Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ക്ഷണിച്ചു വരുത്തിയ മഹാദുരന്തം

ദുരന്ത സംഭവത്തിനെതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നിട്ടുള്ളത്. ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് മേയറും കൂട്ടരും ശ്രമിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിക്കുകയുണ്ടായി. അപ്പോഴും മാര്‍ച്ചില്‍ പങ്കെടുത്തവരെ കയ്യേറ്റം ചെയ്യുകയായിരുന്നു പോലീസ്. കോര്‍പ്പറേഷന്‍ മേയറുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ച കൗണ്‍സിലര്‍മാരെയും അംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2026, 03:03 pm IST
in Editorial, Vicharam

കോഴിക്കോട് വലിയങ്ങാടിയില്‍ കോര്‍പറേഷന്‍ വക കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡും ബീമും തകര്‍ന്നുവീണ് നാല് ചുമട്ടുതൊഴിലാളികള്‍ മരിക്കാനിടയായ സംഭവം ഹൃദയഭേദകമാണ്. കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. രണ്ടുപേര്‍ സംഭവസ്ഥലത്തും മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ബീച്ചിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടമാണ് തകര്‍ന്നുവീണത്. ഏഴ് തൊഴിലാളികളാണ് സണ്‍ഷെയ്ഡിനു കീഴില്‍ വിശ്രമിച്ചത്. രണ്ട് പേര്‍ പെട്ടെന്ന് ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് ജനങ്ങള്‍ ഇനിയും മുക്തരായിട്ടില്ല. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ തീരാദുഃഖത്തിലുമാണ്.

ആരാണ് ഈ മഹാദുരന്തത്തിന് ഉത്തരവാദിയെന്ന് കണ്ടെത്താന്‍ അന്വേഷണമൊന്നും ആവശ്യമില്ല. കോര്‍പറേഷന്‍ അധികൃതരാണ് പ്രതികള്‍. കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ അറുപത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്. ഏതുസമയവും തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള ഈ കെട്ടിടം പൊളിച്ചു മാറ്റാന്‍ രണ്ട് വര്‍ഷം മുന്‍പ് തീരുമാനിച്ചിരുന്നു. ഇതുചെയ്യാതെ വാടകക്കാരെ തുടരാന്‍ അനുവദിക്കുകയും, അവരില്‍ നിന്ന് ഇതുവരെ വാടക പിരിക്കുകയും ചെയ്യുകയായിരുന്നു. കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കിയിരുന്നുവെന്ന് കോര്‍പറേഷന്‍ ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും അതിന് വിശ്വാസ്യതയില്ല. കഴിഞ്ഞമാസവും അധികൃതര്‍ വാടക പിരിച്ചിട്ടുള്ളതാണ്. ഒന്നും രണ്ടുമല്ല, നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിടം മുഴുവന്‍ തകര്‍ന്നുവീഴാറായ നിലയിലുമാണ്.

ഈ ദുരന്തം സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോര്‍പറേഷന്‍ അധികൃതര്‍ക്ക് ഒരുകാരണവശാലും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ബോധപൂര്‍വമായ നരഹത്യ എന്നുതന്നെ ഇതിനെ വിളിക്കേണ്ടിവരും. കോര്‍പറേഷന്‍ അധികൃതരുടെയും കേവലമായ അനാസ്ഥയല്ല ഇവിടെ സംഭവിച്ചിട്ടുള്ളത്. അപകടാവസ്ഥയിലുള്ള കെട്ടിടം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ കോര്‍പറേഷന്‍ അധികാരികള്‍ കുറ്റക്കാരാണ്. ഇതിന് അവര്‍ സമാധാനം പറയണം. ഇവര്‍ക്കെതിരെ കേസെടുക്കണം. കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും വേണം. എങ്കില്‍ മാത്രമേ മനുഷ്യജീവനുകള്‍ പൊലിയുന്ന ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളു. ഇന്ന് കോഴിക്കോടാണെങ്കില്‍ നാളെ ഇത്തരം ദുരന്തം മറ്റൊരു നഗരത്തിലാവും സംഭവിക്കുക.

ദുരന്ത സംഭവത്തിനെതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നിട്ടുള്ളത്. ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് മേയറും കൂട്ടരും ശ്രമിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിക്കുകയുണ്ടായി. അപ്പോഴും മാര്‍ച്ചില്‍ പങ്കെടുത്തവരെ കയ്യേറ്റം ചെയ്യുകയായിരുന്നു പോലീസ്. കോര്‍പ്പറേഷന്‍ മേയറുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ച കൗണ്‍സിലര്‍മാരെയും അംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തിലുള്ള അനധികൃത കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി അഴിമതി അധികൃതര്‍ നടത്തുകയാണെന്ന ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ പ്രകാശ് ബാബുവിന്റെ ആരോപണം സ്ഥിതിവിശേഷത്തിന്റെ ഗുരുതരാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്തരം കെട്ടിടങ്ങളില്‍ നിന്ന് വാടക്കാരെ ഒഴിപ്പിക്കണം. ഇനിയൊരിക്കലും ഇങ്ങനെയൊരു ദുരന്തം സംഭവിക്കാതിരിക്കട്ടെ

Tags: KozhikoduValiyangadi TragedyBulding collapse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതര സംസ്ഥാന തൊഴിലാളി ഓടയിൽ കുടുങ്ങിക്കിടന്നത് രണ്ടു ദിവസം; രക്ഷകരായി അഗ്നിശമന സേന, സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്

Kerala

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

Kerala

കോഴിക്കോട് അതിരാത്രത്തിന് ഏപ്രിൽ17 ന് തുടക്കമാകും, അഞ്ചു പാളികളിലായി നിർമിക്കുന്ന യാഗപീഠം അതിരാത്രത്തിന്റെ പ്രത്യേകത

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

മിസ്റ്ററിയും ഹോററും ഒന്നിക്കുന്ന ചിത്രകഥപോലെ ‘സീക്രട്ട് ഓഫ് കലിംഗ’; ധ്യാൻ- അൽതാഫ്- റിയാസ്ഖാൻ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.