ന്യൂദല്‍ഹി: ഇറാനില്‍ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മതമൗലിക വാദികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റ് അങ്ങേയറ്റം അപകടകരമായ ഒന്നാണ്. “സംഘ ബന്ധുക്കൾ ജോലിതേടി ഗള്‍ഫ്രാജ്യങ്ങളിൽ പോകേണ്ടതില്ല. ഇവിടെ ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും കേന്ദ്ര സർക്കാരും BJP ഭരിക്കുന്ന സംസ്ഥാനങ്ങളും ഒരുക്കിയിട്ടുണ്ട്.ഗൾഫു രാജ്യങ്ങളിൽ പോയി ഇസ്ലാമിക രാജ്യങ്ങളുടെ മേന്മ കണേണ്ട കാര്യമില്ല. രാമരാജ്യസുഖമാണ് മിത്രങ്ങൾ സ്വീകരിക്കേണ്ടത്…”. ഈ സന്ദേശമാണ് ഈ പോസ്റ്റിന്റെ കാതല്‍.
പക്ഷെ ഈ ആശയം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം മനസ്ലിലാക്കേണ്ടതുണ്ട്. ഇറാന്‍ പോലെയല്ല, മലയാളികള്‍ ജോലിക്ക് പോകുന്ന മറ്റ് ഗള്‍ഫ് രാഷ്‌ട്രങ്ങള്‍. സുന്നികള്‍ ഭൂരിപക്ഷമുള്ള ഒമാന്‍, യുഎഇ, സൗദി, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍. ഇവരാരും മതഭ്രാന്തരല്ല. എന്നാല്‍ ഇറാന്‍ വ്യത്യസ്തമാണ്.
1979ലാണ് ആയത്തൊള്ള ഖമേനി ഇറാനില്‍ അധികാരത്തില്‍ വന്നത്. ഷായ്‌ക്കെതിരായി 1979ൽ നടത്തിയ ഇസ്‌ലാമിക വിപ്ലവത്തെ മുന്നിൽ നിന്ന് നയിച്ച ആയത്തുള്ള റൂഹുള്ള ഖൊമൈനി ആദ്യമായി ഇറാനില്‍ ഇസ്ലാമിക ഭരണം കൊണ്ടുവന്നു. ഇദ്ദേഹം 1989 വരെ ഇറാന്റെ പരമോന്നത നേതാവായി ഭരിച്ചു. പിന്നീടാണ് ആയത്തൊള്ള അലി ഖമേനി അധികാരത്തില്‍ എത്തുന്നത്. അവിടുന്നങ്ങളോട്ട് അദ്ദേഹം 36 വര്‍ഷം ഇറാന്‍ ഭരിച്ചു. പക്ഷെ ഇക്കാലയളവില്‍ അദ്ദേഹം ഇറാന്‍ കടുത്ത ഇസ്ലാമിക മതമൗലികവാദരാഷ്‌ട്രമാക്കി. മധ്യേഷ്യയിലെങ്ങും ഇസ്ലാമിക ഭീകരസംഘടനകളെ വളര‍്ത്തി. അങ്ങിനെയാണ് പലസ്തീനില്‍ ഹമാസ്, ലെബനനില്‍ ഹെസ്ബുള്ള, യെമനില്‍ ഹൂതി എന്നീ ഭീകരസംഘടനകളെ വളര്‍ത്തുന്നതില്‍ ആയത്തൊള്ള അലി ഖമേനിക്ക് പങ്കുണ്ട്.
അതേ സമയം ഒമാന്‍, യുഎഇ, സൗദി, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഒന്നും മതമൗലിക വാദികളുടെ രാഷ്‌ട്രമല്ല. ഇസ്ലാമിക ഭീകരതയെ അവര്‍ അനുകൂലിക്കുന്നുമില്ല. പ്രകൃതി കനിഞ്ഞുനല്‍കിയ എണ്ണസമ്പത്തില്‍ വളര്‍ന്ന ഈ രാഷ്ടങ്ങളിലെ ഭരണാധികാരികള്‍ പലരും വിദേശവിദ്യാഭ്യാസം നേടിയതുകൊണ്ട് തന്നെ അവര്‍ക്ക് വിശാലമായ കാഴ്ചപ്പാടുകളും ഉണ്ട്. അതിനാല്‍ സംഘികള്‍ ഈ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകേണ്ട എന്ന് വിലക്കേണ്ട കാര്യമേയില്ല. കാരണം പ്രൊഫഷണലായി മിടുക്കുള്ളവരെ തേടുന്ന രാജ്യങ്ങളാണ് ഇവയെല്ലാം.
















