തിരുവനന്തപുരം: കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ വിമര്‍ശിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ അയാള്‍ക്ക് പിന്നെ രക്ഷയില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. “നിങ്ങള്‍ പിന്നെ നിരന്തരം ആക്രമിക്കപ്പെടും. അത്രയ്‌ക്ക് ആക്രമണോത്സുക സ്വഭാവമാണ് അവരുടെ അജണ്ടകള്‍ക്ക്. പുറത്ത് വരാതെ പരോക്ഷമായി വേട്ടയാടുന്നതാണ് രീതി. അങ്ങിനെ വിമര്‍ശിക്കാന്‍ പുറപ്പെടുന്നവര്‍ക്ക് പുരസ്കാരമെന്നല്ല, കിട്ടാനുള്ള നല്ലതെല്ലാം കൈമോശം വരും, ഹിന്ദുക്കളെ കുറ്റപ്പെടുത്തൂ…ഏത് അവാര്‍ഡും വഴിക്കുവരും”- ഇങ്ങിനെ പോകുന്നൂ സമൂഹമാധ്യമത്തിലെ ഒരു വിമര്‍ശനം. കേരളത്തിലെ രാഷ്‌ട്രീയത്തില്‍ എത്രയോ ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി നടേശനെ കാത്തിരിക്കുന്നതും ഈ ദുര്‍വിധിയോ?
കോട്ടയത്തെ എസ് എന്‍ഡിപി യോഗത്തില്‍ നടത്തിയ ഒരു പ്രസംഗം മുതലാണ് വെള്ളാപ്പള്ളി വെറുക്കപ്പെട്ടവനായത്. ജനസംഖ്യ വര്‍ധനയാണ് മുസ്ലിംലീഗിന്റെ സീറ്റ് നേട്ടത്തിന് കാരണമെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മലപ്പുറത്ത് നിയമസഭാ സീറ്റ് വര്‍ധിപ്പിക്കാന്‍ പ്രൊഡക്ഷന്‍ കൂട്ടുകയാണെന്നും ഈഴവസമുദായത്തിലെ പെങ്ങന്മാരും പ്രോഡക്ഷന്‍ നിര്‍ത്തരുതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
കേരളത്തിലേത് ജനാധിപത്യമല്ല, മതാധിപത്യമാണെന്നും വൈകാതെ കേരളത്തിലെ കാര്യങ്ങള്‍ക്കെല്ലാം മലപ്പുറത്ത് പോയി ചോദിക്കേണ്ട അവസ്ഥ വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാവിനെ മുഖ്യമന്ത്രിയാക്കേണ്ടിവരുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇതിന് ശേഷം വെള്ളാപ്പള്ളിക്ക് നേരെ ശക്തമായ കടന്നാക്രമണമാണ് കേരളം കണ്ടത്. പൊതുവെ അല്‍പം തന്‍റേടമുള്ള നേതാവായതിനാല്‍ വിമര്‍ശകര്‍ക്ക് നേരെ വെള്ളാപ്പള്ളി പുതിയ പുതിയ പ്രസ്താവനകളിലൂടെ തിരിച്ചടിക്കാനും തുടങ്ങി. ഇതോടെ വെള്ളാപ്പള്ളിയോടുള്ള വിരോധം വര്‍ധിച്ചു.
എന്തായാലും ഇപ്പോള്‍ വെള്ളാപ്പള്ളിയ്‌ക്ക് പത്മവിഭൂഷൻ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജികളും രാഷ്‌ട്രപതിയ്‌ക്ക് പരാതിയുമായി വലിയ കോലാഹലമാണ് കേരളത്തില്‍ നടക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് പത്മ പുരസ്കാരങ്ങള്‍ നേടിയ വിവാദനായകരുടെ പേര് കേട്ടാല്‍ ഞെട്ടും.
2010ല്‍ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ പത്മ പുരസ്കാരങ്ങള്‍ നല്‍കിയത് കശ്മീര്‍ തീവ്രവാദിക്ക്, നിരവധി സിബിഐ കേസുകള്‍ ഉള്ളയാള്‍ക്ക്….
സന്ത് സിങ്ങ് ചട് വാള്‍
യുഎസില്‍ ഹോട്ടല്‍ നടത്തുന്ന സന്ത് സിങ്ങ് ചട് വാള്‍ എന്ന ബിസിനസുകാരന്‍ നിരവധി സിബിഐ കേസുകള്‍ നടത്തുന്ന വ്യക്തിയായിരുന്നു. നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയായ ഇദ്ദേഹത്തിന് 2010ല്‍ കോണ്‍ഗ്രസ് നല്‍കിയത് പത്മഭൂഷണ്‍ ആണ്.
ലീല സാംസണ്‍
സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്ന ലീലാ സാംസനെതിരെ കേസുണ്ടായിരുന്നു. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു സിബിഐ കേസെടുത്തത്. അവര്‍ക്ക് 2010ല്‍ മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ പത്മശ്രീ നല്‍കി.
സെയ്ഫ് അലിഖാന്‍
നടന്‍ സെയ്ഫ് അലിഖാനെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലിരിക്കെയാണ് അദ്ദേഹത്തിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ 2010ല്‍ പത്മശ്രീ നല‍്കിയത്.
ഗുലാം മുഹമ്മദ് മിര്‍ എന്ന കശ്മീര്‍ ഭീകരന്‍
2010ല്‍ പത്മശ്രീ നല്‍കിയ ഗുലാം മുഹമ്മദ് മിര്‍ ജമ്മു കശ്മീരിലെ വിവാദപുരുഷനായിരുന്നു. സമ്പന്നരില്‍ നിന്നും പണം തട്ടിപ്പറിയ്‌ക്കല്‍, കൊലപാതകം തുടങ്ങി കേസുകളുണ്ടായിരുന്ന ഒരു കശ്മീരി തീവ്രവാദിയായിരുന്നു ഗുലാം മുഹമ്മദ് മിര്‍. 2010ല്‍ കോണ്‍
















