ന്യൂദല്‍ഹി: ദൽഹിയിലെ ഉത്തംനഗറിൽ ഒരു സംഘം നടത്തിയ അതിക്രൂരമായ ആക്രമണത്തില്‍ 26 കാരനായ തരുണ്‍ കുമാര്‍ കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ സഹായത്തിന് അപേക്ഷിച്ച് കേണു കരയുന്ന രംഗം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എവിടെ ദളിതര്‍ക്ക് പ്രശ്നമുണ്ടായാലും രാഷ്‌ട്രീയമുതലെടുപ്പിന് ഓടിയെത്തുന്ന രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും ദല്‍ഹിയിലെ ഉത്തംനഗറില്‍ കണ്ടില്ല. അവര്‍ വരില്ല. കാരണം അറിയണമെങ്കില്‍ ഈ കഥ മുഴുവന്‍ അറിയണം.
ദൽഹിയിലെ ഉത്തംനഗറിൽ ഒരു ഹോളി ആഘോഷത്തിനിടയിലാണ് ഈ അനിഷ്ടസംഭവം ഉണ്ടായത്. ഒരു കൊച്ചുകുട്ടിയുടെ കൈകളിൽ നിന്ന് അപ്രതീക്ഷിതമായി അന്യമതവിഭാഗത്തിലുള്ള സ്ത്രീയുടെ നേർക്ക് ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ നിറങ്ങൾ നിറച്ച വെള്ളം വീണു. ആ സ്ത്രീ പ്രശ്നമുണ്ടാക്കി. പെൺകുട്ടിയുടെ വീട്ടുകാർ ക്ഷമ ചോദിച്ചു.
ഏതാനും നിമിഷങ്ങൾക്കുശേഷം ആ ഹിന്ദു കുടുംബം കണ്ടത് മുപ്പതുപേരടങ്ങുന്ന ആൾക്കൂട്ടത്തെയാണ്. തെക്ക് പടിഞ്ഞാറന്‍ ദല്‍ഹിയിലെ ജെജെ കോളിനിയിലാണ് ഹോളി ആഘോഷത്തോടനുബന്ധിച്ച് സംഘര്‍ഷം നടന്നത്. ഒരു കൊച്ചുകുഞ്ഞിന്റെ അബദ്ധത്തിന്റെ പേരിൽ ആ ആൾക്കൂട്ടം ഹിന്ദു കുടുംബത്തെ ആക്രമിച്ചു. കുടുംബത്തിന്റെ പ്രിയപ്പെട്ട മകൻ, ഇരുപത്തിയാറുകാരനായ തരുൺ കുമാർ ആ മർദനത്തിൽ കൊല്ലപ്പെട്ടു.
ശ്വാസം നിലച്ചുവെന്ന് ഉറപ്പായിട്ടും ചലനമറ്റ അവന്റെ ശരീരത്തെ അവർ വെറുതെ വിട്ടില്ല എന്നറിയുന്നു. അതിന് ശേഷം തരുണ്‍ കുമാറിന്റെ അച്ഛന്‍ വിലപിച്ച് സഹായത്തിനായി കേഴുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ആക്രമണത്തില്‍ പ്രധാനപ്രതികളായ ഉമറുദ്ദീൻ, കമറുദ്ദീൻ, ജുമാദീൻ, മുഷ്താഖ്, മുസഫർ, താഹിർ എന്നിവരെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പതിനെട്ട് തികയാത്ത ഒരാൾ കൂടിയുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന ഒരു കാര്യമുണ്ട്. മതം പ്രായഭേദമന്യേ എങ്ങനെ ലഹരിയാകുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം.
തരുൺ കുമാർ ഹിന്ദുവാണ്, ദളിത് വിഭാഗത്തിൽനിന്നുള്ള ഹിന്ദു. ആൾക്കൂട്ട വിചാരണയുടെ കൈകളിൽ പൊലിഞ്ഞ ജീവൻ. അവന്റെ മരണത്തിൽ ചോദിക്കാനോ കുടുംബത്തിന് ആശ്വാസമേകാനോ ഭീം ആർമിയോ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ മതേതരത്വം പറയുന്നവരോ ആരും വന്നില്ല.കാരണം വ്യക്തമാണ്.
തരുണിന്റെ ബന്ധു മാൻ സിംഗ് മാധ്യമങ്ങൾക്കും പോലീസിനും മുന്നിൽ കരഞ്ഞ് പറഞ്ഞത് ഒന്നേയുള്ളൂ, “യോഗിയുടെ ബുൾഡോസർ രാജ് ദല്‍ഹിയിലും വേണം, അനധികൃതമായി നിൽക്കുന്ന ആ വീട് തകർക്കണം.”. തരുണ്‍ കുമറാിനെ ആക്രമിച്ചവരുടെ വീടുകൾ ദൽഹി മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസർ വഴി ഇടിച്ചുനിരത്തി.
















