ടെഹ്റാന്‍: ആളില്ലാതെ സമുദ്രോപരിതലത്തിലൂടെ ഒരു ബോട്ട് പോലെ സഞ്ചരിക്കുന്ന ഡ്രോണാണ് ഡ്രോണ്‍ ബോട്ട്. ഇറാന്‍ സമീപകാലത്താണ് ഇത് വികസിപ്പിച്ചത്. ഇതില്‍ നിറയെ സ്ഫോടകവസ്തുക്കളും നിറച്ചിട്ടുണ്ടാകും.
ഈ ഡ്രോണ്‍ ബോട്ടാണ് ഇന്ത്യക്കാരായ നാവികര്‍ സഞ്ചരിച്ചിരുന്ന എംകെഡി വ്യോം എന്ന കപ്പലിനെ ഒമാന്‍ തീരത്ത് ആക്രമിച്ചത്. ആക്രമണത്തെത്തുടർന്ന് എംകെഡി വ്യോം എന്ന കപ്പലിന് തീപിടിക്കുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ആക്രമണ സമയത്ത് കപ്പലിൽ 16 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.ഇതില്‍ ഒരു ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്.
ഒരു തരം ചാവേര്‍ ഡ്രോണ്‍ ആണ് ഇറാന്റെ ആളില്ലാ ഡ്രോണ്‍ ബോട്ട്. സെന്‍സറുകള്‍ വഴി ലക്ഷ്യസ്ഥാനം നിര്‍ണ്ണയിച്ചുകഴിഞ്ഞാല്‍ അവിടെ എത്തി സ്ഫോടനം നടത്തും. ആധുനിക യുദ്ധതന്ത്രങ്ങള്‍ സ്വായത്തമാക്കാന്‍ ഇറാന്‍ ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഈ ആളില്ലാ ഡ്രോണ്‍ ബോട്ടിന്റെ പ്രയോഗം.
ഇതിൽ ഒരാളാണ് കൊല്ലപ്പെട്ടത്.രണ്ട് തരം ഡ്രോണ്‍ ബോട്ടുകളാണ് ഇറാനുള്ളത്. ഷാഹെദ് 136ഉം മോഹാജെര്‍ 6ഉം. ഇതില്‍ ഷാഹെദ് 136 ആയിരിക്കാം ഒമാന്‍ തീരത്തെ എംവിഡി വ്യോം എന്ന കപ്പലിനെ തീപിടിപ്പിച്ചതെന്ന് കരുതുന്നു. ഇത്തരം ഡ്രോണ്‍ ബോട്ടുകള്‍ വഹിക്കുന്ന ഒരു യുദ്ധക്കപ്പല്‍ തന്നെ ഇറാനുണ്ട്. ഷാഹിദ് ബഗേരി എന്നാണ് ഈ കപ്പലിന്റെ പേര്. ഇതില്‍ നിറയെ ഡ്രോണ്‍ ബോട്ടുകളും ഡ്രോണ്‍ വിമാനങ്ങളുമാണ്. ഈ കപ്പലിന് 180 മീറ്ററോളം നീളമുള്ള ഒരു റണ്‍വേയുമുണ്ട്. ഈ റണ്‍വേ ഉപയോഗിച്ച് ഡ്രോണ്‍ വിമാനങ്ങള്‍ക്ക് പറന്നുയരാനും ഡ്രോണ്‍ ബോട്ടുകള്‍ക്ക് കടലിലേക്ക് ഇറങ്ങാനും കഴിയും. ഷാഹിദ് ബഗേരി എന്ന ഡ്രോണ്‍ ബോട്ടുകളും ഡ്രോണ്‍ വിമാനങ്ങളും നിറച്ച കപ്പലിന് 22,000 നോട്ടിക്കല്‍ മൈല്‍ വരെ ഇന്ധനം നിറയ്‌ക്കാതെ ഒറ്റയടിക്ക് സഞ്ചരിക്കാനാവും.
കടൽ മാർഗമുള്ള ആക്രമണങ്ങൾ ഇറാൻ ശക്തമാക്കുന്നതിന്റെ സൂചനയായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ കാണുന്നത്. യുദ്ധവിമാനങ്ങള്‍ കുറവായ ഇറാന്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളിലും കടലിലെ യുദ്ധത്തിലുമാണ്. സുൽത്താൻ ഖാബൂസ് തുറമുഖത്തിന് തൊട്ടടുത്ത് വെച്ച് ഇത്തരമൊരു ആക്രമണം നടന്നത് ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതത്തിന് വലിയ ഭീഷണിയായിരിക്കുകയാണ്. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഒമാൻ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ്. കപ്പലിലുണ്ടായിരുന്ന ബാക്കി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
















