറയുന്നില്ല. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ആ സിനിമ മുടങ്ങി. അന്ന് കാവ്യയും ദിലീപേട്ടനും ആ സിനിമയിൽ ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ഞങ്ങൾ വീണ്ടും ഭയങ്കര കൂട്ടായത്. പിന്നെ പഴയ കാര്യങ്ങളൊക്കെ ഓർത്ത് മിണ്ടി. അങ്ങനെ പിന്നീട് നമ്പർ വാങ്ങി. ദിലീപേട്ടനുമായി ആ സമയത്ത് വലിയ അടുപ്പമൊന്നും ഇല്ലായിരുന്നു, പക്ഷേ പരിചയം ഉണ്ടായിരുന്നു. പിന്നീട് എവിടെയെങ്കിലും ഫങ്ഷനുകളിൽ വെച്ച് കാണുമ്പോൾ ബന്ധം പുതുക്കുമായിരുന്നു.

പിന്നീട് ഇവർ നമ്പറുകളൊക്കെ മാറ്റി. കുറച്ച് കാലം കഴിഞ്ഞ് ഞാൻ വീണ്ടും നമ്പർ കണ്ടെത്തി കാവ്യയെ വിളിച്ചു. നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 25-ാം വാർഷികം ആയിരുന്നു. ആ പരിപാടിക്ക് ദിലീപേട്ടൻ ഉദ്ഘാടകനായി വന്നാൽ നന്നായിരിക്കും എന്ന ആഗ്രഹം ഉണ്ടായി. അദ്ദേഹത്തെ നേരിട്ട് വിളിക്കാൻ പറ്റില്ലല്ലോ. കാവ്യയോട് പറഞ്ഞപ്പോൾ കാവ്യ പറഞ്ഞു: “ദിലീപേട്ടന്റെ നമ്പർ തരാം, ശാലു വിളിക്ക്. ഫ്രീ ആണെങ്കിൽ വരും, ഒരു കുഴപ്പവുമില്ല.” അങ്ങനെ കാവ്യ എനിക്ക് നമ്പർ നൽകി, ഞാൻ ദിലീപേട്ടനെ വിളിച്ചു.

ദിലീപേട്ടനെ വിളിച്ചപ്പോൾ നമ്മുടെ സ്വന്തം ആളുകളെ പോലെ തന്നെയായിരുന്നു സംസാരിച്ചത്. “ഞാൻ ഇവിടെ ഷൂട്ട് നടക്കുകയാണ്, അങ്ങോട്ട് വാ. നമുക്ക് നേരിട്ട് സംസാരിക്കാം,” എന്ന് പറഞ്ഞു. ഞാൻ അത് കേട്ട ഉടൻ തന്നെ സമയം കണ്ടെത്തി അവിടെ പോയി. കാര്യങ്ങളൊക്കെ വ്യക്തമായി സംസാരിച്ചു. “ഞാൻ വന്നോളാം,” എന്ന് അദ്ദേഹം പറഞ്ഞു

ഞാൻ ചോദിച്ചു ബാക്കി കാര്യങ്ങളൊക്കെ എങ്ങനെയാണെന്ന്. “ബാക്കി കാര്യങ്ങളൊന്നുമില്ല, ഞാൻ വരാം. തീയതിയും സമയവും ഒന്ന് കൂടി അറിയിച്ചാൽ മതി,” എന്ന് പറഞ്ഞു. അങ്ങനെ ഞാൻ തിരിച്ച് വന്ന് ബ്രോഷർ അടിച്ചു. ആ പരിപാടിക്ക് ദിലീപേട്ടൻ വന്നു. ശരിക്കും ദിലീപേട്ടനായിരുന്നു ആ പ്രോഗ്രാമിന്റെ ഹൈലൈറ്റ്. അന്ന് മുതൽ ഒരു ബന്ധം തുടർന്നു. ഇടയ്‌ക്ക് മെസ്സേജുകൾ അയക്കും. നല്ല ബോണ്ടായിരുന്നു. ആ സമയത്ത് ഒരു പ്രശ്നവും ഉണ്ടായിരുന്നല്ലോ. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വഴിപാട് ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ദിലീപേട്ടൻ പെട്ടെന്ന് വിളിച്ചു പറഞ്ഞു: “എനിക്ക് അവിടെ വഴിപാട് ഉണ്ട്. നീ അവിടെ കാണുമോ?” എന്ന്. ഞാൻ പറഞ്ഞു ഉണ്ടാകും എന്ന്.

രാത്രി 12 മണിക്ക് വിളിച്ചു. രാവിലെ അഞ്ച് മണിയോടെ തിരിച്ചു വിളിച്ചു. ദിലീപേട്ടനൊപ്പം ഞങ്ങൾ ക്ഷേത്രത്തിൽ പോയി വഴിപാടൊക്കെ നടത്തി. പിന്നീട് അദ്ദേഹം എന്റെ വീട്ടിൽ വന്നു. ആദ്യം തന്നെ പറഞ്ഞിരുന്നു, ഞാൻ വരുന്ന കാര്യം ആരെയും അറിയിക്കരുത്, ബഹളം ആയിരിക്കും എന്ന്. പക്ഷേ ക്ഷേത്രത്തിലെത്തിയപ്പോൾ തന്നെ ആരാധകരുടെ തിരക്ക് ആയി. എന്തായാലും എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ദിലീപേട്ടനുമായും കാവ്യയുമായും ഇപ്പോഴും നല്ല ബന്ധമാണ്, ശാലു പറഞ്ഞു.

Tags: Actor DileepKavya MadhavanLatest newsShalu Menon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.