Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപിന് വേണ്ടി അന്ന് മഞ്ജു വാര്യര്‍ ചെയ്തത്;ധന്യ നവ്യയായി മാറിയ ആ നിമിഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2026, 04:13 pm IST
in Entertainment

2001ൽ ഇഷ്ടം സിനിമയുടെ എഴുത്തും, ലൊക്കേഷൻ നോക്കലും, നായികയെ തിരയലും ഒക്കെയായി ഞങ്ങൾ തൃശൂരിൽ കാസിനോ ഹോട്ടലിൽ താമസിക്കുന്ന സമയം. നിർമാണം ഡേവിഡ് കാച്ചപ്പള്ളിചേട്ടൻ, സംവിധാനം സിബി മലയിൽ സാർ, നായകൻ ദിലീപ്. ഞാൻ ഗുരുവായൂർ വീട്ടിലാണ് താമസം. രാവിലെ ഗുരുവായൂർ നിന്ന് തൃശൂർ വരും വൈകീട്ട് തിരിച്ചു പോകും. സിബി സാറിന്റെ പടത്തിലേക്ക് നായികയെ അന്വേഷിക്കുന്ന കാര്യം ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്.

എല്ലാ ജോലികളും ഒന്നിച്ചു നീങ്ങിക്കൊണ്ടിരിക്കുന്നു. ഒടുവിൽ നായികയെ ഫിക്സ് ചെയ്തു. ഒരു തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുള്ള കുട്ടിയാണ് മാതൃഭാഷ തെലുങ്ക്. ആ പടത്തിന്റെ കാസറ്റ് കണ്ടു. നല്ല ആർട്ടിസ്റ്റാണ് എന്ന് എല്ലാവർക്കും ബോധ്യമായി. സിബി സാർ അന്ന് മദ്രാസിൽ ആണ് താമസം. ഒരു ദിവസത്തേക്ക് സിബിസാർ വീട്ടിൽ പോകുന്നു. ആ പെൺകുട്ടിക്ക് കൊടുക്കാനുള്ള അഡ്വാൻസ് സാറിന്റെ കയ്യിൽ കൊടുത്തയക്കാൻ ഡേവിഡ് കാച്ചപ്പിള്ളി ചേട്ടൻ തീരുമാനിച്ചു

മദ്രാസിലെ അന്നത്തെ മാനേജർ അഗസ്റ്റിനെ വിളിച്ചു പറഞ്ഞു സിബിസാർ മറ്റന്നാൾ വരും നായികക്കുള്ള അഡ്വാൻസ് കൊടുത്തയക്കുന്നുണ്ട്. സിബിസാർ മദ്രാസിലേക്ക് പോകുന്ന അന്ന് രാവിലെ ഞാൻ തൃശൂർക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്റെ ഭാര്യ അന്ന് വന്ന മനോരമ വീക്കിലിയുടെ കവർ പേജ് എന്നെ കാണിച്ചു സിബിസാറിന്റെ പടത്തിനു പറ്റുമോ എന്ന് നോക്കാൻ പറഞ്ഞു. ഒരു പെൺകുട്ടിയുടെ ഫോട്ടോ. ജീൻസും ടി ഷർട്ടും ടി ഷർട്ടിനു മേലെ വേറെ ഒരു ഡ്രസ്സ്‌ കൂടി ഉണ്ട്. കാലിന്മേൽ കാൽകയറ്റിവെച്ചുള്ള ഇരിപ്പും കൊള്ളാം. അകത്തെ പേജിൽ പേര് നോക്കി ധന്യ.

കാസിനോയിൽ കലവൂർ രവികുമാറിന്റെ റൂമിൽ എത്തിയ ഉടനെ ആ പടത്തിന്റെ കാഷ്യർ ബാലമുരളിയെ വിളിച്ച് ഒരു മനോരമ വാങ്ങിപ്പിച്ചു . ഫോട്ടോഗ്രാഫറുടെ പേര് നോക്കി ഒരു ലേഡിയാണ്. അപ്പോഴാണ് സിബി സാറിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ഗിരീഷ്മാരാർ വരുന്നത്. ഗിരീഷ് പറഞ്ഞു സിദ്ധു ഞാൻ സിഗരറ്റ് വാങ്ങാൻ പെട്ടിക്കടയിൽ ചെന്നപ്പോൾ മനോരമ വീക്കിലി കണ്ടു അതിന്റെ കവർപേജ് ഒരു പെൺകുട്ടി കൊള്ളാം. ഇതല്ലേ ഞാൻ വീക്കിലി കാണിച്ചു. ഞാൻ സിബി സാറിന്റെ റൂമിൽ ചെന്നു. ഡേവിഡ് ചേട്ടനുമുണ്ട് റൂമിൽ. വീക്കിലി ഞാൻ സിബിസാറിനെ കാണിച്ചു നോക്കിയിട്ട് സാർ ഡേവിഡ് ചേട്ടനു കൊടുത്തു. പ്രത്യേകിച്ച് സംസാരം ഒന്നും ഉണ്ടായില്ല. ഞാൻ റൂമിലേക്ക്‌ മടങ്ങി. ഒരാളെ സിനിമാതാരമാവാൻ ദൈവം നിശ്ചയിച്ചു വെച്ചിരിക്കുകയാണ്. അതുകൊണ്ടാവാം സിബിസാറിൽ നിന്ന് മറുപടി ഒന്നും കിട്ടാഞ്ഞിട്ടും ഈ കുട്ടി ആരാണ് എന്ന ചോദ്യം വെറുതെ മനസ്സിൽ തികട്ടിവന്നു. അന്വേഷിക്കാൻ തീരുമാനിച്ചു. തൃശൂർ മനോരമയിലേക്കു വിളിച്ചു. ഗിരീഷ് ആണ് വിളിച്ചത്. കവർപേജിന്റെ കാര്യം തൃശൂർകാർക്ക് അറിയില്ല അതിന് കോട്ടയത്ത്‌ വിളിക്കണം. കോട്ടയത്തെ നമ്പർ തന്നു. വിളിച്ചു കോട്ടയത്തുനിന്ന് ഫോട്ടോഗ്രാഫറുടെ നമ്പർ കിട്ടി. തൃശൂർ കാരിയാണ് ഫോട്ടോഗ്രാഫർ.

