Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കലക്കന്‍ ഫൈനല്‍; സഞ്ജു സാംസണിന്റെ ചിറകില്‍ ഭാരതം കിരീടം ചൂടുമോ, പ്രതീക്ഷയോടെ കായിക കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2026, 12:04 pm IST
in Cricket, Kerala, Sports

അഹമ്മദാബാദ്: മൊട്ടേര സ്റ്റേഡിയം ഇന്ന് നരേന്ദ്രമോദി സ്‌റ്റേഡിയമാണ്. ലോകത്തെ ഏറ്റവും വലിയ ഈ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടി-20 ലോകകപ്പ് ഫൈനലില്‍ ലോകക്രിക്കറ്റിലെ അതികായരായ ഭാരതം കിടുക്കന്‍ ടീം ന്യൂസിലന്‍ഡിനെ നേരിടും. രാത്രി ഏഴിനാരംഭിക്കുന്ന ഫൈനല്‍ കാണാന്‍ ക്രിക്കറ്റ് ലോകം ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ എക്കാലത്തെയും വലിയ താരമായി ഉയര്‍ന്ന സഞ്ജു സാംസണിന്റെ ചിറകില്‍ ഭാരതം കിരീടം ചൂടുമോ എന്നറിയാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കായിക കേരളം.

മൊട്ടേരയായിരുന്നപ്പോള്‍ ഇവിടെ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ പിറവികൊണ്ടു. 1987ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സുനില്‍ ഗാവസ്‌കര്‍ 10000 റണ്‍സ് നേടിയതും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് (432) കപില്‍ദേവ് സ്വന്തമാക്കിയതും ഇതേ വേദിയിലായിരുന്നു. എന്നാല്‍, ഏകദിന ലോകകപ്പില്‍ കിരീടം കൈവെള്ളയില്‍നിന്നു വഴുതിപ്പോയതും ഇതേ വേദിയലായിരുന്നു. ലോകകിരീടത്തില്‍ മുത്തമിട്ട് ആ പഴി മായ്‌ക്കാന്‍ സൂര്യകുമാര്‍ യാദവും സംഘവും തയാറെടുത്തുകഴിഞ്ഞു.

ഒരു മത്സരത്തിലൊഴികേ എല്ലാ മത്സരവും ജയിച്ചാണ് ഭാരതം കലാശപ്പോരിന് അര്‍ഹരായിരിക്കുന്നത്. ന്യൂസിലന്‍ഡാവട്ടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ഇവിടെയെത്തിയിരിക്കുന്നത്. റണ്‍സൊഴുകുന്ന പിച്ചില്‍ ആവേശകരമായ മത്സരം പിറക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

വരുണ്‍ മാറുമോ ?
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ഏറെ നിരാശപ്പെടുത്തിയ താരം വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. ഒരോവറില്‍ ശരാശരി 11 റണ്‍സ് വഴങ്ങുന്ന വരുണിനെ മാറ്റി കുല്‍ദീപ് യാദവിനെയോ മുഹമ്മദ് സിറാജിനെയോ കളിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, വിജയഫോര്‍മുലയില്‍ മാറ്റം വരുത്താന്‍ ടീം തയാറാകുമെന്ന് കരുതാനാവില്ല.

ബാറ്റിങ്ങില്‍ അഭിഷേക് വര്‍മയുടെയും നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും ഫോമാണ് ആശങ്കപ്പെടുത്തുന്നത്. മികച്ച ടച്ച് തരാന്‍ ഇരുവര്‍ക്കുമാകുന്നില്ല. എന്നാല്‍, തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഫോമില്‍ തുടരുന്ന സഞ്ജു സാംസണ്‍ ഇവിടെയും മികവിലേക്കുയര്‍ന്നാല്‍ ഭാരതത്തിന് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താന്‍ അധികം ബദ്ധപ്പെടേണ്ടിവരില്ല. സ്വാഭാവിക കളിക്കായിരിക്കും സഞ്ജു ശ്രമിക്കുക. ഇഷാന്‍ കിഷനും തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും മികച്ച ഫോമിലാണ്. കൂറ്റനടികളിലൂടെ സ്‌കോര്‍ ഉയര്‍ത്താന്‍ ശിവം ദുബെയും റെഡി. ബൗൡങ്ങില്‍ ഏതൊരു ടീമും മോഹിക്കുന്ന താരമാണ് ജസ്പ്രീത് ബുമ്ര. എത്ര ഫാമില്‍ നില്‍ക്കുന്ന ബാറ്ററാണെങ്കിലും ബുമ്രയുടെ പന്ത് നേരിടാന്‍ ഒന്നു പകയ്‌ക്കും. അതാണ് ഭാരതത്തിന്റെ നേട്ടവും. ബുമ്രയ്‌ക്ക് മികച്ച പിന്തുണ നല്‍കാന്‍ മറ്റ് ബൗളര്‍മാര്‍ക്കാകുന്നില്ല എന്നത് ഇന്ത്യയുടെ പരാജയമാണ്. വരുണിനു പകരം കുല്‍ദീപ് വന്നാല്‍, ന്യൂസിലന്‍ഡ് വിയര്‍ക്കാനുള്ള സാധ്യതയുണ്ട്.

