ന്യൂദൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പശ്ചിമേഷ്യയിൽ നിരവധി ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന നുണ വിവാദവുമായി രംഗത്തെത്തി
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ആദ്യ ദിവസം തന്നെ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും പശ്ചിമേഷ്യൻ പ്രതിസന്ധിയെക്കുറിച്ച് കേന്ദ്ര സർക്കാരിനെ ആക്രമിക്കുകയായിരുന്നു. പശ്ചിമേഷ്യയിൽ ചില ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവരെ കാണാതായിട്ടുണ്ടെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ അവകാശപ്പെട്ടു. ഖാർഗെയുടെ ഈ പ്രസ്താവന രാജ്യസഭയിൽ വലിയ കോലാഹലത്തിന് കാരണമായി.
ഇറാൻ-യുഎസ് യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രാജ്യസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു. മന്ത്രി പ്രസംഗം ആരംഭിച്ചയുടൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ബഹളം വച്ച് തുടങ്ങി.
“പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്‌ട്രീയ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്‌ക്ക് ഉയർന്നുവരുന്ന വെല്ലുവിളികളെക്കുറിച്ചുള്ള വിഷയം ചർച്ച ചെയ്യാൻ താൻ അനുമതി തേടുന്നുവെന്ന് ഖാർഗെ പറഞ്ഞു.
ഇന്ത്യയുടെ ഊർജ്ജ ആവശ്യത്തിന്റെ 55 ശതമാനവും പശ്ചിമേഷ്യയിൽ നിന്നുള്ള ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഏകദേശം 10 ദശലക്ഷം ഇന്ത്യക്കാർ ആ മേഖലയിൽ ജോലി ചെയ്യുന്നു. സമീപകാല സംഭവങ്ങളിൽ നിരവധി ഇന്ത്യക്കാർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നായിരുന്നു ഖാർഗെയുടെ പരാമർശം.
അതേ സമയം പശ്ചിമേഷ്യയെക്കുറിച്ച് രാജ്യസഭയിൽ ജയശങ്കർ കൃത്യമായ വിവരണമാണ് നൽകിയത്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു. ഫെബ്രുവരി 28 നാണ് പ്രതിസന്ധി അവിടെ ആരംഭിച്ചത്. ഗൾഫിലെ സാധാരണ ജീവിതത്തെയും വ്യാപാരത്തെയും ഇത് ബാധിച്ചു. സഹായം ആവശ്യമുള്ളവരുമായി മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. സിസിഎസ് യോഗത്തിലും ഈ വിഷയം ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്ക് ഇന്ത്യാ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
സംഭാഷണത്തിലൂടെ മാത്രമേ സംഘർഷങ്ങൾ കുറയൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതേ സമയം തന്നെ ജയശങ്കർ രാജ്യസഭയിൽ നടത്തിയ പ്രസ്താവനയ്‌ക്കിടെ പ്രതിപക്ഷ എംപിമാർ വലിയ ബഹളവും ഉണ്ടാക്കി എതിർപ്പുകൾ ഉന്നയിച്ചുകൊണ്ടിരുന്നു.
