വൈകീട്ട് ഞാൻ തൃശൂരിൽ നിന്ന് വീട്ടിലേക്കു പോകുന്നത് വരെ ആ നമ്പറിൽ മാറി മാറി വിളിച്ചു ഞാനും ഗിരീഷും. ബെല്ലടിക്കുന്നുണ്ട് എടുക്കുന്നില്ല.വൈകീട്ട് സിബിസാർ നായികക്കുള്ള അഡ്വാൻസുമായി മദ്രാസിലേക്ക് പോകുകയും ചെയ്തു. വീട്ടിൽ എത്തിയിട്ടും ഞാൻ വിളി തുടർന്നു. രാത്രി 9.30 തോടുകൂടി ഫോണിൽ കിട്ടി. പകൽ മുഴുവൻ ആ ഫോൺ ഔട്ട്‌ ഓഫ് ഓർഡർ ആയിരുന്നു. അപ്പോൾ മറ്റൊരു കാര്യം കൂടി അറിഞ്ഞു. ഫോട്ടോഗ്രാഫർ പുരുഷൻ തന്നെയാണ്. പക്ഷെ അദ്ദേഹം എടുക്കുന്ന ഫോട്ടോസ് ചില പ്രത്യേക പ്രസിദ്ധീകരണങ്ങളിലെ പ്രസിദ്ധീകരിക്കാൻ പാടുള്ളു. അതുകൊണ്ട് അദ്ദേഹം എടുക്കുന്ന ചില ഫോട്ടോസ് വൈഫിന്റെ പേരിലാണ് മറ്റു പ്രസിദ്ധീകരണങ്ങളിൽ വരാറ്. കാര്യം പറഞ്ഞു. അദ്ദേഹം നമ്പർ തന്നു വിളിച്ചോളാൻ പറഞ്ഞു.

രാത്രി അസമയത്ത്‌ ഒരു വീട്ടിലേക്കു വിളിച്ച് സിനിമയിൽ അഭിനയിക്കുന്നോ എന്ന് ചോദിച്ചാൽ ഉണ്ടാകാവുന്ന പ്രതികരണം അറിയാവുന്നതുകൊണ്ട് ഞാൻ പറഞ്ഞു താങ്കൾ വിളിക്കുക. സമ്മതമാണെന്ന് പറഞ്ഞാൽ ഞാൻ വിളിച്ചോളാം. സമ്മതം -5 മിനിറ്റിനുള്ളിൽ മറുപടിയെത്തി. ഒരു കാര്യം കൂടി പറഞ്ഞു പുള്ളി. ഞാൻ എടുത്ത ഈ കുട്ടിയുടെ കുറച്ചു ഫോട്ടോസ് കൂടി ഉണ്ട്. നാളെ തൃശൂരിൽ ഇന്ന സ്റ്റുഡിയോയിൽ നിന്നും അത് വാങ്ങിച്ചോളൂ. ഞാൻ ധന്യയെ വിളിച്ചു. അച്ഛനെ ഫോണിൽ കിട്ടി. കാര്യങ്ങൾ എല്ലാം പറഞ്ഞു.

അദ്ദേഹം പറഞ്ഞു മോൾ എസ്എസ്എൽസി എക്സാം എഴുതി ഇരിക്കുകയാണ്. കുറേകാലമായി ഉറക്കമൊഴിഞ്ഞു പഠിച്ചു കോലംകെട്ട അവസ്ഥയിലാണ്. രണ്ട് മൂന്ന് ആഴ്ചകഴിഞ്ഞു വന്നാൽ മതിയോ. അതുപറ്റില്ല രണ്ട് ആഴ്ച കഴിഞ്ഞാൽ ഷൂട്ടിങ് തുടങ്ങും. വരികയാണെങ്കിൽ മറ്റന്നാൾ വരു. മറ്റന്നാൾ സിബിസാർ മദ്രാസിൽ നിന്ന് വരും. വരാമെന്ന് അവർ സമ്മതിച്ചു. സിബിസാർ ആയത് കൊണ്ടാണ് ഞാൻ ധൈര്യമായി അവരോട് വരാൻ പറഞ്ഞത്. എന്തും ശാന്തമായി സൗമ്യമായി കൈകാര്യം ചെയ്യുന്ന ആളാണ് സിബിസാർ.

