Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനം തന്ത്രപര നിര്‍ബന്ധത്തിന്റെ പുതിയ അധ്യായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2026, 03:24 pm IST
in Vicharam, Main Article

ആദ്യമായി ഇസ്രയേല്‍ സന്ദര്‍ശിച്ച ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, 2017 ല്‍. ആ സന്ദര്‍ശനം ചരിത്രപരമായിരുന്നു. 2026 ഫെബ്രുവരി 25-26 തീയതികളില്‍ അദ്ദേഹം വീണ്ടും ഇസ്രയേലില്‍ എത്തുമ്പോള്‍, രാജ്യാന്തര രാഷ്‌ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമാകുമെന്നാണ് വിലയിരുത്തല്‍. 21-ാം നൂറ്റാണ്ടിലെ ഭൗമരാഷ്‌ട്രീയ പുനര്‍ക്രമീകരണത്തിന്റെ പശ്ചാത്തലത്തില്‍, ഭാരതം-ഇസ്രയേല്‍ ബന്ധം ‘സൗകര്യബന്ധം’ എന്ന പരിധി കടന്ന് ‘തന്ത്രപര നിര്‍ബന്ധം’ എന്ന നിലയിലേക്ക് ഇന്ന് ഉയര്‍ന്നിരിക്കുന്നു.

1950-ല്‍ ഭാരതം ഇസ്രയേലിനെ അംഗീകരിച്ചെങ്കിലും, ശീതയുദ്ധ രാഷ്‌ട്രീയവും ചേരി ചേരാനയ പ്രതിബദ്ധതയും കാരണം ബന്ധം ദീര്‍ഘകാലം പരിമിതമായിരുന്നു. 1992-ല്‍ പൂര്‍ണ്ണ നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷവും ഇടപെടല്‍ പ്രോട്ടോക്കോള്‍ തലത്തില്‍ ഒതുങ്ങി. 1999-ലെ കാര്‍ഗില്‍ യുദ്ധകാലത്ത് ലഭിച്ച സൈനിക-സാങ്കേതിക പിന്തുണയോടെ പ്രതിരോധ സഹകരണം ദ്വിപക്ഷ ബന്ധത്തിന്റെ ആധാരമായി മാറി.

2014-ന് ശേഷം ഭാരതത്തിന്റെ വിദേശനയം വ്യക്തമായ തന്ത്രദിശ കൈവരിച്ചു. പലസ്തീന്‍ വിഷയത്തില്‍ ചരിത്രപരമായ നിലപാട് നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇസ്രയേലുമായി സ്വതന്ത്രവും തുറന്നതുമായ ഇടപെടല്‍ ശക്തിപ്പെടുത്തിയ ‘ഡീ-ഹൈഫനേഷന്‍’ സമീപനം നിര്‍ണായക വഴിത്തിരിവായി. 2017-ലെ സന്ദര്‍ശനം ആ നയപരിവര്‍ത്തനത്തിന്റെ രാഷ്‌ട്രീയ പ്രഖ്യാപനമായിരുന്നു. സൈനിക വ്യാപാരപരിധി കടന്ന് തന്ത്രപരമായ സഹകരണത്തിലേക്കുള്ള വളര്‍ച്ചയാണ് പുതിയ ഘട്ടത്തിന്റെ സാരം.

2025 ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് നല്‍കിയ കൃത്യതയാര്‍ന്ന സൈനിക മറുപടി, ആണവ ഭീഷണിയുടെ മറവില്‍പോലും നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ദേശീയ മനശ്ശക്തി ഭാരതത്തിനുണ്ടെന്ന സന്ദേശം ലോകത്തിന് നല്‍കി. ഈ പശ്ചാത്തലത്തിലാണ് 2025 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘മിഷന്‍ സുദര്‍ശന്‍ ചക്ര’ ശ്രദ്ധേയമാകുന്നത്. 2035-ഓടെ ബഹുപാളിയുള്ള സമഗ്ര പ്രതിരോധ കവചം സൃഷ്ടിക്കുകയാണ് ലക്ഷ്യം. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളിലെ ഇസ്രയേലിന്റെ പ്രവര്‍ത്തനാനുഭവവും സാങ്കേതിക മികവും ഈ ദര്‍ശനത്തിന് പ്രായോഗിക ശക്തി നല്‍കുന്നു.