ഫിന്‍ അലന്‍ കൊടുങ്കാറ്റ്
ന്യൂസിലന്‍ഡ് ഇന്ന് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നത് ഓപ്പണര്‍ ഫിന്‍ അലന്റെ ബാറ്റിലാണ്. ദക്ഷിണാഫ്രിക്കയെ ഇഞ്ചപ്പരുവമാക്കി പറഞ്ഞയച്ചത് ആ ബാറ്റാണ്. 33 പന്തില്‍ 100 റണ്‍സടിച്ചുകൂട്ടിയ ഫിന്‍ ഇന്നത്തെ മത്സരത്തിലും അത് പ്രകടനം പുറത്തെടുത്താല്‍ ഭാരതത്തിനു വിയര്‍ക്കേണ്ടിവരും. ടിം സീഫര്‍ട്ടിനൊപ്പം മികച്ച തുടക്കം ലഭിച്ചാല്‍ കിവീസ് ചിറകടിച്ചുയരും. ഇതുവരെ ബാറ്റിങ്ങില്‍ ഫഓമിലേക്കുയരാത്ത താരമാണ് രചിന്‍ രവീന്ദ്ര. ബൗളിങ്ങില്‍ ഈ ലോകകപ്പിലെ തന്നെ ലീഡിങ് വിക്കറ്റ് ടേക്കറാണ്, 11. രചിന്റെ ബാറ്റില്‍നിന്നുകൂടി തിളക്കം പ്രതീക്ഷിക്കുകയാണവര്‍. മധ്യനിരയില്‍ ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും ചാപ്മാനുമടങ്ങുന്ന പവര്‍ ഹിറ്റര്‍മാര്‍ ഭാരതത്തിനു തലവേദിയുയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്.

ഓഫ് സ്പിന്‍ ചതിക്കുമോ ?
അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ ഇന്ത്യയുടെ ഇലവനില്‍ സ്ഥാനം നേടുന്ന ഇടംകൈയന്‍ ബാറ്റര്‍മാരാണിവര്‍. എന്നാല്‍, ഇവര്‍ക്കെതിരേ കിവികള്‍ക്ക് വ്യക്തമായ ഗെയിം പ്ലാനുണ്ട്. അതവര്‍ തയാറാക്കിയിരിക്കുന്നത് ഭാരത താരങ്ങളുടെ മുന്‍കാല പ്രകടനങ്ങളെ മുന്‍നിര്‍ത്തിയാണ്. ഇത് പരിശോധിക്കുമ്പോള്‍ ഓഫ് ബ്രേക്ക് സ്പിന്‍ ഭാരത താരങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുമെന്ന് കാണാം. ഇതു മനസ്സിലാക്കി രണ്ട് വലെകൈയന്‍ ഓഫ് ബ്രേക്ക് സ്പിന്നര്‍മാരെ കിവീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഗ്ലെന്‍ ഫിലിപ്‌സിനെയും കോള്‍ മക് കോഞ്ചിയെയും. പോരാത്തതിന് നായകന്‍ സാന്റ്‌നര്‍ ഇടംകൈയന്‍ ഓഫ് ബ്രേക്ക് സ്പിന്നില്‍ വിദഗ്ധനും. ഭാരത താരങ്ങളുടെ ഓഫ് സ്പിന്നിനെതിരേയുള്ള സമീപകാല റിക്കാര്‍ഡ് എത്ര മികച്ചതല്ല. ഇഷാന്‍ കിഷന്‍ കളിച്ച ആറ് കളികളില്‍ അഞ്ചിലും ഓഫ് സ്പിന്നറുടെ പന്തിലാണ് പുറത്തായത്. തിലക് വര്‍മ രണ്ട് തവണയും അഭിഷേക് ശര്‍മ മൂന്നു തവണയും ഹാര്‍ദി പാണ്ഡ്യ രണ്ട് തവണയും സൂര്യകുമാര്‍, സഞ്ജു സാംസണ്‍ എന്നിവര്‍ ഓരോ തവണയും ഓഫ് സ്പിന്നര്‍മാരുടെ കെണിയില്‍ വീണിട്ടുണ്ട്. ഇവരുടെ ശരാശരിയും അത്രമികച്ചതല്ല. ഈ കണക്കുകളാണ് കിവീസിന് ആശ്വാസം പകരുന്നതും ഓഫ് സ്പിന്നര്‍മാരെ ടീമിലെടുക്കാന്‍ പ്രേരിപ്പിക്കുന്നതും.

പിച്ച് എന്തു പറയുന്നു?
2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇവിടെ ഭാരതം ദയനീയമായി തോറ്റിരുന്നു. അന്നൊരുക്കിയ പിച്ചിനെതിരേ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നികരുന്നു. ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. അവസാനം നടന്ന എട്ടു മത്സരങ്ങളില്‍ അഞ്ചിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെതിരേ 190 റണ്‍സ് പ്രതിരോധിച്ച് വിജയം നേടാന്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായിരുന്നു. പിച്ചിലെ ഈര്‍പ്പം രണ്ടാമത് ബൗളിങ്ങിനെത്തുന്നവര്‍ക്ക് വെല്ലുവിളിയാകും.

Tags: T20 World CupSanju Samasonindia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.