നമ്മൾ ഒരാൾക്ക് അഡ്വാൻസ് കൊടുത്തിരിക്കയല്ലേ ആര് പറഞ്ഞു ഇവരോട് വരാൻ പറയാൻ എന്ന ചോദ്യം സിബിസാറായതുകൊണ്ട് ഉണ്ടാവില്ല എന്ന ധൈര്യം. ഞാൻ അപ്പോൾതന്നെ ഗിരീഷിനെ വിളിച്ച് വിവരം പറഞ്ഞു. നാളെ വരുമ്പോൾ ഫോട്ടോസ് വാങ്ങി വരാമെന്ന് ഗിരീഷ് ഏറ്റു. പിറ്റേന്ന് ഫോട്ടോ കിട്ടി. മറുനാൾ ഞാൻ ഹോട്ടലിൽ എത്തുമ്പോൾ സിബിസാറും ഡേവിഡ് ചേട്ടനും ലൊക്കേഷൻ കാണാൻ പോകാൻ റെഡിയായി നിൽക്കുന്നു. ഞങ്ങൾ പുറപ്പെട്ടു. യാത്രയിൽ ഫോട്ടോ സിബിസാറിനെ കാണിച്ചു. കളിവീടിൽ മഞ്ജു വാര്യരെ പോലെ തോന്നുന്ന ഒരു ഫോട്ടോ അതിൽ ഉണ്ടായിരുന്നു. അത് സിബിസാറിന് ഇഷ്ടമായി.

മിനിഞ്ഞാന്ന് മനോരമയിൽ കണ്ട കുട്ടിയാണെന്നും ഇന്ന് അവരോടു വരാൻ പറഞ്ഞിട്ടുണ്ടെന്നും ഞാൻ. വരട്ടെ ഇതായിരുന്നു സാറിന്റെ പ്രതികരണം. വന്നു. ആവർഷത്തെ കലോത്സവ വിജയിയാണ് ധന്യ. അങ്ങിനെയാണ് ഫോട്ടോ കവർപേജായി വന്നതെന്ന് തോനുന്നു. വന്നു, കണ്ടു സംസാരമെല്ലാം കഴിഞ്ഞു. ഡയറക്ടർ കെ മധു സാറിന്റെ പെങ്ങളുടെ മകളാണ് ധന്യ എന്ന് മനസിലായി. അപ്പോൾ ഒരുപദേശം കൊടുക്കാൻ സിബിസാർ മറന്നില്ല, സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിൽ നായികയായി അഭിനയിക്കണം. ഇതു കേട്ടപ്പോൾ സിബി നമ്മുടെ പടത്തിനു വേണ്ടിയല്ലേ നോക്കുന്നത് എന്ന് ഡേവിഡ് ചേട്ടന്റെ ചോദ്യം എന്റെ ചെവിയിൽ.

കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം കലോത്സവത്തിൽ ചെയ്ത ഏതെങ്കിലും ഒരൈറ്റം ചെയ്യുവാൻ സിബിസാർ ആവശ്യപ്പെട്ടു. കിടിലൻ പെർഫോമൻസ് ആയിരുന്നു ധന്യ കാഴ്ചവെച്ചത്. സിബിസാറും ഡേവിഡ് ചേട്ടനും അത്ഭുതപ്പെട്ടുപോയി ഞാനും. അവിടെ ധന്യയിൽ നിന്ന് നവ്യ നായർ ജനിക്കുകയായിരുന്നു. പെർഫോം ചെയ്ത കാസിറ്റ് ദിലീപിനെ കാണിച്ചു. സിബിസാറിന്റെ പ്രത്യേക ആവശ്യപ്രകാരം മഞ്ജുവും അത് കണ്ടു. ധന്യയിൽ ഒരു വലിയ കലാകാരി ഉറങ്ങിക്കിടക്കുന്നു എന്നായിരുന്നു ദിലീപിന്റെ പ്രതികരണം. ജ്യോതിർമയിയുടെയും ആദ്യ സിനിമ ഇഷ്ടം ആണെന്നാണ് എന്റെ ഓർമ. തൃശൂരിലെ ഒരു മാളിൽ എസ്കലേറ്ററിൽ മുകളിലേക്കു വരുന്നതായിരുന്നു നവ്യയുടെ ആദ്യ ഷോട്ട്. സിനിമയുടെ മുകളിലേക്കു ഉയരങ്ങളിലേക്ക് എന്നുമായിരുന്നു അദ്ദേഹം കുറിച്ചത്.

Tags: Malayalam MovieNavya NairManju WarrierActor DileepLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.