ജിയോ പൊളിറ്റിക്കല്‍ തലത്തിലും ബന്ധം പുതിയ രൂപം കൈക്കൊള്ളുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി മുന്നോട്ടുവെച്ച ‘ഹെക്സഗണ്‍’ സഖ്യ ആശയം ഭാരതത്തെ കേന്ദ്രപങ്കാളിയാക്കി രൂപകല്‍പ്പന ചെയ്യുന്ന സുരക്ഷാ-സാമ്പത്തിക ശൃംഖലയായി വിലയിരുത്തപ്പെടുന്നു. ഗ്രീസ്, സൈപ്രസ്, ചില അറബ് രാഷ്‌ട്രങ്ങള്‍, തെരഞ്ഞെടുത്ത ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയെയും ഉള്‍ക്കൊള്ളുന്ന ഈ നിര്‍ദ്ദേശം മധ്യപൂര്‍വ്വേഷ്യയിലെ ശക്തിസമവാക്യങ്ങള്‍ പുനര്‍ക്രമീകരിക്കാനുള്ള ദൗത്യമായി പ്രത്യക്ഷപ്പെടുന്നു. ഭാരതത്തിന്റെ പങ്കാളിത്തം ഈ ഘടനയ്‌ക്ക് വിശാലമായ ആഗോള പ്രസക്തിയും തന്ത്രപരമായ ഭാരവും നല്‍കുന്നു.

സാമ്പത്തിക-സാങ്കേതിക തലത്തില്‍, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഭാരതം-ഇസ്രയേല്‍ ദ്വിപക്ഷ വ്യാപാരം ഏകദേശം 10 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു. 2025-ല്‍ ഒപ്പുവെച്ച ഉഭയകക്ഷി നിക്ഷേപ കരാറും പുരോഗമിക്കുന്ന സ്വതന്ത്ര വ്യാപാര ചര്‍ച്ചകളും ബന്ധത്തെ കൂടുതല്‍ സ്ഥാപനവത്കരിക്കുന്നു. ഇസ്രയേലിന്റെ നവീകരണ ശേഷിയും ഭാരതത്തിന്റെ വിപണി-നിര്‍മാണ അടിസ്ഥാനവും പരസ്പരം പൂരകങ്ങളാണ്. സെമികണ്ടക്ടര്‍, നിര്‍മിതബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ ഉയര്‍ന്ന സാങ്കേതിക മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങള്‍ക്കും തന്ത്രപര നേട്ടങ്ങള്‍ സൃഷ്ടിക്കുന്ന ഘടകമായി ഉയരുന്നു. ഇസ്രയേലിന് വിപുലമായ വിപണി സാധ്യതകള്‍ തുറന്നുകൊടുക്കുമ്പോള്‍, ഭാരതത്തിന്റെ സാങ്കേതിക സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിന് ഇത് ഘടനാപരമായ ശക്തി നല്‍കുന്നു.

‘വിശ്വമിത്ര’ ദര്‍ശനത്തെ ആധാരമാക്കി സാമ്പത്തിക, സൈനിക, സാങ്കേതിക ശാക്തീകരണങ്ങളെ ഏകോപിപ്പിക്കുന്നതാണ് ഭാരതത്തിന്റെ സമകാലീന വിദേശനയം. വിച്ഛിന്നവും അനിശ്ചിതത്വം നിറഞ്ഞതുമായ ആഗോള ക്രമത്തില്‍ ദേശീയ താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ മുന്നേറാനുള്ള ആത്മവിശ്വാസമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ഈ ദിശയിലാണ് ഇന്ന് ഭാരതം-ഇസ്രയേല്‍ ബന്ധവും രൂപം കൈക്കൊള്ളുന്നത്; അത് ഒരു സൗകര്യാധിഷ്ഠിത ബന്ധമല്ല, പരസ്പര സുരക്ഷയും സാങ്കേതിക പുരോഗതിയും ഭൗമരാഷ്‌ട്രീയ സ്വയംഭരണവും ആധാരമാക്കിയ തന്ത്രപരമായ നിര്‍ബന്ധമാണ്.

അതുകൊണ്ട് 2026-ലെ ഈ സന്ദര്‍ശനം ഔദ്യോഗിക നയതന്ത്ര പരിപാടി മാത്രമല്ല. മാറുന്ന ആഗോള ശക്തിസമവാക്യങ്ങളില്‍ ഭാരതത്തിന്റെ മള്‍ട്ടി-അലൈന്‍ഡ് സമീപനത്തിന്റെ ഉറച്ച പ്രഖ്യാപനവും തന്ത്രപരമായ സ്വയംഭരണത്തിന്റെ ദൃഢപ്രകടനവുമാണ് അത്. ഭാവിയിലെ അന്താരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ ഈ പങ്കാളിത്തം നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലും ശക്തമാണ്.

 

Tags: Narendra Modiisrayelvisit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.